Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ഒറ്റ കശ്മീരി പണ്ഡിറ്റും താഴ്വര വിട്ടില്ല,5 പേര്‍ കൊലപ്പെട്ടു: കേന്ദ്രം

ന്യൂദല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 2019 ഓഗസ്റ്റ് 5 ന് റദ്ദാക്കിയതിന് ശേഷം ഒരു കശ്മീരി പണ്ഡിറ്റ് പോലും താഴ്വരയില്‍ നിന്ന് പലായനം ചെയ്തിട്ടില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചു. ഇക്കാലയളവില്‍ 21 മുസ്ലീം ഇതര കശ്മീരികളും പുറത്തുനിന്നുള്ളവരും താഴ്വരയില്‍ തീവ്രവാദികളാല്‍ കൊല്ലപ്പെട്ടു എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

''2019 ഓഗസ്റ്റ് 5 മുതല്‍ 2022 ജൂലൈ 9 വരെ ജമ്മു കശ്മീരില്‍ 128 സുരക്ഷാ ഉദ്യോഗസ്ഥരും 118 സാധാരണക്കാരും ഭീകരരാല്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട 118 സാധാരണക്കാരില്‍ അഞ്ച് പേര്‍ കശ്മീരി പണ്ഡിറ്റുകളും 16 പേര്‍ മറ്റ് ഹിന്ദു/സിഖ് സമുദായങ്ങളില്‍ നിന്നുള്ളവരുമാണ്. ഇക്കാലയളവില്‍ ഒരു തീര്‍ഥാടകനും കൊല്ലപ്പെട്ടിട്ടില്ല,'' രേഖാമൂലം നല്‍കിയ മറുപടിയില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.

1

അടുത്തിടെ നടന്ന ഈ കൊലപാതകങ്ങള്‍ കാരണം എത്ര കശ്മീരി പണ്ഡിറ്റുകള്‍ താഴ്വരയില്‍ നിന്ന് കുടിയേറിയെന്ന ചോദ്യത്തിന്, റായി പറഞ്ഞു, ''പ്രധാനമന്ത്രിയുടെ വികസന പാക്കേജിന് (പിഎംഡിപി) കീഴില്‍ 5,502 കശ്മീരി പണ്ഡിറ്റുകള്‍ക്ക് സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്.

2

കൂടാതെ, രേഖകള്‍ അനുസരിച്ച്, ഈ കാലയളവില്‍ ഒരു കശ്മീരി പണ്ഡിറ്റും താഴ്വരയില്‍ നിന്ന് കുടിയേറിയിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. തീവ്രവാദത്തെ മെരുക്കാനും വികസനത്തിന് വഴിയൊരുക്കാനും സഹായിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. പിന്നീട് താഴ്‌വരയെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തു.

3

മെയ് 31 ന്, കുല്‍ഗാം ജില്ലയില്‍ ഒരു വനിതാ അധ്യാപിക തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചതിന് ശേഷം, 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയില്ലെങ്കില്‍ താഴ്വര വിടുമെന്ന് കശ്മീരി പണ്ഡിറ്റ് ജീവനക്കാരുടെ ഒരു സംഘടന ഭീഷണിപ്പെടുത്തിയിരുന്നു. ജമ്മു ഡിവിഷനിലെ സാംബ ജില്ലയില്‍ നിന്നുള്ള രജനി ബാലയെ മെയ് 31 ന് കുല്‍ഗാമിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വച്ച് ഭീകരര്‍ വെടിവച്ചു കൊല്ലുകയായിരുന്നു.

4

ഇതിന് മുന്‍പ് ബുദ്ഗാം ജില്ലയിലെ ചദൂര തഹസില്‍ദാറുടെ ഓഫീസിലെ ഗുമസ്തനായ രാഹുല്‍ ഭട്ട്, അദ്ദേഹത്തിന്റെ ഓഫീസിനുള്ളില്‍ വെടിയേറ്റ് മരിച്ചിരുന്നു. 2021 ലെ കൊലപാതകത്തിന് ശേഷം നിരവധി കശ്മീരി പണ്ഡിറ്റുകള്‍ താഴ്വര വിട്ട് ഭയന്ന് ജമ്മുവിലേക്ക് പലായനം ചെയ്തിരുന്നു. കശ്മീരില്‍ സര്‍ക്കാര്‍ സേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചില പണ്ഡിറ്റുകളും അച്ചടക്ക നടപടി ഭീഷണിപ്പെടുത്തി താഴ്വരയില്‍ തുടരാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ചിരുന്നു.

5

എന്നാല്‍ താഴ്വരയിലെ എല്ലാ കുടിയേറ്റക്കാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നതായി സര്‍ക്കാര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്. ഭീകരതയ്ക്കെതിരെ ഒരു സഹിഷ്ണുതയില്ലാത്ത നയമാണ് സര്‍ക്കാരിനുള്ളത്, ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതി ഗണ്യമായി മെച്ചപ്പെട്ടു. ഭീകരാക്രമണങ്ങളില്‍ 2018ല്‍ 417 ആയിരുന്നത് 2021ല്‍ 229 ആയി കുറഞ്ഞു,'' നിത്യാനന്ദ റായ് പറഞ്ഞു.

6

പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ താഴ്വരയിലേക്ക് പുനരധിവസിപ്പിക്കാനുള്ള ശ്രമത്തിലാണ് മോദി സര്‍ക്കാര്‍. എന്നാല്‍ ഈ നടപടി മന്ദഗതിയിലാണ്. പ്രധാനമന്ത്രിയുടെ വികസന പാക്കേജ്-2015 പ്രകാരം കശ്മീര്‍ താഴ്വരയിലെ വിവിധ ജില്ലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന/ഏര്‍പ്പെടാന്‍ പോകുന്ന കശ്മീരി കുടിയേറ്റ ജീവനക്കാര്‍ക്കായി 6,000 ട്രാന്‍സിറ്റ് താമസ സൗകര്യങ്ങള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി.

7

അതിനിടെ, ദേശീയപാതകള്‍, റെയില്‍വേ, സ്‌കൂളുകള്‍/ റോഡുകള്‍, കോളേജുകള്‍, കളിസ്ഥലങ്ങള്‍, പാര്‍ക്കുകള്‍, കെട്ടിടങ്ങള്‍, മണ്ണ് മാലിന്യ സംസ്‌കരണം, അതിര്‍ത്തി വേലി/ബോര്‍ഡര്‍ ഔട്ട് പോസ്റ്റുകള്‍, വ്യവസായ എസ്റ്റേറ്റുകള്‍ തുടങ്ങി വിവിധ പൊതു ആവശ്യങ്ങള്‍ക്കായി 2,359.45 ഹെക്ടര്‍ വരുന്ന സംസ്ഥാന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെന്ന് ലോക്സഭയെ അറിയിച്ചു.

8

റോഷ്നി ആക്ട് സ്‌കീമിന് കീഴില്‍ അനുവദിച്ച 8,565 ഹെക്ടര്‍ ഭൂമിയില്‍ ഇതുവരെ 1,300 ഹെക്ടറിലധികം മാത്രമേ തിരിച്ചുപിടിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ അലോട്ട്‌മെന്റുകള്‍ ജമ്മു കശ്മീര്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു.

ഡ്രെസും പോസും ഏതുമാകട്ടെ, സാധികയാണോ ഫ്രെയിമില്‍ എങ്കില്‍ ചിത്രം കലക്കും

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+