രാജസ്ഥാനില്‍ കര്‍ഷക സമരത്തിനെതിരെ പോലീസ് ഭീകരത, ജനക്കൂട്ടത്തിനെതിരെ വെടിവെപ്പ്, മര്‍ദനം!!
ടോള്‍ ബൂത്തിനെതിരെ 22 ദിവസമായി സമരം തുടരുകയാണ് കര്‍ഷകര്‍
ജയ്പൂര്‍: രാജസ്ഥാനില്‍ കര്‍ഷക സമരത്തിനെതിരെ പോലീസിന്റെ അഴിഞ്ഞാട്ടം. പ്രതിഷേധക്കാര്‍ക്കെതിരെ വെടിയുതിര്‍ത്താണ് പോലീസ് അരിശം തീര്‍ത്തത്. ജയ്പൂരിലെ ചോമുവിനടുത്ത ചന്വാജി റോഡിലുള്ള ടോള്‍ പ്ലാസയ്ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരമാണ് പോലീസ് മൃഗീയമായി നേരിട്ടത്. ബിജെപി ഭരിക്കുന്ന മൂന്നാമത്തെ സംസ്ഥാനത്താണ് കര്‍ഷക പ്രക്ഷോഭം നടക്കുന്നത്. ഇതിനെ ഭരണകൂടം അടിച്ചമര്‍ത്തുകയാണ് എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
സംഭവത്തില്‍ ഇതുവരെയായിട്ടും മുഖ്യമന്ത്രി വസുന്ധരരാജെ തിരിഞ്ഞുനോക്കിയില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം പോലീസ് ഭീകരതയില്‍ പേടിച്ച് സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും ശക്തമായി സമരം മുന്നോട്ടുകൊണ്ടുപോകുമെന്നും അഖിലേന്ത്യാ കിസാന്‍ സഭ പറയുന്നു. എന്നാല്‍ സമരക്കാരോട് ഒരു ദാക്ഷിണ്യവും വേണ്ടെന്നാണ് പോലീസിന് സര്‍ക്കാരില്‍ നിന്ന് കിട്ടിയ നിര്‍ദേശം. ഇതോടെ അടുത്ത ദിവസങ്ങളില്‍ രാജസ്ഥാന് പോര്ക്കളമാകുമെന്നാണ് സൂചന.

22 ദിവസമായി തുടരുന്ന സമരം
ടോള്‍ ബൂത്തിനെതിരെ 22 ദിവസമായി സമരം തുടരുകയാണ് കര്‍ഷകര്‍. ഇതിന് അഖിലേന്ത്യാ കിസാന്‍ സഭയുടെ പിന്തുണയുമുണ്ട്. എന്നാല്‍ ഈ ടോള്‍ ബൂത്ത് മാറ്റാനാവില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. കര്‍ഷകര്‍ ഇവിടെ സമാധാനപരമായിട്ടാണ് സമരം നടത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ പോലീസിന്റെ നടപടിയോടെ ഇത് അക്രമാസക്തമായിരിക്കുകയാണ്. ഇവര്‍ സമര്‍ക്കാര്‍ക്കെതിരെ വെടിവെപ്പ് നടത്തി. ടിയര്‍ ഗ്യാസും ഉപയോഗിച്ചു. അതിന് പുറമേ ഇവരെ തല്ലിച്ചതയ്ക്കുകയും ചെയ്തു. പലര്‍ക്കും ക്രൂരമര്‍ദനത്തില്‍ കാര്യമായ പരിക്കേറ്റിട്ടുണ്ട്. അതേസമയം സമരക്കാര്‍ക്കെതിരെ ഉപയോഗിച്ചത് റബ്ബര്‍ ബുള്ളറ്റുകളാണെന്ന് പോലീസ് പറയുന്നു. എന്നാല്‍ ആരാണ് ഇവര്‍ക്ക് വെടിവെക്കാന്‍ അധികാരം നല്‍കിയതെന്ന് കിസാന്‍ സഭ ചോദിക്കുന്നു. അത്രയും സമാധാനപരമായി സമരം നടത്തുന്ന കര്‍ഷകരെ എന്ത് കാരണം കൊണ്ട് ഇങ്ങനെ മര്‍ദിച്ചതെന്ന് പോലീസ് വ്യക്തമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ആംറ റാമിന്റെ അറസ്റ്റ്
അഖിലേന്ത്യാ കിസാന്‍ സഭയുടെ ദേശീയ വൈസ് പ്രസിഡന്റ് ആംറ റാം പ്രസംഗിക്കുന്ന സമയത്താണ് പോലീസ് വെടിവെച്ചതും ടിയര്‍ ഗ്യാസ് പ്രയോഗം നടത്തിയതും. സിപിഎമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും കിസാന്‍ സഭയുടെ സംസ്ഥാന സെക്രട്ടറിയുമാണ് ആംറ റാം. ഒരു കാരണവുമില്ലാതെ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട് പോലീസ്. ഇയാളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്യുമെന്നാണ് സൂചന. കര്‍ഷകരുടെയും സാധാരണക്കാരുടെയും വളര്‍ച്ച തടയുന്ന സര്‍ക്കാരാണ് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരെന്ന് കിസാന്‍ സഭ വിമര്‍ശിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ടോള്‍ ബൂത്ത് അനധികൃതമായി നിര്‍മിച്ചതെന്നാണ് കിസാന്‍ സഭ ആരോപിക്കുന്നത്. എന്നാല്‍ ഇതിന് കൃത്യമായ അനുമതിയുണ്ടെന്നും കിസാന്‍ സഭ വെറുതെ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്നുമാണ് ബിജെപിയുടെ ആരോപണം.

ടോള്‍ ബൂത്ത് അഴിമതി
ഈ ടോള്‍ ബൂത്തുമായി ബന്ധപ്പെട്ട് കടുത്ത അഴിമതി ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. വെറും 13 കിലോമീറ്റര്‍ ദൂരമുള്ള ഒരു റോഡിനായിട്ടാണ് ഈ ടോള്‍ ബൂത്ത് നിര്‍മിച്ചിരുന്നത്. നിലവില്‍ ഉണ്ടായിരുന്ന റോഡ് പുതുക്കി പണിത ശേഷമാണ് ഇവിടെ ടോള്‍ ബൂത്ത് ഉണ്ടാക്കിയത്. ഇത് തന്നെ വലിയ അഴിമതി. ദേശീയ പാതയോ അതല്ലെങ്കില്‍ ദീര്‍ഘദൂര റോഡുകളോ അല്ലാത്ത ഒരു റോഡില്‍ ടോള്‍ ബൂത്ത് എന്തിന് സ്ഥാപിച്ചു എന്ന് സമരക്കാര്‍ ചോദിക്കുന്നു. അതിന് പുറമേ 40 കോടി ഇതിനായി എന്തിന് ചെലവിട്ടു എന്നും ചോദ്യമുണ്ട്. ഈ ടോള്‍ ബൂത്ത് നിര്‍മിക്കാന്‍ ഒരിക്കലും ഇത്രയും തുക വരില്ലെന്ന് കിസാന്‍ സഭ ആരോപിക്കുന്നു. ഈ തുക പ്രാദേശിക തലത്തിലുള്ള ബിജെപി നേതാക്കളും കരാറുകാരും വെട്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇത് നേരത്തെ ആംറ റാം ഉന്നയിച്ചിരുന്നു. ഇതിന് പ്രതികാരമായിട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. റാമിനെ വിട്ടുകിട്ടാന്‍ കിസാന്‍ സഭ പരിശ്രമിക്കുന്നുണ്ട്.
-
ആര്യ ബഡായിയുടെ മുൻ കാമുകൻ, രണ്ട് തവണ വിവാഹമോചനം നടന്നയാൾ,കൊടും ചതിയൻ';ആലപ്പി അഷ്റഫ് -
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
എല്‍പിജി സിലിണ്ടര്‍ വിതരണം നിലച്ചു; ബെംഗളൂരുവില്‍ നാളെ ഹോട്ടലുകള്‍ അടച്ചിടും -
കൊച്ചിയിൽ നാളേയും മറ്റന്നാളും ഗതാഗത നിയന്ത്രണം; ഈ റോഡുകളിൽ പ്രവേശനം ഇല്ല..വിശദമായി അറിയാം -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
മംഗളൂരു-തിരുനല്‍വേലി ട്രെയിന്‍ കേരളത്തിലൂടെ; 20 സ്റ്റോപ്പുകള്‍, മാര്‍ച്ച് 11ന് സര്‍വീസ് തുടങ്ങും -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്'












Click it and Unblock the Notifications