ഇൻഷുറൻസ് ഇല്ലാതെ വാഹനവുമായി നിരത്തിൽ ഇറങ്ങിയാൽ പണി പാളും? പിഴ അഞ്ചിരട്ടിയായി ഉയരും! നീക്കം ഇങ്ങനെ
ന്യൂഡൽഹി: രാജ്യത്തെ ഗതാഗത നിയമലംഘനങ്ങളിൽ ശക്തമായ നടപടികൾ എടുക്കാൻ ഒരുങ്ങി റോഡ് ഗതാഗത മന്ത്രാലയം. ഇതിന്റെ ഭാഗമായി ഇൻഷുറൻസിൽ ഉൾപ്പെടെ കാര്യമായ നിയന്ത്രണങ്ങൾ കൊണ്ട് വരാനും പിഴത്തുക ഉൾപ്പെടെ കൂട്ടാനുമാണ് ലക്ഷ്യമിടുന്നത്. രാജ്യത്തെ വാഹന ഉടമകൾ ഇൻഷുറൻസിനെ സമീപിക്കുന്ന രീതിയെ അടിസ്ഥാനപരമായി മാറ്റാൻ കഴിയുന്ന നിർദ്ദേശങ്ങളാണ് റോഡ് ഗതാഗത മന്ത്രാലയം അവതരിപ്പിച്ചിരിക്കുന്നത്.
മോട്ടോർ വാഹന നിയമത്തിൽ ഭേദഗതികൾ വരുത്തുന്നതോടെ, ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ അടിസ്ഥാന ഇൻഷുറൻസ് പ്രീമിയത്തിന്റെ മൂന്ന് മുതൽ അഞ്ച് മടങ്ങ് വരെ പിഴ ഈടാക്കാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇത് നിലവിലെ പിഴകളിൽ നിന്ന് വളരെ അധികമായിരിക്കും. റോഡുകളിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ മൂലമുണ്ടാവുന്ന വർധിച്ചുവരുന്ന ബുദ്ധിമുട്ടുകൾ ഇല്ലാതാക്കാനുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.

ഇതിൽ നിബന്ധനകളുണ്ട്. ആദ്യഘട്ടത്തിൽ ഇത്തരത്തിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനം നിരത്തിൽ ഇറക്കുന്നവർക്ക് അടിസ്ഥാന ഇൻഷുറൻസ് തുകയുടെ മൂന്നിരട്ടിയാവും അടക്കേണ്ടി വരിക. മറിച്ച് ഇത് ആവർത്തിച്ചാൽ പിഴത്തുക അഞ്ചിരട്ടിയായി ഉയരും. ഇതോടെ രാജ്യത്തെ ജനങ്ങൾ വാഹന ഇൻഷുറൻസ് എടുക്കാൻ കൂടുതൽ താൽപര്യം എടുക്കുമെന്നാണ് സർക്കാരും മന്ത്രാലയവും പ്രതീക്ഷിക്കുന്നത്.
ഇപ്പോഴത്തെ നിയമ പ്രകാരം ആദ്യ തവണത്തെ കുറ്റത്തിന് 2000 രൂപയാണ് പിഴ. പിന്നീട് കുറ്റം ആവർത്തിച്ചാൽ 4000 രൂപയും മൂന്നുമാസം വരെ തടവുമാണ് ശിക്ഷ നൽകുക. എന്നാൽ മന്ത്രാലയത്തിന്റെ ഭേദഗതി പ്രകാരം, നിയമലംഘകർ ആദ്യതവണ അടിസ്ഥാന ഇൻഷുറൻസ് പ്രീമിയത്തിന്റെ മൂന്നിരട്ടിയും കുറ്റം ആവർത്തിച്ചാൽ അഞ്ചിരട്ടിയും അടയ്‌ക്കേണ്ടതായി വരും.
സാധാരണഗതിയിൽ എഐ ക്യാമറകൾ, അല്ലെങ്കിൽ ചെക്കിങ്ങുകൾ എന്നിവയിൽ ഭൂരിഭാഗവും ഹെൽമറ്റ്, സീറ്റ് ബെൽറ്റ് പോലെയുള്ള കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്. എന്നാൽ ഇൻഷുറൻസ് വിഷയത്തിൽ അത്രത്തോളം ശുഷ്‌കാന്തി കാട്ടിയിരുന്നില്ല. എന്നാൽ വാഹനാപകടങ്ങൾ കൂടുമ്പോൾ ഇത്തരം ഇൻഷുറൻസ് ഇല്ലാ വാഹനങ്ങൾ വലിയ ബുദ്ധിമുട്ടാണ് സൃഷ്‌ടിക്കുന്നത്.
അതുപോലെ തന്നെ വേഗപരിധിയെക്കുറിച്ചുള്ള ദീർഘകാലമായി നിലനിൽക്കുന്ന ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി ദേശീയപാതകളിലെയും എക്‌സ്പ്രസ് വേകളിലെയും വേഗപരിധി കേന്ദ്രം നിശ്ചയിക്കണമെന്ന നിർദ്ദേശവും മന്ത്രാലയം മുന്നോട്ട് വച്ചിട്ടുണ്ട്. കൂടാതെ സംസ്ഥാന പാതകളിലെയും മറ്റ് റോഡുകളിലെയും വേഗപരിധി സംസ്ഥാനങ്ങൾക്ക് നിശ്ചയിക്കാമെന്നും മന്ത്രാലയം നിർദേശിക്കുന്നു.
ഇതിൽ നില നിൽക്കുന്ന ആശയക്കുഴപ്പം മൂലം പലപ്പോഴും ഡ്രൈവർമാർക്ക് പിഴ കിട്ടുന്നത് സാധാരണ കാര്യമായി മാറിയിരിക്കുകയാണ്. കേന്ദ്രം നിശ്ചയിക്കുന്ന വേഗ പരിധിയിൽ നിന്നും സംസ്ഥാനം വ്യത്യസ്‌ത പരിധി നിശ്ചയിക്കുന്നത് കൊണ്ട് കൂടിയാണ് ഇത്തരമൊരു ആശങ്ക നിലവിലുണ്ടായിരുന്നത്. ഇതിലാണ് ഇപ്പോൾ മന്ത്രാലയം ഇടപെടുന്നത്.
ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ടും കർശന നിയന്ത്രണങ്ങൾക്ക് നിർദ്ദേശം മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ലൈസൻസ് പുതുക്കാൻ നിർബന്ധിത ടെസ്‌റ്റ് ഏർപ്പെടുത്തുന്ന കാര്യവും മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.
നിലവിൽ ഈ ഭേദഗതികളും നിർദ്ദേശങ്ങളും മറ്റ് മന്ത്രാലയങ്ങളുടെ അഭിപ്രായം അറിയാനായി കൈമാറിയിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുമെന്നാണ് ലഭ്യമായ വിവരം. തുടർന്ന് മന്ത്രിസഭ കൂടി അംഗീകരിച്ചാൽ ഇക്കാര്യത്തിൽ പ്രഖ്യാപനം ഔദ്യോഗികമായി നടത്തും.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications