ഹത്രാസ് കേസിലെ വിവാദ പോസ്‌റ്റ്; രാഹുൽ ഗാന്ധിക്കെതിരെ 1.5 കോടി രൂപയുടെ മാനനഷ്‌ട നോട്ടീസ്
ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ രാഹുൽ ഗാന്ധിക്കെതിരെ ഒന്നര കോടി രൂപയുടെ മാനനഷ്‌ട നോട്ടീസ്. 2020ലെ ഹത്രാസ് കൂട്ടബലാത്സംഗക്കേസിൽ കുറ്റവിമുക്തരായ മൂന്ന് പേരെ പ്രതിനിധീകരിച്ചാണ് അഭിഭാഷകൻ 1.5 കോടി രൂപയുടെ മാനനനഷ്‌ട നോട്ടീസ് രാഹുൽ ഗാന്ധിക്ക് നൽകിയിരിക്കുന്നത്. ഡിസംബർ 14ന് പങ്കുവച്ച എക്‌സ് പോസ്‌റ്റുമായി ബന്ധപ്പെട്ടാണ് നടപടി ഉണ്ടായിരിക്കുന്നത്.
കോൺഗ്രസ് ഉൾപ്പെടെയുള്ള നിരവധി പാർട്ടികൾ രാഷ്ട്രീയ നേട്ടത്തിനായി ഇടപെട്ടുവെന്നും ഇത് അന്വേഷണത്തിന്റെ നിഷ്‌പക്ഷതയെ ബാധിക്കുകയും ചെയ്‌തുവെന്നാണ് പ്രതികൾക്ക് വേണ്ടി നോട്ടീസ് അയച്ച മുതിർന്ന അഭിഭാഷകൻ മുന്ന സിംഗ് പുണ്ഡീർ ആരോപിക്കുന്നത്. പതിനഞ്ച് ദിവസമാണ് സംഭവത്തിൽ മറുപടി നൽകാനായി ഇവർ രാഹുൽ ഗാന്ധിക്ക് അനുവദിച്ചിരിക്കുന്നത്.

'ഇരയുടെ കുടുംബം ഒതുങ്ങിക്കൂടിയിരുന്നു, പ്രതികൾ സ്വതന്ത്രരായി വിഹരിച്ചു' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പോസ്‌റ്റിൽ പറഞ്ഞത്. ഇതാണ് വിവാദത്തിന് ആധാരമായത്. കേസിൽ നിന്ന് കുറ്റവിമുക്തരാക്കപ്പെട്ട തന്റെ മൂന്ന് കക്ഷികൾക്കും മാനസികമായി ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ പ്രസ്‌താവനയെന്നും ഓരോരുത്തർക്കും 50 ലക്ഷം രൂപ വീതം നഷ്‌ടപരിഹാരമായി നൽകണമെന്നുമാണ് നോട്ടീസിൽ ആവശ്യപ്പെടുന്നത്.
രാഹുൽ ഗാന്ധി വിഷയത്തിൽ രാഷ്ട്രീയം കളിക്കുകയാണെന്നാണ് അഭിഭാഷകൻ ആരോപിക്കുന്നത്. കോടതി ഇവരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയിട്ടും അവരെ ബലാത്സംഗം ചെയ്‌തവർ എന്ന് വിളിക്കുന്നത് കോടതിയലക്ഷ്യമാണ്. രണ്ടര വർഷത്തോളം തന്റെ കക്ഷികൾ ജയിൽവാസം അനുഭവിക്കുകയും അപമാനം നേരിടുകയും ചെയ്‌തെന്നും അഭിഭാഷകൻ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, നേരത്തെ രാഹുൽ ഗാന്ധി ഹത്രാസ് കേസിലെ ഇരയുടെ ബന്ധുക്കളുമായി അടച്ചിട്ട മുറിയിൽ 45 മിനിറ്റ് നീണ്ട കൂടിക്കാഴ്‌ച നടത്തിയിരുന്നു. പിന്നാലെ പങ്കുവച്ച എക്‌സിലെ തന്റെ പോസ്‌റ്റിൽ, കൂടിക്കാഴ്‌ചയ്ക്ക് ശേഷം രാഹുൽ ഗാന്ധി ഇരയുടെ കുടുംബത്തിന്റെ നിലവിലെ അവസ്ഥ വിവരിക്കുകയും ചെയ്‌തിരുന്നു. ഇരയുടെ കുടുംബം പറഞ്ഞ കാര്യങ്ങൾ തന്നെ വല്ലാതെ ഉലച്ചുവെന്നും രാഹുൽ പോസ്‌റ്റിൽ പറഞ്ഞിരുന്നു.
'മുഴുവൻ കുടുംബവും ഭയത്തിന്റെ ഒരു മൂടുപടത്തിന് കീഴിലാണ് ജീവിക്കുന്നത്. കുറ്റവാളികളെ പോലെയാണ് അവരോട് പെരുമാറുന്നത്. അവർക്ക് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്നില്ല. തോക്കുകളും ക്യാമറകളും ഉപയോഗിച്ച് അവർ നിരന്തരം നിരീക്ഷണത്തിലാണ്' രാഹുൽ ഈ മാസമാദ്യം പങ്കുവച്ച പോസ്‌റ്റിൽ ആരോപിക്കുന്നു.
2020 സെപ്റ്റംബർ 14നാണ് ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ 19 കാരിയായ യുവതിയെ നാല് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്‌തത്. ക്രൂര പീഡനത്തിന് ഇരയായ പെൺകുട്ടി രണ്ടാഴ്‌ചയ്‌ക്ക് ശേഷം ചികിത്സ തുടരുന്നതിനിടെ മരണപ്പെടുകയായിരുന്നു. രാജ്യത്തെ പിടിച്ചുലച്ച സംഭവത്തിൽ രാഹുൽ ഗാന്ധി അടുത്തകാലത്തായി പങ്കുവച്ച പോസ്‌റ്റാണ് ഇപ്പോൾ വീണ്ടും വിവാദമായിരിക്കുന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്‌തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications