'ബുള്ളറ്റ് കൊണ്ടുള്ള മുറിവിന് ബാൻഡ് എയ്‌ഡ്..'; ബജറ്റിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ബജറ്റിൽ കേന്ദ്രത്തെ കടന്നാക്രമിച്ച് കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ബുള്ളറ്റ് മുറിവുകൾക്ക് ബാൻഡ് എയ്‌ഡ് കെട്ടിയത് പോലെയെന്നാണ് അദ്ദേഹം ബജറ്റിനെ വിശേഷിപ്പിച്ചത്. മൂന്നാം മോദി സർക്കാരിന്റെ രണ്ടാം ബജറ്റിനെതിരെ തുടക്കം മുതൽ പ്രതിപക്ഷം കടുത്ത എതിർപ്പ് അറിയിക്കുകയും നിരാശ പങ്കുവയ്ക്കുകയും ചെയ്‌തിരുന്നു.
ബുള്ളറ്റ് മുറിവുകൾക്ക് ഒരു ബാൻഡ് എയ്‌ഡ് പരിഹാരം എന്ന പോലെയാണ്. ആഗോള അനിശ്ചിതത്വത്തിനിടയിൽ, നമ്മുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു മാതൃകാപരമായ മാറ്റം ആവശ്യമാണ്. എന്നാൽ ഈ സർക്കാർ ആശയപരമായി പാപ്പരത്തം അനുഭവിക്കുന്നു എന്നായിരുന്നു രാഹുലിന്റെ വിമർശനം.

എക്‌സ് പോസ്‌റ്റിലൂടെ ആയിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. സമാനമായ അഭിപ്രായം തന്നെയാണ് പ്രതിപക്ഷ എംപിമാർ ബജറ്റിനെ കുറിച്ച് പങ്കുവച്ചത്. ഈ വർഷത്തെ ബജറ്റിൽ സാധാരണക്കാർക്കും ഇടത്തരക്കാർക്കും ഒന്നും ലഭിക്കുന്നില്ലെന്നും, വരാനിരിക്കുന്ന ബിഹാർ തിരഞ്ഞെടുപ്പ് കണക്കിലെടുത്താണ് സർക്കാർ പ്രഖ്യാപനങ്ങൾ നടത്തിയതെന്നും പ്രതിപക്ഷ എംപിമാർ വിമർശിച്ചു.
കോൺഗ്രസ് ഇക്കാര്യത്തിൽ കടുത്ത വിമർശനമാണ് ഉന്നയിക്കുന്നത്. ബിഹാറിന് ബോണസ് ലഭിച്ചുവെന്നാണ് തോന്നുന്നതെന്നും എൻഡിഎയുടെ മറ്റൊരു സുപ്രധാന ഇടമായ ആന്ധ്രാപ്രദേശിനെ ഇത്ര ക്രൂരമായി അവഗണിക്കുന്നത് എന്തുകൊണ്ടാണെന്നും കോൺഗ്രസ് ചോദിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശായിരുന്നു ചോദ്യം ഉന്നയിച്ചത്.
കോൺഗ്രസിന് പുറമേ തൃണമൂൽ കോൺഗ്രസ് അടക്കമുള്ള കക്ഷികളും കേന്ദ്ര ബജറ്റിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബജറ്റിൽ പശ്ചിമ ബംഗാളിന് വേണ്ടി ഒന്നുമില്ലെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ലോക്‌സഭാ എംപിയുമായ അഭിഷേക് ബാനർജി ആരോപിച്ചു. സാധാരണക്കാർക്ക് ഗുണമാവുന്ന ഒന്നും ബജറ്റിൽ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഡിഎംകെ ലോക്‌സഭാ എംപി ദയാനിധി മാരൻ ബജറ്റിനെ രാജ്യത്തിന് സംഭവിച്ച വലിയ വീഴ്‌ച എന്നാണ് വിശേഷിപ്പിച്ചത്. ഇത് രാജ്യത്തിന്, പ്രത്യേകിച്ച് ഇടത്തരക്കാർക്ക് വലിയ തിരിച്ചടിയാണ്. 12 ലക്ഷം രൂപ വരെ നികുതി ഇളവ് നൽകുന്നുണ്ടെന്ന് ധനമന്ത്രി അവകാശപ്പെടുന്നു, എന്നാൽ അടുത്ത വരിയിൽ 8 മുതൽ 10 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 10 ശതമാനം നികുതി സ്ലാബ് ഉണ്ടെന്നാണ് പറഞ്ഞത്; മാരൻ ചൂണ്ടിക്കാട്ടി.
അതേസമയം, ബജറ്റിനെ പുകഴ്ത്തി പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നിരുന്നു. നിർമല സീതാരാമന്റെ എട്ടാം ബജറ്റാണ് ഇത്തവണത്തേത്. കടുത്ത പ്രതിപക്ഷ ബഹളത്തിനിടെ ആയിരുന്നു ബജറ്റ് അവതരണം നടന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിനെ ലക്ഷ്യമിട്ടാണ് കൂടുതൽ പ്രഖ്യാപനങ്ങളും വന്നിരിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു
Download











Click it and Unblock the Notifications