Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യല്‍ മീഡിയയില്‍ സമാന്തര ചര്‍ച്ചകള്‍ വേണ്ട, പെഗാസസ് വിഷയത്തില്‍ ഹര്‍ജിക്കാരോട് സുപ്രീം കോടതി

ദില്ലി: പെഗാസസ് വിഷയത്തില്‍ സമാന്തര ചര്‍ച്ചകളില്‍ നിന്ന് ഹര്‍ജിക്കാര്‍ വിട്ടുനില്‍ക്കണമെന്ന് സുപ്രീം കോടതി. സോഷ്യല്‍ മീഡിയയില്‍ ഈ കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വേണ്ടെന്നാണ് നിര്‍ദേശം. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഇത്തരമൊരു നിര്‍ദേശം നല്‍കിയത്. നിയമവ്യവസ്ഥയില്‍ വിശ്വസിക്കണമെന്നും അനാവശ്യ ചര്‍ച്ചയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ സര്‍ക്കാരിനെതിരെ അടക്കം വലിയ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതി ഇടപെട്ടത്.

1

വീണ്ടും ഹോട്ട് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് അനു ഇമ്മാനുവൽ... വൈറലായി ചിത്രങ്ങൾ

നിങ്ങള്‍ക്ക് എന്തെല്ലാം പറയാനുണ്ടോ അതെല്ലാം കോടതിയില്‍ പറയണമെന്ന് സുപ്രീം കോടതി ഹര്‍ജിക്കാരായ മാധ്യമപ്രവര്‍ത്തകരോടും പ്രതിപക്ഷ നേതാക്കളോടും ആവശ്യപ്പെട്ടു. അതേസമയം പെഗാസസ് വിഷയം അടുത്ത തിങ്കളാഴ്ച്ചത്തേക്ക് പരിഗണിക്കുന്നതിനായി മാറ്റിയിരിക്കുകയാണ് കോടതി. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. നേരത്തെ പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ മാധ്യമറിപ്പോര്‍ട്ടുകളെ വിശ്വസിക്കാമെങ്കില്‍ ഗുരുതരമായ കാര്യമാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടില്ലെന് നനിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ അടക്കം സര്‍ക്കാര്‍ സ്വീകരിച്ച നിലപാടും അതാണ്.

ആരും പരിധി ലംഘിക്കാന്‍ പാടില്ല. എല്ലാവരുടെയും വാദങ്ങള്‍ കേള്‍ക്കാനുള്ള അവസരം കോടതി നല്‍കും. ചര്‍ച്ചകള്‍ക്ക് കോടതി എതിരല്ല. ഈ കേസ് കോടതിയുടെ പരിഗണനയില്‍ ഉള്ളതിനാല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇവിടെയാണെന്നും ചീഫ് ജസ്റ്റിസ് രമണ പറഞ്ഞു. മൂന്ന് ഹര്‍ജികളാണ് പെഗാസസ് വിഷയത്തില്‍ കോടതിക്ക് മുന്നിലുള്ളത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാമും ശശി കുമാറും നല്‍കിയ ഹര്‍ജിയാണ് ആദ്യത്തേത്. അഭിഭാഷകന്‍ എംഎല്‍ ശര്‍മയാണ് രണ്ടാമത്തെ ഹര്‍ജി നല്‍കിയത്. സിപിഎം രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസ് നല്‍കിയ ഹര്‍ജിയും ഇതിലുണ്ട്. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.

അതേസമയം പെഗാസസ് വിഷയത്തില്‍ പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വലിയ പ്രതിഷേധത്തിലാണ്. മണ്‍സൂണ്‍ സെഷന്റെ രണ്ട് ആഴ്ച്ചകളാണ് പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് തടസ്സപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ ചര്‍ച്ചയ്ക്കുള്ള അനുമതി പോലും നല്‍കിയിരുന്നില്ല. സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സ്പീക്കറും അനുമതി നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം തുടര്‍ന്നത്. രാഹുല്‍ ഗാന്ധിയും പ്രശാന്ത് കിഷോറും കേന്ദ്ര മന്ത്രിമാരും അടക്കമുള്ളവരുടെ ഫോണ്‍ ചോര്‍ത്താന്‍ ലക്ഷ്യമിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇത് വിദേശ മാധ്യമ സൃഷ്ടി മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.

Recommended Video

cmsvideo
    How to find Pegasus malware in your gadget | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+