തോല്‍വിക്ക് മുന്നേ രാഹുല്‍ മുങ്ങി,അതും ഇറ്റലിയിലേക്ക്, അവിടെ തിരഞ്ഞെടുപ്പുണ്ടാകുമെന്ന് അമിത് ഷാ
രാഹുല്‍ ഗാന്ധി തന്റെ മുത്തശ്ശിക്കൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ പോയിരിക്കുകയാണ്
ദില്ലി: മൂന്നു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. എന്നാല്‍ തോല്‍വിയെക്കാള്‍ കൂടുതല്‍ കോണ്‍ഗ്രസിനെ അലട്ടുന്നത് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എവിടെയെന്ന ചോദ്യമാണ്. ഇത് വരെ അതിനുള്ള ഉത്തരം കൃത്യമായി ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം. സോണിയാഗാന്ധിയുടെ നാടായ ഇറ്റലിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം പാര്‍ട്ടി അങ്ങേയറ്റം തകര്‍ന്നു നില്ക്കുമ്പോള് അധ്യക്ഷന്റെ പിന്തുണയില്ലാതിരിക്കുന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

എവിടെപ്പോയി
രാഹുല്‍ ഗാന്ധി തന്റെ മുത്തശ്ശിക്കൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ പോയിരിക്കുകയാണ്. എന്നാല്‍ പലരും ഇതറിഞ്ഞില്ലെന്നാണ് പറയുന്നത്. പക്ഷേ താന്‍ ഇറ്റലിയിലേക്ക് പോവുകയാണെന്ന് കാണിച്ച് രാഹുല്‍ ട്വീറ്റ് ചെയ്തിരുന്നു. ഹോളി ആഘോഷങ്ങള്‍ക്ക് ആശംസകളും നേര്‍ന്നിരുന്നു.

പ്രതികരണമില്ല
പാര്‍ട്ടിയുടെ തോല്‍വിയില്‍ ഇതുവരെ അധ്യക്ഷനായ രാഹുല്‍ ഒരുപ്രതികരണവും നടത്തിയിട്ടില്ല. ഇത് പ്രവര്‍ത്തകരെ മുഴുവന്‍ നിരാശയിലാഴ്ത്തിയിട്ടുണ്ട്. ഇതില്‍ ത്രിപുരയിലും നാഗാലാന്റിലും പാര്‍ട്ടിക്ക് ഒരു സീറ്റ് പോലുമില്ല. ഇതൊന്നും രാഹുല്‍ കാര്യമാക്കിയിട്ടില്ലെന്നും വിമര്‍ശനമുണ്ട്.

മേഘാലയ
അത്യാവശ്യം സീറ്റുകള്‍ ലഭിച്ച മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത കോണ്‍ഗ്രസിനുണ്ടായിരുന്നു. എന്നാല്‍ ഇവിടെ ചര്‍ച്ചകള്‍ക്ക് അധ്യക്ഷനില്ലാത്തത് തിരിച്ചടിയാണ്. കമല്‍നാഥ്, മുകുള്‍ വാസ്നിക്, അഹമ്മദ് പട്ടേല്‍ എന്നിവരാണ് മേഘാലയയില്‍ ഉള്ളത്. ഇവരുടെ സേവനം ഗുണം ചെയ്യുമോയെന്ന് കണ്ടറിയണം.

സീരിയസ്നെസില്ല
രാഹുല്‍ ഗാന്ധി രാഷ്ട്രീയത്തിന്റെ ഒരു സീരിയസ്നെസും ഇല്ലെന്നാണ് ബിജെപി മന്ത്രി ഗിരിരാജ് സിങ്ങിന്റെ വിമര്‍ശനം. രാഹുല്‍ നേതൃഗുണം കൊണ്ട് നേതാവായതല്ല. സാഹചര്യം കൊണ്ട് രാഷ്ട്രീയത്തിലിറങ്ങിയ ആളാണ്. രാജ്ഞി ജനിച്ചയാള്‍ക്ക് എങ്ങനെയാണ് സാധാരണക്കാരനെ കുറിച്ച് അറിയാന്‍ സാധിക്കുകയെന്നും ഗിരിരാജ് സിങ്ങ് ചോദിച്ചു.

ഒരിക്കലും ചെയ്യരുത്
അതിപ്രധാനമായ ഒരു സന്ദര്‍ഭത്തില്‍ ഒരു നേതാവും സ്വന്തം പാര്‍ട്ടിയെ കൈവിടില്ല. നേരത്തെ 56 ദിവസമാണ് അയാള്‍ നാടുവിട്ടത്. ഇപ്പോഴിതാ വീണ്ടുപോയിരിക്കുന്നു. ഒരു നേതാവും പ്രവര്‍ത്തകരെ ഈ ഘട്ടത്തില്‍ കൈയ്യൊഴിയില്ല. രാഹുലിന് സമ്മര്‍ദം താങ്ങാനുള്ള ശേഷിയില്ലെന്നും ഗിരിരാജ് സിങ്ങ് പറഞ്ഞു.

രാഹുലിനറിയാം...
രാഷ്ട്രീയത്തില്‍ പിടിച്ചുനില്‍ക്കാനാവില്ലെന്ന് രാഹുലിന് നന്നായറിയാം. അതുകൊണ്ടാണ് അയാള്‍ എവിടെയെന്ന് പറയാതെ ഓടിപ്പോവുന്നത്. കോണ്‍ഗ്രസിനുള്ളില്‍ ഉള്ളവരാണ് അയാളെ അധ്യക്ഷനാക്കിയത്. അവര്‍ ഇക്കാര്യത്തില്‍ വൈകാതെ തന്നെ പഠിച്ചോളുമെന്നും ഗിരിരാജ് സിങ്ങ് കൂട്ടിച്ചേര്‍ത്തു.

ഇറ്റലിയില്‍ തിരഞ്ഞെടുപ്പ്
ബിജെപി അധ്യക്ഷന്‍ അമിത് ഷായും രാഹുലിനെ പരിഹസിച്ചിട്ടുണ്ട്. ഇറ്റലിയിലും തിരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ടാവാം രാഹുല്‍ അങ്ങോട്ട് പോയതെന്ന് അമിത് ഷാ പറഞ്ഞു. ഇത്തരത്തില്‍ ഒരു വാട്സാപ്പ് സന്ദേശം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
-
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
'ഞാൻ ജീവിനോടെ ഇരിക്കുന്നതിന് കാരണം കാപ്പാടൻ രമേശൻ'; അനുസ്മരണ ചടങ്ങിനിടെ വിങ്ങിപ്പൊട്ടി കെ സുധാകരൻ -
യുവരക്തവും പ്രമുഖരും; നിയമസഭാ പോരാട്ടത്തിന് സിപിഎം പട്ടിക റെഡി! ആരൊക്കെ എവിടെയൊക്കെ? -
ശബരിമല സ്വർണ്ണക്കൊള്ള കേസ്; പത്മകുമാർ പുറത്തേക്ക്! മണ്ഡലം കൺവീനർ സ്ഥാനത്തുനിന്ന് നീക്കി; -
വളരെ സ്പെഷ്യലായ 2 രാജയോഗങ്ങൾ ഒരുമിച്ച്; ഈ രാശിക്കാരുടെ പ്രണയ ജീവിതം കളറാവും, സമ്പത്ത് നിറയും! -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ്












Click it and Unblock the Notifications