ആള്‍ദൈവം വാളുമായി നടുറോഡില്‍; ലോക്ക് ഡൗണ്‍ ലംഘിക്കുമെന്ന്... തൂക്കിയെടുത്ത് ജീപ്പിലിട്ട് പോലീസ്
ലഖ്നൗ: ചുവന്ന സാരിയുടുത്ത്, വാളുമായി ആള്‍ദൈവം നടുറോഡില്‍ ഇറങ്ങി. കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് പോലീസിന് നേരെ വാളോങ്ങി ആള്‍ദൈവം റോഡിലെത്തിയത്. കൂടെ അനുയായികളുമെത്തിയതോടെ പോലീസിന് ഇടപെടേണ്ടി വന്നു. ഏറെ നേരം മുള്‍മുനയില്‍ നിര്‍ത്തിയ ആള്‍ദൈവത്തെ വനിതാ പോലീസിന്റെ സഹായത്തോടെ കീഴ്പ്പെടുത്തി ജീപ്പിലിട്ട് പോലീസ് കൊണ്ടുപോയതോടെയാണ് രംഗം ശാന്തമായത്. ഈ രംഗങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെയാണ് ദേശീയ തലത്തില്‍ വാര്‍ത്തയായത്. ഉത്തര്‍ പ്രദേശിലാണ് സംഭവം.

മാ ആദി ശക്തി എന്ന് സ്വയം വിശേഷിപ്പിക്കുന്ന സ്ത്രീയാണ് വാളോങ്ങി പോലീസിന് നേരെ വന്നത്. ആള്‍ദൈവം ആണെന്നാണ് സ്ത്രീ പറയുന്നത്. ചുവന്ന സാരിയും അലങ്കാരങ്ങളുമായിട്ടാണ് അവര്‍ റോഡിലെത്തിയത്. ഇവര്‍ സംഘടിപ്പിച്ച മത ചടങ്ങില്‍ പങ്കെടുക്കാന്‍ ഒട്ടേറെ പേര് എത്തിയിരുന്നു. ഈ വിവരം അറിഞ്ഞ് രണ്ടു വാഹനങ്ങളില്‍ പോലീസ് എത്തി. തുടര്‍ന്ന് വാളുമായി ആള്‍ദൈവം എത്തുകയായിരുന്നു. പോലീസ് ഇവരെ കീഴ്പ്പെടുത്തി ജീപ്പിലിട്ട് കൊണ്ടുപോയി. അനുയായികളെ ലാത്തി വീശി ഓടിച്ചു. കൂടുതല്‍ അനുയായികളും ബിഹാറില്‍ നിന്ന് വന്നവരായിരുന്നു.
കൊറോണ വൈറസ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ജാഗ്രത പാലിക്കണമെന്നും അടുത്തിടപെടല്‍ ഒഴിവാക്കണമെന്നമായിരുന്നു നിര്‍ദേശം. ഇതിനെല്ലാം പുറമെ ദേശീയതലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈ വേളയിലാണ് ദിയോരിയ ജില്ലയില്‍ ആള്‍ദൈവം മതചടങ്ങ് സംഘടിപ്പിച്ചത്. ദിയോരിയ ജില്ലയിലെ മെഹ്ദ പര്‍വയിലാണ് ആള്‍ദൈവത്തിന്റെ വീട്. ഇവിടെയായിരുന്നു ചടങ്ങ്. ലഖ്നൗവില്‍ നിന്ന 300 കിലോമീറ്റര്‍ അകലമുണ്ട് ഈ സ്ഥലത്തേക്ക്. നൂറോളം പേരാണ് ആള്‍ദൈവത്തിന്റെ വീട്ടില്‍ ചടങ്ങിന് എത്തിയത്. അധിക പേരും അയല്‍ സംസ്ഥാനമായ ബിഹാറില്‍ നിന്നുള്ളവരായിരുന്നു.
ആളുകള്‍ ഒത്തുചേരുന്ന പരിപാടി നടക്കുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചു. പോലീസ് വന്‍ സന്നാഹത്തോടെ എത്തി. അപ്പോഴാണ് ആള്‍ദൈവം വാളുമായി എത്തിയത്. ഇവരെ പിടികൂടിയതോടെ അനുയായികള്‍ ആശങ്കയിലായി. തുടര്‍ന്ന് പോലീസ് അവരെ ലാത്തി വീശി ഓടിച്ചു. തന്നെ നീക്കം ചെയ്യാന്‍ ധൈര്യമുണ്ടോ എന്ന് ചോദിച്ചാണ് ആള്‍ദൈവം പോലീസിന് മുന്നിലെത്തിയത്. നിങ്ങള്‍ക്കും അനുയായികള്‍ക്കുമെതിരെ കേസെടുക്കുമെന്ന് പോലീസ് ലൗഡ് സ്പീക്കറിലൂടെ അറിയിച്ചു. എല്ലാവരും പിരിഞ്ഞുപോകണം, അല്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു. തൊട്ടുപിന്നാലെയാണ് നടപടി സ്വീകരിച്ചത്. ഞാന്‍ തിരിച്ചുവരും എന്ന് ആള്‍ദൈവം വിളിച്ചുപറയുന്നുണ്ടായിരുന്നു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications