Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാഷാ പോര് മുറുകുമ്പോൾ നിർണായക നീക്കവുമായി തെലങ്കാന; സംസ്ഥാനത്തെ സ്‌കൂളുകളിൽ തെലുഗു നിർബന്ധമാക്കി

ഹൈദരാബാദ്: സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും തെലുഗു പഠനം നിർബന്ധമാക്കി തെലങ്കാന സർക്കാർ. കേന്ദ്ര ഭരണത്തിന് കീഴിലുള്ള സിബിഎസ്ഇയിൽ അഫിലിയേറ്റ് ചെയ്‌തവ ഉൾപ്പെടെ എല്ലാ സ്‌കൂളുകളിലും ഇനി മുതൽ തെലുഗു നിർബന്ധമാകും. വിദ്യാർത്ഥികൾ അവരുടെ മാതൃഭാഷ അല്ലെങ്കിൽ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാർത്ഥികളുടെ കാര്യത്തിൽ പ്രാദേശിക ഭാഷ പഠിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

നടപടി അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. ഒമ്പത്, പത്താം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള സിലബസ് 'അടിസ്ഥാന തെലുഗു' എന്നതിൽ നിന്ന് 'ലളിതമായ തെലുഗു' ആക്കി മാറ്റുമെന്ന് സംസ്ഥാനം അറിയിച്ചിട്ടുണ്ട്. ഈ തീരുമാനം അടുത്തതിന്റെ അടുത്ത അധ്യയന വർഷം മുതൽ ആയിരിക്കും നടപ്പാക്കുക.

telanganagovernment

ദേശീയ വിദ്യാഭ്യാസ നയത്തിൽ വിശദമാക്കിയിരിക്കുന്ന ത്രിഭാഷാ നയത്തെച്ചൊല്ലി അയൽ സംസ്ഥാനമായ തമിഴ്‌നാടും ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരും തമ്മിൽ 'ഭാഷായുദ്ധം' മുറുകുന്നതിനിടെയാണ് തെലങ്കാനയുടെ നിർണായക നീക്കം. ഇത് ഭാഷാ യുദ്ധത്തിനെ അടുത്ത തലത്തിലേക്ക് എത്തിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.

സിബിഎസ്ഇ, ഐസിഎസ്ഇ, ഐബി, കേംബ്രിഡ്‌ജ്‌ ബോർഡുകൾ എന്നിവയിൽ അഫിലിയേറ്റ് ചെയ്‌തവ ഉൾപ്പെടെ സംസ്ഥാനത്തുടനീളമുള്ള എല്ലാ സ്‌കൂളുകളിലും 1 മുതൽ 10 വരെ ക്ലാസുകളിൽ തെലുഗു നിർബന്ധിത വിഷയമായി പഠിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. 2018ൽ കൊണ്ട് വന്ന നിയമം നടപ്പാക്കാനാണ് നിർദ്ദേശം.

സംസ്ഥാനത്ത് തെലുഗു നിർബന്ധമായി പഠിപ്പിക്കണമെന്ന് സർക്കാർ ഉത്തരവുണ്ടെങ്കിലും സ്‌റ്റേറ്റ് സിലബസ് ഒഴികെ ഇത് പാലിക്കാറില്ല. സിബിഎസ്ഇ, ഐസിഎസ്ഇ എന്നീ സിലബസുകൾ തെലുഗുവിനെ ഏതാണ്ട് തഴഞ്ഞ മട്ടാണ്. ഇതോടെയാണ് സംസ്ഥാന സർക്കാർ പുതിയ ഉത്തരവുമായി രംഗത്ത് വരുന്നത്. ഇതോടെ സ്‌കൂളുകൾ തെലുഗു പഠനത്തിന് നിർബന്ധിതരാകും.

നേരത്തെ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ദേശീയ വിദ്യാഭ്യാസ നയത്തെ വിമർശിച്ചിരുന്നു, വൈസ് ചാൻസലർമാരെ നിയമിക്കാനുള്ള കേന്ദ്രത്തിന്റെ സമ്മർദ്ദം നമ്മുടെ സംസ്‌കാരത്തിന് നേരെയുള്ള കടന്നാക്രമണമാണ് എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവ ബിജെപിക്കും കേന്ദ്രത്തിനും എതിരെ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിൽ തമിഴ്‌നാടും കേന്ദ്രവും തമ്മിലുള്ള പോര് മുറുകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. 10,000 കോടി തന്നാലും കേന്ദ്രത്തിന്റെ നയം അംഗീകരിക്കില്ലെന്നാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ പറഞ്ഞത്. ഇതിന്റെ പാത പിന്തുടർന്ന് മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും രംഗത്ത് വരുന്നതിന്റെ സൂചനയാണോ രേവന്തിന്റെ പടപ്പുറപ്പാണ് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+