മുംബൈയില്‍ ഒത്തുകൂടി ശിവസേന എംഎല്‍എമാര്‍.... ആദിത്യയെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ!!
മുംബൈ: മഹാരാഷ്ട്രയില്‍ എളുപ്പത്തില്‍ അധികാരത്തില്‍ വരാമെന്ന മോഹങ്ങള്‍ ബിജെപി ഉപേക്ഷിക്കുന്നു. സഖ്യകക്ഷിയായ ശിവസേന സമ്മര്‍ദ തന്ത്രം ശക്തമാക്കിയിരിക്കുകയാണ്. മുഖ്യമന്ത്രി പദം സ്ഥിരമായി ബിജെപിക്ക് നല്‍കാനാവില്ലെന്നാണ് ശിവസേന ഉന്നയിക്കുന്നത്. ശിവസേനയുടെ എംഎല്‍എമാരെല്ലാം മുംബൈയില്‍ യോഗം ചേര്‍ന്നത് ബിജെപിയെ ശരിക്കും ആശങ്കപ്പെടുത്തുന്നുണ്ട്.
അതേസമയം സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കാന്‍ ബിജെപി എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നാല്‍ സ്വതന്ത്രര്‍ തങ്ങള്‍ക്കൊപ്പമുണ്ടെന്ന് ശിവസേനയും കോണ്‍ഗ്രസും പറയുന്നു. ഇതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ ശിവസേനയെ സഖ്യമുണ്ടാക്കാനായി ക്ഷണിച്ചിട്ടുണ്ട്. ആദിത്യ താക്കറെയ്ക്ക് മുഖ്യമന്ത്രി പദവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതിനോട് ശിവസേന നേതാക്കള്‍ പ്രതികരിച്ചിട്ടില്ല.

ട്വിസ്റ്റുമായി എംഎല്‍എമാര്‍
ശിവസേനയുടെ എംഎല്‍എമാര്‍ ബിജെപിയെ ഞെട്ടിച്ച് കൊണ്ട് മുംബൈയില്‍ യോഗം ചേര്‍ന്നിരിക്കുകയാണ്. ആദിത്യ താക്കറെയെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ നല്‍കുമെന്നാണ് ഇവരുടെ തീരുമാനം. ബിജെപിക്ക് ഭൂരിപക്ഷ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് 50:50 ഫോര്‍മുല ശിവസേന മുന്നോട്ട് വെച്ചത്. എന്നാല്‍ ഇതിനോട് ബിജെപി അനുകൂലമായി പ്രതികരിച്ചിട്ടില്ല. അമിത് ഷാ ഇത് അംഗീകരിച്ചെന്നാണ് ശിവസേന നേതാക്കളും പറയുന്നത്.

ഉദ്ധവ് തീരുമാനമെടുക്കും
ഉദ്ധവ് താക്കറെയുടെ നിലപാട് മുഖ്യമന്ത്രി സ്ഥാനത്തില്‍ നിര്‍ണായകമാകും. ആദിത്യയെ മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹിക്കുന്നത് താനെ സിറ്റി എംഎല്‍എ പ്രതാപ് സര്‍നായിക്ക് തുറന്ന് പറഞ്ഞു. ഉദ്ധവ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും സര്‍നായിക്ക് പറഞ്ഞു. മറ്റൊരു എംഎല്‍എ അബ്ദുള്‍ സത്താറും ഇതേ ആവശ്യമാണ് ഉന്നയിച്ചിരിക്കുന്നത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം പങ്കുവെക്കാന്‍ ബിജെപി തീരുമാനിച്ചിട്ടില്ല. ദേവേന്ദ്ര ഫട്നാവിസ് സ്വതന്ത്രരെ കൂടെ നിര്‍ത്താനുള്ള ശ്രമവും ഒരു വശത്ത് സജീവമാക്കിയിരിക്കുകയാണ്.

ഫോര്‍മുല ഇങ്ങനെ
സര്‍ക്കാരില്‍ തുല്യ പങ്കാളിത്തമാണ് ശിവസേനയുടെ ആവശ്യം. മുഖ്യമന്ത്രി സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കുവെക്കുക പ്രധാന ആവശ്യമാണ്. ദേശീയ അധ്യക്ഷന്‍ അമിത് ഷാ എഴുതി നല്കുന്ന ഉറപ്പില്‍ മാത്രമേ വിശ്വസിക്കൂ എന്നും പ്രതാപ് സര്‍നായിക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്. ആദ്യത്തെ രണ്ടരവര്‍ഷം മുഖ്യമന്ത്രി സ്ഥാനം ബിജെപി കൈവശം വെച്ചാല്‍. അവസാന രണ്ടരവര്‍ഷം ആദിത്യ താക്കറെയ്ക്ക് നല്‍കണമെന്നാണ് കരാറില്‍ വ്യവസ്ഥ വേണ്ടതെന്ന് സര്‍നായിക് പറഞ്ഞു.

അമിത് ഷായുടെ ഉറപ്പ്
അമിത് ഷാ എന്‍ഡിഎ യോഗത്തില്‍ 50:50 ഫോര്‍മുല അംഗീകരിച്ചതാണ്. രണ്ട് പാര്‍ട്ടികള്‍ക്കും രണ്ടരവര്‍ഷം ഇതിലൂടെ ലഭിക്കും. ശിവസേനയ്ക്ക് മുഖ്യമന്ത്രി പദം നല്‍കാമെന്ന് ഉറപ്പ് നല്‍കിയതാണെന്നും എംഎല്‍എമാര്‍ പറഞ്ഞു. ഞങ്ങള്‍ ഒരുപാട് സഹിച്ചു. ഇനിയും അത് പറ്റില്ല. ബിജെപി ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാക്കണമെന്നും എംഎല്‍എമാര്‍ പറഞ്ഞു. അതേസമയം എന്‍ഡിഎ നേതാവ് രാംദാസ് അത്തവാലെയും ശിവസേന പറഞ്ഞ കാര്യങ്ങള്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ശിവസേനയ്ക്ക് ക്ഷണം
ശിവസേനയ്ക്ക് വീണ്ടും കോണ്‍ഗ്രസില്‍ നിന്ന് പിന്തുണ വന്നിരിക്കുകയാണ്. ശിവസേനയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ കോണ്‍ഗ്രസിനെ സമീപിക്കാമെന്ന് വിജയ് വാഡെതിവാര്‍ പറഞ്ഞു. അക്കാര്യം ഞങ്ങള്‍ ഹൈക്കമാന്‍ഡുമായി സംസാരിക്കാമെന്നും വാഡെതിവാര്‍ ഉറപ്പ് നല്കി. നേരത്തെ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ബാലാസാഹേബ് തോററ്റും ശിവസേനയുടെ പിന്തുണ തേടിയിരുന്നു. മുഖ്യമന്ത്രി സ്ഥാനം ആദിത്യ താക്കറെയ്ക്ക് നല്‍കാമെന്നും ഉറപ്പ് നല്‍കിയിരുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications