Get Updates
Get notified of breaking news, exclusive insights, and must-see stories!

വിധി വന്ന ശേഷവും പൊളിച്ചത് ഗൗരവതരം; ജഹാംഗീര്‍പുരിയില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീം കോടതി

ന്യൂദല്‍ഹി: ജഹാംഗീര്‍ പുരിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീം കോടതി ഉത്തരവ്. ഹര്‍ജികള്‍ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. അതുവരെ പൊളിക്കല്‍ നടപടി പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച് അധികാരികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. സുപ്രീം കോടതി വിധി മേയറെ അറിയിച്ചതിന് ശേഷം നടന്ന എല്ലാ പൊളിക്കലുകളും ഗൗരവമായി കാണുമെന്നും വാദത്തിനിടെ സുപ്രീം കോടതി പറഞ്ഞു.കഴിഞ്ഞ ശനിയാഴ്ച ഹനുമാന്‍ ജയന്തി ദിനത്തില്‍ രണ്ട് സമുദായങ്ങള്‍ക്കിടയില്‍ അക്രമം നടന്ന ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലാണ് കോര്‍പ്പറേഷന്‍ പൊളിക്കല്‍ ആരംഭിച്ചത്.

ഇത് സംബന്ധിച്ച ഹര്‍ജികള്‍ ജസ്റ്റിസുമാരായ ചീഫ് ജസ്റ്റിസ് എന്‍ വി രമണം, എല്‍ എന്‍ റാവു, ബി ആര്‍ ഗവായ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് പരിഗണിച്ചത്. ബി ജെ പി ഭരിക്കുന്ന നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ കയ്യേറ്റ വിരുദ്ധ നീക്കത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ പള്ളിക്ക് സമീപമുള്ള നിരവധി കോണ്‍ക്രീറ്റ്, താല്‍ക്കാലിക ഘടനകള്‍ പൊളിച്ചുനീക്കിയിരുന്നു. പൊളിക്കലിനെതിരെ ജംഇയ്യത്തുല്‍ ഉലമ - ഇ - ഹിന്ദ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചതിനെ തുടര്‍ന്ന് ഡ്രൈവ് നിര്‍ത്താന്‍ സുപ്രീം കോടതിക്ക് രണ്ട് തവണ ഇടപെടേണ്ടി വന്നിരുന്നു.

1

സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗം ആക്രമിക്കപ്പെടുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ തുടക്കത്തില്‍ തന്നെ വാദിച്ചു. 'ഇത് അനുവദിച്ചാല്‍ ഒരു നിയമവാഴ്ചയും അവശേഷിക്കില്ല. (ഡല്‍ഹി) ബി ജെ പിയുടെ പ്രസിഡന്റ് എങ്ങനെ എഴുതി പൊളിക്കണമെന്ന് ആവശ്യപ്പെടുകയും അവര്‍ ആരംഭിക്കുകയും ചെയ്യുന്നു? എല്ലാ തരം പൊളിക്കലുകള്‍ക്കും 5-15 ദിവസത്തെ നോട്ടീസ് നിര്‍ബന്ധമാണ, അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ രാജ്യത്തുടനീളമുള്ള പൊളിക്കലുകള്‍ സ്റ്റേ ചെയ്യാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. തല്‍സ്ഥിതി തുടരുമെന്ന് നിര്‍ദേശിച്ചു.

2

അതായത് ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ പൊളിക്കല്‍ ഡ്രൈവിലെ സ്റ്റേ തുടരും. എന്‍ ഡി എം സി മേയറെ അറിയിച്ച ശേഷവും സുപ്രീം കോടതി ഉത്തരവിന് ശേഷവും നടത്തിയ പൊളിക്കലിനെ ഞങ്ങള്‍ ഗൗരവമായി കാണുമെന്നും അത് പിന്നീട് പരിഗണിക്കുമെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു. അതേസമയം പൊളിക്കല്‍ ഡ്രൈവുകളില്‍ ഒരു സമുദായത്തെ മാത്രമേ ലക്ഷ്യമിടുന്നുള്ളൂ എന്ന അവകാശവാദം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തള്ളി. മധ്യപ്രദേശിലെ ഖാര്‍ഗോണിന്റെ ഉദാഹരണം ഉദ്ധരിച്ചായിരുന്നു അദ്ദേഹത്തിന്റെ വാദം. ഒരു സമുദായത്തെ മാത്രം ലക്ഷ്യമിടുന്നുവെന്ന ആരോപണം തെറ്റാണ്.

3

എല്ലാ ചര്‍ച്ചകളുടെയും വിഷയമായി മാറിയ മധ്യപ്രദേശില്‍ പൊളിക്കല്‍ ഡ്രൈവ് ബാധിച്ചവരില്‍ 88 പേര്‍ ഹിന്ദുക്കളാണ്. എനിക്ക് ഈ വിവരങ്ങള്‍ മതത്തിന്റെ പേരില്‍ വിഭജിക്കേണ്ടി വന്നതില്‍ ഖേദം ഉണ്ട്. പക്ഷേ ഞാന്‍ അതിന് നിര്‍ബന്ധിതനാകുകയാണ്, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ പറഞ്ഞു. ജഹാംഗീര്‍പുരിയിലെ എല്ലാ വീടുകള്‍ക്കും 30 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നും കടകള്‍ക്ക് 50 വര്‍ഷം പഴക്കമുണ്ടെന്നും ദുഷ്യന്ത് ദവെ പറഞ്ഞു. 'നമ്മള്‍ ഒരു ജനാധിപത്യ രാജ്യത്തിലാണ്.

5

ഈ രാജ്യത്ത് ഇത് എങ്ങനെ അനുവദിക്കും,' പൊളിക്കല്‍ ഡ്രൈവിനെതിരെ വാദിച്ചുകൊണ്ട് ദുഷ്യന്ത് ദവെ പറഞ്ഞു. 15 ലക്ഷം ജനങ്ങളുള്ള ഡല്‍ഹിയില്‍ 731 അനധികൃത കോളനികളുണ്ട്. നിങ്ങള്‍ (എന്‍ ഡി എം സി) എങ്ങനെയാണ് ഒരു പ്രദേശത്തെ മാത്രം ലക്ഷ്യമിടുന്നത് നിങ്ങള്‍ ( എന്‍ ഡി എം സി) ഒരു സമുദായത്തെ മാത്രം ലക്ഷ്യമിടുന്നുവെന്നും ദുഷ്യന്ത് ദവെ സുപ്രീം കോടതിയില്‍ വ്യക്തമാക്കി.

ജഹാംഗീര്‍പുരിയില്‍ വന്‍ പൊലീസ് സന്നാഹം; ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
    ജഹാംഗീര്‍പുരിയില്‍ തമ്മില്‍ത്തല്ലിപ്പിക്കാന്‍ വന്നവര്‍ തല്‍ക്കാലം ജാവോ | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+