Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയന്ത്രണം നഷ്‌ടപ്പെട്ട് തേജസ് യുദ്ധവിമാനം, പാരച്യൂട്ടുമായി പൈലറ്റ് പുറത്തേക്ക്; ഹോസ്‌റ്റലിനരികിൽ തകർന്നുവീണു

ജയ്‌സാൽമീർ: രാജസ്ഥാനിൽ ഇന്ത്യയുടെ തദ്ദേശീയ യുദ്ധവിമാനമായ തേജസ് തകർന്നുവീണു. ജയ്‌സാൽമീറിൽ ഒരു ഹോസ്‌റ്റൽ സമുച്ചയത്തിന് സമീപമാണ് വിമാനം തകർന്നുവീണത്. പൈലറ്റ് സുരക്ഷിതമായി വിമാനത്തിൽ നിന്ന് പുറത്ത് കടന്നെങ്കിലും ഇത് പൂർണമായും അഗ്നിക്കിരയായി. അപകടത്തിന് പിന്നലെ സംഭവത്തിൽ ഇന്ത്യൻ വ്യോമസേന കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.

പൈലറ്റ് പുറത്തുകടക്കുന്നതിന്റെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. യുദ്ധവിമാനം താഴ്ന്ന ഉയരത്തിൽ പറക്കുന്നതും അത് നീങ്ങുന്നതും പൈലറ്റ് പാരച്യൂട്ട് തുറന്ന് നിലത്തേക്ക് ഇറങ്ങുന്നതും ഇതിൽ കാണിക്കുന്നു.
തുടർന്ന് പൈലറ്റില്ലാത്ത ഈ തേജസ് യുദ്ധവിമാനം താഴേക്ക് പതിക്കുകയും സമീപത്തുള്ള വിദ്യാർത്ഥികളുടെ ഹോസ്‌റ്റിലിന്റെ ഗ്രൗണ്ടിൽ ചെന്ന് വീഴുകയുമായിരുന്നു.

tejas

വിവരമറിഞ്ഞ ഉടൻ അഗ്നിരക്ഷാ സേനയും നാട്ടുകാരും പോലീസും സ്ഥലത്തെത്തി. ഇതിന് പിന്നാലെ വിമാനത്തിൽ പടര്‍ന്ന തീ വെള്ളം ഉപയോഗിച്ച് അണച്ചു. അപകടത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. ഹിന്ദുസ്ഥാൻ എയ്റോനോടിക്സ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ച ലൈറ്റ് കോമ്പാറ്റ് എയര്‍ക്രാഫ്റ്റാണ് അപകടത്തിൽപെട്ട തേജസ്. ആദ്യമായാണ് തേജസ് ഇത്തരത്തിൽ അപകടത്തിൽപെടുന്നത്.

പൈലറ്റ് എജക്ഷൻ സംവിധാനം

പൈലറ്റുമാർ എജക്ഷൻ സീറ്റ് വലിച്ചിടുമ്പോൾ അതിനടിയിലുള്ള സ്‌ഫോടകവസ്‌തുക്കൾ യുദ്ധവിമാനത്തിന്റെ മേൽ ഒരു പ്രഷർ ഏൽപിക്കുകയും അവരെ വായുവിലേക്ക് പുറംതള്ളുകയുമാണ് ചെയ്യുന്നത്. സീറ്റിനടിയിലെ ചെറുറോക്കറ്റുകൾ പൈലറ്റിനെ സുരക്ഷിതമായ ദിശയിലേക്ക് നയിക്കുകയും പാരച്യൂട്ടുകൾ വിന്യസിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ പാരച്യൂട്ടിന്റെ സഹായത്തോടെയാണ് പൈലറ്റ് രക്ഷപ്പെട്ടത്.

സീറോ-സീറോ എജക്ഷൻ

ബ്രിട്ടീഷ് നിർമ്മിതമായ മാർട്ടിൻ ബേക്കറിന്റെ സീറോ-സീറോ എജക്ഷൻ സീറ്റുകളാണ് തേജസ് ഉപയോഗിക്കുന്നത്. പാരച്യൂട്ടുകൾ വിന്യസിക്കുന്നതിന് പൈലറ്റുമാരെ സ്‌റ്റേഷണറി പൊസിഷനിൽ നിന്ന് ഗണ്യമായ ഉയരത്തിലേക്ക് പുറംതള്ളുന്നതിനാണ് സീറ്റുകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. സീറോ പൊസിഷൻ എന്നത് പൂജ്യം ഉയരത്തെ അല്ലെങ്കിൽ പൂജ്യം വേഗതയെ സൂചിപ്പിക്കുന്നു. അപകടത്തിന്റെ ദൃശ്യത്തിൽ പൈലറ്റ് ഭൂമിയിൽ നിന്ന് വളരെയധികം ഉയരത്തിൽ നിന്ന് പോലും സുരക്ഷിതമായി പുറത്ത് കടക്കുന്നത് കാണാം.

തേജസ് യുദ്ധവിമാനം

ഇരട്ട സീറ്റുകളുള്ള ഒരു യുദ്ധവിമാനത്തിൽ, സഹ-പൈലറ്റിനെ ആദ്യം പുറന്തള്ളുന്നു, തുടർന്ന് മുന്നിൽ ഇരിക്കുന്ന ലീഡ് പൈലറ്റും പിന്നാലെ എത്തും. എജക്ഷൻ സമയത്ത് വായു സ്‌ഫോടനത്തിൻ്റെ താപനില വളരെ ഉയർന്നതാണ്, ലീഡ് പൈലറ്റ് ആദ്യം പുറന്തള്ളുകയാണെങ്കിൽ, സഹ പൈലറ്റിന് ഗുരുതരമായ പൊള്ളലേൽക്കാനുള്ള സാധ്യത ഉണ്ട്.

എന്നാൽ തേജസ് ഒരു സിംഗിൾ സീറ്റർ ഫൈറ്റർ എയർക്രാഫ്റ്റാണ്, കൂടാതെ ഇരട്ട സീറ്റുള്ള ട്രെയിനർ വേരിയന്റും എയർഫോഴ്‌സ് പ്രവർത്തിപ്പിക്കുന്നുണ്ട്. ഇന്ത്യൻ നാവികസേനയും ഇരട്ട സീറ്റർ വേരിയൻ്റാണ് ഉപയോഗിക്കുന്നത്. ടെക്‌നോളജി ഡെമോൺസ്‌ട്രേറ്റർ-1 (ടിഡി-1)ന്റെ ആദ്യ പരീക്ഷണ പറക്കൽ 2001ലാണ് നടന്നത്. ഇനീഷ്യൽ ഓപ്പറേഷണൽ ക്ലിയറൻസ് (ഐഒസി) കോൺഫിഗറേഷന്റെ സെക്കൻഡ് സീരീസ് പ്രൊഡക്ഷൻ (എസ്‌പി2) തേജസ് വിമാനത്തിന്റെ ആദ്യ പറക്കൽ 2016 മാർച്ച് 22നും നടന്നിരുന്നു.

തേജസ് ഈ വിഭാഗത്തിലെ ഏറ്റവും ചെറുതും ഭാരം കുറഞ്ഞതുമായ വിമാനമാണ്, അളവുകളും സംയോജിത ഘടനയുടെ വിപുലമായ ഉപയോഗവും അതിനെ ഭാരം കുറഞ്ഞതാക്കുന്നു. ഇന്ത്യ അത്രത്തോളം പ്രാധാന്യം കൊടുക്കുന്ന യുദ്ധവിമാനം ആയതിനാൽ തന്നെ ഇന്നത്തെ അപകടത്തെ കുറിച്ച് വിശദമായ അന്വേഷണം നടക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+