Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖാർഗെയ്ക്കെതിരേയും മാനനഷ്ട കേസ്: 100 കോടി നല്‍കണം, എഐസിസി അധ്യക്ഷന് കോടതിയുടെ സമന്‍സ്

മാനനഷ്ട കേസില്‍ എ ഐ സി സി അധ്യക്ഷന്‍ മല്ലികാർജ്ജുന്‍ ഖാർഗെയ്ക്ക് സമന്‍സ് അയച്ച് പഞ്ചാബ് കോടതി. കർണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) വിശ്വഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ് ദളുമായി ഉപമിച്ചതിനെ തുടർന്നായിരുന്നു മല്ലികാർജ്ജുന്‍ ഖാർഗെയ്ക്കെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തത്.

100 കോടി രൂപയുടെ മാനനഷ്ടകേസാണ് എ ഐ സി സി അധ്യക്ഷനെതിരേയുള്ളത്. ബജ്‌റംഗ് ദൾ ഹിന്ദുസ്ഥാൻ എന്ന സംഘടനയുടെ പ്രസിഡന്റ് ഹിതേഷ് ഭരദ്വാജിന്റെ ഹർജിയെ തുടർന്ന് സംഗ്രൂർ ജില്ലാ കോടതിയാണ് കോൺഗ്രസ് അധ്യക്ഷന് സമന്‍സ് അയച്ചിരിക്കുന്നത്. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ, കോൺഗ്രസ് പ്രകടനപത്രികയിൽ ബജ്‌റംഗ്ദളിനെ "സിമി, അൽ-ഖ്വയ്ദ തുടങ്ങിയ ദേശവിരുദ്ധ സംഘടനകളുമായി" താരതമ്യം ചെയ്തുവെന്നായിരുന്നു ഹർജിയിലെ വാദം.

 mallikahrjun

ബജ്‌റംഗ് ദൾ എന്ന് വ്യക്തമാക്കിക്കൊണ്ട് തന്നെ കോൺഗ്രസ് പ്രകടനപത്രികയിൽ "ഭൂരിപക്ഷമോ ന്യൂനപക്ഷമോ ആയാലും ശത്രുതയോ വിദ്വേഷമോ" പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.' ജാതിയുടെയും മതത്തിന്റെയും പേരിൽ സമുദായങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുന്ന വ്യക്തികൾക്കും സംഘടനകൾക്കുമെതിരെ ഉറച്ചതും നിർണ്ണായകവുമായ നടപടി സ്വീകരിക്കാൻ കോൺഗ്രസ് പാർട്ടി പ്രതിജ്ഞാബദ്ധമാണ്'- പ്രകടന പത്രികയില്‍ പറയുന്നു.

നിയമവും ഭരണഘടനയും പവിത്രമാണെന്നും ബജ്‌റംഗ്ദൾ, പിഎഫ്‌ഐ പോലുള്ള വ്യക്തികൾക്കും സംഘടനകൾക്കും ഭൂരിപക്ഷമായോ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിലോ ശത്രുതയോ വിദ്വേഷമോ വളർത്താൻ കഴിയില്ലെന്നും ഞങ്ങൾ വിശ്വസിക്കുന്നു. പാർട്ടി, സംസ്ഥാനത്ത് അധികാരത്തിൽ വന്നാൽ ഇത്തരം സംഘനടകള്‍ നിരോധനം ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള നിയമപ്രകാരം 'നിർണ്ണായക നടപടി' സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം, മല്ലേശ്വരം മണ്ഡലത്തിൽ സീറ്റ് നിലനിർത്തിയ കർണാടക മന്ത്രി സി എൻ അശ്വത്നാരായണൻ ബജ്‌റംഗ്ദളിനെ നിരോധിക്കണമെന്ന് ഫലപ്രഖ്യാപന ദിനത്തിൽ കോൺഗ്രസിനെ വെല്ലുവിളിച്ച് രംഗത്ത് വന്നിരുന്നു. 'ബജ്‌റംഗ്ദളിനെ നിരോധിക്കുന്നതിനെക്കുറിച്ച് സംസാരിക്കാൻ അവർക്ക് എങ്ങനെ ധൈര്യമുണ്ട്, അവർ ശ്രമിക്കട്ടെ, ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ഞങ്ങൾ കാണിക്കും," അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് മോദിയും ഈ വിഷയം കോണ്‍ഗ്രസിനെതിരെ ആയുധമാക്കിയിരുന്നു. ബജ്‌റംഗ് ബലി ഭക്തരെ "പൂട്ടാൻ" കോൺഗ്രസ് തീരുമാനിച്ചുവെന്നായിരുന്നു നരേന്ദ്രമോദിയുടെ ആരോപണം. അതേസമയം ഫലം പ്രഖ്യാപനം വന്നപ്പോള്‍ 'ബജ്റങ് ബലി കോൺഗ്രസിനൊപ്പമാണെന്ന് വ്യക്തമായിരിക്കുന്നു. അദ്ദേഹം ബിജെപിക്ക് കനത്ത പിഴ വിധിച്ചിരിക്കുന്നു'- എന്നായിരുന്നു കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+