വെള്ളി വില കിലോഗ്രാമിന് 7 ലക്ഷം കടക്കുമോ? ആശങ്കയാവുന്നത് ആ ചാഞ്ചാട്ട സ്വഭാവം..! 2026ൽ അത് നടക്കും
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ പെട്ടെന്നുള്ള കുതിച്ചുചാട്ടത്തിന് ശേഷം, 2026-ഓടെ വെള്ളി വില ഔൺസിന് 200 ഡോളറിലെത്തുമോ (കിലോഗ്രാമിന് 7 ലക്ഷം) എന്ന ചോദ്യം ഉയരാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാൽ വിതരണത്തിന്റെ ചലനാത്മകത, ചരിത്രപരമായ പ്രകടനം, സമീപകാല വിലയിൽ ഉണ്ടായ മാറ്റങ്ങൾ എന്നിവ പരിശോധിക്കുമ്പോൾ യാഥാർത്ഥ്യം അത്ര ലളിതമല്ലെന്ന് നിങ്ങൾക്ക് തോന്നാം.
പലവിധ കാരണങ്ങളാൽ, പ്രത്യേകിച്ച് രാഷ്ട്രീയ-സാമ്പത്തിക അനിശ്ചിതത്വം നിക്ഷേപകരെ അമൂല്യ ലോഹങ്ങളിലേക്ക് ആകർഷിച്ചതോടെയാണ് കഴിഞ്ഞ വർഷം വെള്ളി വില 144 ശതമാനം കുതിച്ചുയർന്നത്. ഇക്കഴിഞ്ഞ ഡിസംബറിൽ, ചൈന (രണ്ടാമത്തെ വലിയ വെള്ളി കയറ്റുമതിക്കാർ) 2026 ജനുവരി 1 മുതൽ കയറ്റുമതി നിയന്ത്രിക്കുമെന്ന് പ്രഖ്യാപിച്ചതും മുന്നേറ്റത്തിന് ആക്കം കൂട്ടിയിരുന്നു.

2027 അവസാനം വരെ നിലനിൽക്കുന്ന ഈ നിയന്ത്രണങ്ങൾ, ചൈനയുടെ ഇലക്ട്രോണിക്‌സ് നിർമ്മാണ മേഖലയ്ക്കായി അസംസ്‌കൃത വസ്‌തുക്കൾ ഉറപ്പാക്കുന്നതിനും ശേഖരിക്കുന്നതിനും ആഭ്യന്തര വിതരണ ശൃംഖലകളെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. ഇത് ആഗോള വെള്ളി വിതരണത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് വിലയിരുത്തൽ.
പിന്നാലെ വാങ്ങാനുള്ള തിരക്ക് കാരണം വെള്ളിയുടെ വില ഔൺസിന് ഏകദേശം 120 ഡോളർ എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തുകയും ചെയ്‌തു. സമയത്താണ് ആദ്യമായി 100 ഡോളർ എന്ന നാഴികകല്ല് മറികടന്നത്. എന്നാൽ പിന്നീട് കുതിപ്പ് കുത്തനെ കുറഞ്ഞു. വെള്ളി അതിന്റെ എക്കാലത്തെയും ഉയർന്ന നിലയിൽ നിന്ന് 36 ശതമാനം ഇടിഞ്ഞ് നിലവിൽ ഔൺസിന് ഏകദേശം 77 ഡോളറിനാണ് വ്യാപാരം നടത്തുന്നത്.
വെള്ളിയുടെ ആവശ്യകത ഒരു ഘടകം
വ്യാവസായിക ആവശ്യകതയാണ് വെള്ളിയുടെ വിലയെ കാര്യമായി സ്വാധീനിക്കുന്നത്, ഇത് സ്വർണ്ണത്തിൽ നിന്ന് വ്യത്യസ്‌തമാണ്. വൈദ്യുത ചാലകത, തുരുമ്പ് പ്രതിരോധം, അടിച്ചു പരത്താനുള്ള കഴിവ് തുടങ്ങിയ ഗുണങ്ങളാൽ, ഇലക്ട്രോണിക്‌സ്, അലോയികൾ പോലുള്ള വ്യാവസായിക ഉൽപ്പന്നകളിൽ അതിന്റെ പകുതിയിലധികം വെള്ളി ഉപയോഗിക്കുന്നു.
മറുവശത്ത് സ്വർണം പ്രധാനമായും മൂല്യസംഭരണ ഉപാധിയാണ്. 216,265 ടൺ സ്വർണം മാത്രമാണ് ചരിത്രത്തിൽ ഖനനം ചെയ്‌തിട്ടുള്ളത്; ഈ ദൗർലഭ്യം വില ഔൺസിന് ഏകദേശം 5000 ഡോളറിലേക്ക് ഉയർത്തി. എന്നാൽ വെള്ളി എട്ട് ഇരട്ടിയോളം സമൃദ്ധമാണ്, വ്യാവസായിക ആവശ്യങ്ങൾക്ക് താങ്ങാനാവുന്ന വിതരണ ശൃംഖലയെ ഇത് സഹായിക്കുന്നു.
വില കൂടാൻ കാരണമായത് ഇവ
ചൈനയുടെ കയറ്റുമതി നിയന്ത്രണങ്ങൾ ആഗോള വെള്ളി വിതരണത്തിലെ ഞെരുക്കത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുകയും വില മുന്നേറ്റത്തിന് ആക്കം കൂട്ടുകയും ചെയ്‌തു എന്നാണ് വിലയിരുത്തൽ. എന്നാൽ ഈ നയത്തിന് തന്ത്രപരമായ ലക്ഷ്യങ്ങളുമുണ്ട്. കയറ്റുമതി പരിമിതപ്പെടുത്തുന്നതിലൂടെ, ചൈനയ്ക്ക് ആഭ്യന്തര വ്യവസായങ്ങളെ ശക്തിപ്പെടുത്താനും അമേരിക്ക, യൂറോപ്പ് തുടങ്ങിയ സാമ്പത്തിക ശക്തികളുമായുള്ള വ്യാപാര ചർച്ചകളിൽ സ്വാധീനം നേടാനും കഴിയും.
7 ലക്ഷം ഒരു മോഹമായി അവശേഷിക്കുമോ?
ഇത്രയൊക്കെ ആയിട്ടും, കഴിഞ്ഞ വർഷത്തെ വലിയ കുതിച്ചുചാട്ടം ഉണ്ടായിട്ടും ചരിത്രപരമായ പ്രവണതകൾ കൂടുതൽ നേട്ടങ്ങളുടെ നിലനിൽപ്പിനെ സംബന്ധിച്ച് ചോദ്യങ്ങളുയർത്തുന്നു. എന്തെന്നാൽ വെള്ളിയുടെ വിലയിലെ വ്യതിയാനങ്ങളാണ് ഇതിന് കാരണം. 50 വർഷത്തിനിടെ, വെള്ളിക്ക് ലഭിച്ച ശരാശരി 5.9 ശതമാനം വാർഷിക വരുമാനം, സ്വർണത്തിന്റെ 7.5 ശതമാനം നേട്ടത്തേക്കാൾ കുറവാണ്. എന്തായാലും 2026ൽ വെള്ളിവില സ്ഥിരതയോടെ ഔൺസിന് 100 ഡോളർ എന്ന നിലയിൽ എത്താനുള്ള എല്ലാ സാധ്യതയുമുണ്ടെന്നാണ് വിലയിരുത്തൽ.
ചാഞ്ചാട്ടം വലിയ വെല്ലുവിളി
മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ വെള്ളിക്ക് വലിയ ചാഞ്ചാട്ടസ്വഭാവമാണുള്ളത്. 1980-ൽ പുതിയ ഉയരം കുറിച്ച ശേഷം മൂല്യത്തിന്റെ 89 ശതമാനം പിന്നീട് നഷ്‌ടപ്പെട്ടു. അതിന് ശേഷം പഴയ നില വീണ്ടെടുക്കാൻ 31 വർഷമെടുത്തു. 2011-ൽ മറ്റൊരു റെക്കോർഡ് നിലയിലെത്തിയപ്പോൾ 71 ശതമാനം ഇടിവുണ്ടായി. ഇപ്പോഴിതാ ആ പതനത്തിൽ നിന്ന് പൂർണമായി തിരിച്ച് വരാൻ വെള്ളി 14 വർഷമെടുത്തു. അതാണ് വെള്ളിയുടെ ചാഞ്ചാട്ട സ്വഭാവം.












Click it and Unblock the Notifications