ഇന്ദിരാ ഗാന്ധിയുടെ കണ്ടെത്തല്‍, തരുണ്‍ ഗൊഗോയ് കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ ബ്രെയിന്‍, പകരക്കാരില്ല!!
ഗുവാഹത്തി: തരുണ്‍ ഗൊഗോയ് കോണ്‍ഗ്രസിനെ ഇനി മുന്നില്‍ നിന്ന് നയിക്കാനില്ല. പാര്‍ട്ടിക്ക് നഷ്ടമായത് ഏത് തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായത് നല്കാന് കെല്‍പ്പുള്ള നേതാവിനെയാണ്. അസമില്‍ സമാധാന അന്തരീക്ഷം കൊണ്ടുവന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഗൊഗോയിയാണ്. 1936ലാണ് അദ്ദേഹം ജനിച്ചത്. 1968ല്‍ അസമിലെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് അദ്ദേഹം കടന്നുവരികയായിരുന്നു. ജോര്‍ഹത് മുനിസിപ്പല്‍ ബോര്‍ഡിലെ അംഗമായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അസം ബാര്‍ കൗണ്‍സില്‍ അംഗം കൂടിയായിരുന്നു അദ്ദേഹം.

ഗൊഗോയിയുടെ രാഷ്ട്രീയ മികവ് അവിടം കൊണ്ടൊന്നും അവസാനിക്കുന്നതല്ല. മൂന്ന് വര്‍ഷം കൊണ്ട് കോണ്‍ഗ്രസിലെ എക്കാലത്തെയും കരുത്തയായ ഇന്ദിരാ ഗാന്ധിയുടെ പ്രശംസ അദ്ദേഹം നേടിയെടുത്തു. 1971ല്‍ അസമിലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി അദ്ദേഹത്തെ ഇന്ദിര നിയമിക്കുകയും ചെയ്തു. അതേ വര്‍ഷം തന്നെ ലോക്സഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ആറ് തവണയാണ് അദ്ദേഹം ലോക്സഭയില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ചത്. 1971-85 കാലയളവില്‍ ഗൊഗോയ് തുടര്‍ച്ചയായ മൂന്ന് തവണ കോണ്‍ഗ്രസിനെ ലോക്സഭയില്‍ പ്രതിനിധീകരിച്ചു.
പിന്നീടുള്ള മൂന്ന് തവണ 1991നും 2001നും ഇടയിലായിരുന്നു. ആദ്യത്തെ മൂന്ന് തവണ ജോര്‍ഹത്തിനെ പ്രതിനിധീകരിച്ച് അദ്ദേഹം വിജയിച്ചപ്പോള്‍ പിന്നീട് മൂന്ന് തവണ കാലിയാബോറില്‍ നിന്നായിരുന്നു വിജയിച്ചത്. ഈ സീറ്റ് ഇപ്പോള്‍ മകന് ഗൗരവ് ഗൊഗോയിയാണ് പ്രതിനിധീകരിക്കുന്നത്. 1991-95 കാലഘട്ടത്തില്‍ കേന്ദ്രമന്ത്രിയായിരുന്നു തരുണ്‍ ഗൊഗോയ്. നിരവധി വകുപ്പുകള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്. എന്നാല്‍ ഗൊഗോയിയുടെ കുതിപ്പ് അസം കാണാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. 2001 ലോക്സഭാ എംപിയായിരിക്കെ അദ്ദേഹം അസമിന്റെ മുഖ്യമന്ത്രിയായി. ലോക്സഭാ അംഗത്വം രാജിവെച്ച് ഗൊഗോയ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് മുഖ്യമന്ത്രിയാവുകയായിരുന്നു.
അടിയന്തരാവസ്ഥാ കാലത്ത് എഐസിസിയുടെ ജോയിന്റ് സെക്രട്ടറിയായും ഗൊഗോയിയെ ഇന്ദിര നിയമിച്ചിട്ടുണ്ട്. ഗാന്ധി കുടുബവുമായുള്ള ആത്മബന്ധമാണ് അദ്ദേഹത്തിന്റെ കരുത്ത്. പ്രഫുല്ല കുമാര്‍ മഹന്തയുടെ നേതൃത്വത്തില്‍ ഓള് അസം സ്റ്റുഡന്റ് യൂണിയന് പ്രതിഷേധ പ്രകടനം നടത്തിയപ്പോള്‍ ഗൊഗോയിയുമായുള്ള ഗാന്ധി കുടുംബത്തിന്റെ ബന്ധം ദൃഢമായി. 1986ല്‍ അസം സമാധാന കരാറില്‍ രാജീവ് ഗാന്ധി ഒപ്പുവെച്ചപ്പോള്‍, ഗൊഗോയിക്കായിരുന്നു കോണ്‍ഗ്രസിനെ സംസ്ഥാനത്ത് ശക്തിപ്പെടുത്താന്‍ ചുമതല നല്‍കിയത്. കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു.
Recommended Video
ഗൊഗോയ് ശ്രമിച്ചെങ്കിലും പ്രഫുല്ല കുമാര്‍ മഹന്തയ്ക്കായിരുന്നു പിന്നീടുള്ള രണ്ട് തവണയും മുഖ്യമന്ത്രിയാവാന്‍ സാധിച്ചത്. 1996ല്‍ ഗൊഗോയ് ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പ് ജയിച്ചു. എന്നാല്‍ 1998ല്‍ രാജിവെച്ചു. ലോക്സഭയിലേക്ക് മത്സരിച്ച് വിജയിച്ചപ്പോഴായിരുന്നു ഇത്. 2001ല്‍ മഹന്തയുടെ തന്നെ എജിപിയെ തകര്‍ത്താണ് കോണ്‍ഗ്രസ് അധികാരം പിടിച്ചത്. മൂന്ന് തവണയാണ് അസമിന്റെ മുഖ്യമന്ത്രിയായി ഗൊഗോയ് എത്തിയത്. അസമിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ച മുഖ്യമന്ത്രിയാണ് അദ്ദേഹം.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications