Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാരത് ജോഡോ യാത്ര വിട്ട് വരാനില്ല, രാഹുല്‍ പാര്‍ലമെന്റ് സെഷനിലും പങ്കെടുക്കില്ല

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്രയുടെ തിരക്കിലാണ്. മറ്റൊരു പരിപാടിക്കും വേണ്ടി ഈ യാത്ര മാറ്റിവെക്കില്ലെന്നാണ് രാഹുല്‍ നല്‍കുന്ന സൂചന. ഹിമാചല്‍ പ്രദേശിലോ ഗുജറാത്തിലോ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും രാഹുല്‍ ഗാന്ധി പോകുന്നില്ല. പകരം പ്രിയങ്ക ഗാന്ധിയാണ് ഈ ചുമതല ഏറ്റെടുത്തിരിക്കുന്നത്.

എല്ലായിടത്തും സ്റ്റാര്‍ ക്യാമ്പയിനറും പ്രിയങ്കയാണ്. ഇപ്പോഴിതാ വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശൈത്യ കാല സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കില്ലെന്നാണ് പാര്‍ട്ടി നല്‍കുന്ന സൂചന. ഭാരത് ജോഡോ യാത്രയില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ രാഹുല്‍ താല്‍പര്യപ്പെടുന്നില്ലെന്നാണ് സൂചന.

1

അതേസമയം പുതിയ അധ്യക്ഷന്‍ വന്നിട്ടും അദ്ദേഹത്തിനൊപ്പം തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാനൊന്നും ഇതുവരെ രാഹുല്‍ എത്തിയിട്ടില്ല. ഇതെല്ലാം യാത്രയില്‍ ഫോക്കസ് ചെയ്യുന്നത് കൊണ്ടാണ്. ഒട്ടും ഗൗരവമില്ലാത്തയാള്‍ എന്ന നിലയില്‍ നിന്ന് പുതിയൊരു തലത്തിലേക്ക് മാറാനുള്ള ഒരുക്കത്തിലാണ് രാഹുല്‍.

അതിനുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്ര. ഇത് പാതിവഴിയില്‍ നിര്‍ത്തിയാല്‍ രാഹുല്‍ ഗാന്ധി പുതുതായി അവതരിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ ശ്രമങ്ങള്‍ പാളും. അതോടെ രാഹുലിന്റെ രാഷ്ട്രീയ കരിയറിന് തന്നെ അത് അവസാനമാകും. ഈ യാത്ര കൊണ്ട് പരമാവധി നേട്ടമുണ്ടാക്കുക എന്നതാണ് രാഹുല്‍ ലക്ഷ്യമിടുന്നത്.

രാഹുല്‍ വളരെയധികം തിരക്കിലാണെന്ന് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ ടീമിന്റെ ചുമതലയുള്ള ജയറാം രമേശ് വ്യക്തമാക്കി. രാ ഹുലിന് പാര്‍ലമെന്റിന്റെ ശൈത്യകാലം സമ്മേളനത്തില്‍ അതുകൊണ്ട് പങ്കെടുക്കാന്‍ സാധിക്കില്ല. അദ്ദേഹം ജോഡോ യാത്രയുമായി തിരക്കിലായിരിക്കുമെന്നും ജയറാം രമേശ് പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനത്തിനായി മാത്രം രാഹുല്‍ ജോഡോ യാത്ര നിര്‍ത്തിവെക്കില്ലെന്ന് രമേശ് പറഞ്ഞു.

HAIR: നീട്ടി വളര്‍ത്തിയ മുടി, ഒരിക്കലും പൊട്ടിപ്പോവില്ല, ഈ ടിപ്പ്‌സ് പരീക്ഷിച്ചാല്‍ മുടി വേറെ ലെവലാകും

മുന്നോക്ക സംവരണത്തില്‍ കോണ്‍ഗ്രസ് നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. 2014 മുതല്‍ അത് എല്ലാവര്‍ക്കും അറിയാം. എല്ലാ വിഭാഗത്തിലെയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം വേണമെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്നും ജയറാം രമേശ് വ്യക്തമാക്കി.

നിലവിലുള്ള സംവരണ നിയമങ്ങളെ താളം തെറ്റിക്കാതെ വേണം ഇതെല്ലാം നടപ്പാക്കാനെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നോക്ക സമുദായ സംവരണം എത്രയും വേഗത്തില്‍ തന്നെ നടപ്പാക്കണമെന്നതാണ് പാര്‍ട്ടിയുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന സെന്‍സസ് നടക്കുമ്പോള്‍ ജാതി സെന്‍സസും ആവശ്യമാണ്. ജാതി സെന്‍സസ് നടന്നിട്ടില്ലെങ്കില്‍, എന്തിനെ ആധാരമാക്കിയാണ് സംവരണം നല്‍കുക.

ആ വിവരങ്ങള്‍ എപ്പോഴും പുതുക്കിയിരിക്കണം. അതായിരിക്കും എല്ലാത്തിനുമുള്ള മാനദണ്ഡമെന്നും ജയറാം രമേശ് പറഞ്ഞു. കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയിലാണ് ആരംഭിച്ചത്. ദക്ഷിണേന്ത്യയിലാകെ രാഹുലിന്റെ യാത്ര നേരത്തെ കടന്നുപോയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+