Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് മുൻപ് 160 സീറ്റുകൾ വാഗ്‌ദാനം ചെയ്‌തെന്ന് ശരദ് പവാർ; 'ഞാനും രാഹുലും നിരസിച്ചു'

ന്യൂഡൽഹി: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് പേർ തന്നെ സമീപിച്ചിരുന്നുവെന്നും 288 സീറ്റുകളിൽ 160 സീറ്റുകൾ തങ്ങൾക്ക് ഉറപ്പ് നൽകുമെന്ന് അവകാശപ്പെട്ടിരുന്നുവെന്നും എൻസിപി മേധാവി ശരദ് പവാർ. നാഗ്‌പൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഈ ഗുരുതരമായ വെളിപ്പെടുത്തൽ നടത്തിയത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായി ഇവർക്ക് ഒരു കൂടിക്കാഴ്‌ചയ്ക്ക് താൻ സൗകര്യമൊരുക്കിയതായി പവാർ പറഞ്ഞു. എന്നാൽ 'ഇത് തങ്ങളുടെ വഴിയല്ല' എന്ന് അവരോട് വ്യക്തമാക്കിയെന്നും വാഗ്‌ദാനം നിരസിച്ചെന്നും ശരദ് പവർ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വോട്ടിങ് ക്രമക്കേട് രാഹുൽ ഗാന്ധി ഉന്നയിച്ചതിന് പിന്നാലെയാണ് ഈ വെളിപ്പെടുത്തൽ.

sharadpawareci

'ഞങ്ങൾ അതിന് ആവശ്യമായ ശ്രദ്ധ നൽകിയില്ല. പക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ്, ഡൽഹിയിൽ എന്നെ കാണാൻ രണ്ടുപേർ വന്നതായി എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. മഹാരാഷ്ട്രയിൽ 288 നിയമസഭാ സീറ്റുകളുണ്ടെന്നും അതിൽ നിന്ന് 160 സീറ്റുകൾ ഞങ്ങൾക്ക് ഉറപ്പുനൽകുമെന്നും അവർ എന്നോട് പറഞ്ഞു. ഞാൻ അത്ഭുതപ്പെട്ടുപോയി' ശരദ് പവാർ പറയുന്നു.

'എനിക്ക് അത്ഭുതം തോന്നി. വ്യക്തമായി പറഞ്ഞാൽ, അവർ അത്തരമൊരു ഉറപ്പ് അവകാശപ്പെട്ടിരുന്നെങ്കിലും, തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് എനിക്ക് യാതൊരു സംശയവുമില്ലായിരുന്നു. പക്ഷേ അത്തരം ആളുകൾ പ്രത്യക്ഷപ്പെടാറുണ്ട്, അതിനാൽ ഞാൻ അവരെ അവഗണിച്ചു' പവാർ പറഞ്ഞു.

'രാഹുൽ ഗാന്ധിയുമായുള്ള അവരുടെ കൂടിക്കാഴ്‌ച ഞാൻ ക്രമീകരിച്ചു. അവർ അദ്ദേഹത്തോട് അവർക്ക് വേണ്ടതെല്ലാം പറഞ്ഞു. എന്നിരുന്നാലും, അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കരുതെന്ന് എനിക്കും രാഹുൽ ഗാന്ധിക്കും തോന്നി. ഇത് ഞങ്ങളുടെ വഴിയല്ല. ജനങ്ങളുടെ മുന്നിൽ പോയി അവരുടെ പിന്തുണ നേടാനുള്ള വഴികൾ കണ്ടെത്തുമെന്ന് ഞങ്ങൾ തീരുമാനിച്ചു' ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ സമീപകാല പോളിംഗ് ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണത്തെ പവാർ പ്രശംസിക്കുകയും അദ്ദേഹത്തിൽ നിന്ന് പ്രത്യേക സത്യവാങ്മൂലം ആവശ്യപ്പെട്ട ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനെ (ഇസിഐ) വിമർശിക്കുകയും ചെയ്‌തു എന്നത് ശ്രദ്ധേയമാണ്. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിനെ കുറിച്ചും രാഹുൽ പ്രതിപാദിച്ചിരുന്നു.

'തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരു സ്വതന്ത്ര സ്ഥാപനമാണ്. പാർലമെന്റിൽ സത്യപ്രതിജ്ഞ ചെയ്‌തു കഴിഞ്ഞു, അതിനാൽ പ്രത്യേക സത്യവാങ്മൂലം ആവശ്യമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോഴും അത്തരമൊരു കാര്യത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ അത് ശരിയല്ല. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ആഴത്തിൽ അന്വേഷിക്കേണ്ടതുണ്ട്' എൻസിപി നേതാവ് ആവശ്യപ്പെട്ടു.

'സത്യം പുറത്തുവരണം. എന്റെ ഒരേയൊരു കാര്യം, എതിർപ്പ് തിരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ചായിരുന്നു എന്നതാണ്. പിന്നെ എന്തിനാണ് ബിജെപി നേതാക്കളോ മുഖ്യമന്ത്രിയോ പ്രതികരിക്കേണ്ടത്? ബിജെപിയിൽ നിന്നല്ല, തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നാണ് ഞങ്ങൾക്ക് ഉത്തരം വേണ്ടത്' ശരദ് പവാർ കമ്മീഷനെതിരായ ആക്രമണം കടുപ്പിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+