ഹിജാബ് വിലക്ക് ശരിവെച്ചും എതിർത്തും സുപ്രീംകോടതി ജഡ്ജിമാർ, കേസ് ഇനി ചീഫ് ജസ്റ്റിസിന് മുന്നിലേക്ക്
ദില്ലി: ഹിജാബ് വിലക്കില്‍ ഭിന്ന വിധികളുമായി സുപ്രീംകോടതി ജഡ്ജിമാർ. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവെച്ച ഹൈക്കോടതി നടപടിക്കെതിരായി നല്കിയ ഹർജിയിലാണ് സുപ്രീംകോടതി ജഡ്ജിമാർ ഭിന്ന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി വിധി ശരിവെക്കുന്ന നിലപാടായിരുന്നു ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ദ് ഗുപ്ത സ്വീകരിച്ചത്.
എന്നാല്‍ ഹൈക്കൊടതി വിധിക്കെതിരായ എല്ലാ അപ്പീലുകളും അംഗീകരിച്ച് ഹൈക്കോടതി വിധി തള്ളിയാണ് ജസ്റ്റിസ് സുധാൻഷു ധുലിയ വിധി പറഞ്ഞത്..

രണ്ട് ജഡ്ജിമാരും ഭിന്ന വിധി പുറപ്പെടുവിച്ചതോടെ കേസ് ഇനി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് മുന്നിലേക്ക് എത്തും. കർണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്. 10 ദിവസങ്ങളിലേറെ നീണ്ട് നിന്ന വാദ-പ്രതിവാദങ്ങള്‍ക്ക് ശേഷമായിരുന്നു ജസ്റ്റിസ് ഹേമന്ദ് ഗുപ്തയും സുധാൻഷു ധുലിയയും അധ്യക്ഷരായ ബെഞ്ചിന്റെ വിധി.

ഈ കേസുമായി ബന്ധപ്പെട്ടുള്ള 11 ചോദ്യങ്ങള്‍ക്ക് താന്‍ തന്റെ വിധി പ്രസ്താവത്തില്‍ ഉത്തരം നല്‍കിയിട്ടുണ്ടെന്നാണ് ഹേമന്ത് ഗുപ്ത വ്യക്തമാക്കിയിട്ടുള്ളത്. ആ ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ വന്നിട്ടുള്ള ഹർജികള്‍ തള്ളുകയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഹിജാബ് വിലക്ക് ശരിവെച്ചുകൊണ്ടുള്ള വിധി ഹേമന്ത് ഗുപ്ത പുറപ്പെടുവിച്ചത്. എന്നാല്‍ സുധാൻഷു ധുലിയ ഇതിനോട് യോജിച്ചില്ല.

എല്ലാ അപ്പീലുകളും അംഗീകരിച്ച ധൂലിയ പ്രധാനമായും തന്റെ മനസ്സില്‍ വന്നത് രണ്ട് കാര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഒന്ന്, ഇതൊരു അനുപേക്ഷണീയമായ മതാചാരമാണോയെന്ന വാദം ഞാന്‍ ശ്രദ്ധിച്ചു, അതിന്റെ അടിസ്ഥാനത്തില്‍ അനുപേക്ഷണീയമായ ആചാരമാണെന്ന് അംഗീകരിക്കുകയാണ്. ഇതോടൊപ്പം തന്നെ വിദ്യാർത്ഥികളുടെ പഠിക്കാനുള്ള അവകാശവും താന്‍ മനസ്സില്‍ കണ്ടെന്നും ധൂലിയ വ്യക്തമാക്കുന്നു.

ഹിജാബ് ധരിക്കുക എന്നുള്ളത് ഒരാള്‍ക്ക് സ്വീകരിക്കാവുന്ന കാര്യമാണ്. അതൊരാളുടെ വ്യക്തി സ്വാതന്ത്രത്തിന്റെ കാര്യമാണ്. അത് മറ്റൊരു വ്യക്തിയെ ബാധിക്കുന്നില്ല. ഇതൊടൊപ്പം തന്നെ വിദ്യാർത്ഥികളുടെ പഠനത്തിനുള്ള അവകാശത്തെക്കുറിച്ചും താന്‍ ഓർത്തതെന്നും സുധാൻഷു ധുലിയ വിധി പ്രസ്താവിച്ചുകൊണ്ട് വ്യക്തമാക്കി.

ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതിയുടെ വിധി മതപരമായ വീക്ഷണ കോണിൽ ശരിയല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇസ്ലാമിക കാഴ്ചപ്പാട് ഹൈക്കോടതി പരിഗണിച്ച വിധം ശരിയായില്ലെന്നും അവർ വാദിച്ചു. അതോടൊപ്പം തന്നെ ഖുർആൻ വ്യാഖ്യാനം ചെയ്തുകൊണ്ട് ഹിജാബ് മതത്തിൽ നിർബന്ധമാണോ എന്ന തരത്തിലേക്ക് കോടതി പോകരുതെന്നും ഹർജിക്കാർ നേരത്തെ വാദിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications