Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമേഷ്യയിലെ സംഘർഷം; സൗദി രാജാവ്, ബഹ്‌റൈൻ കിരീടാവകാശി എന്നിവരുമായി ചർച്ച നടത്തി പ്രധാനമന്ത്രി

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരു നേതാക്കളുമായുള്ള സംഭാഷണത്തിൽ, ഇറാൻ സൗദിക്കും ബഹ്‌റൈനും നേരെ നടത്തിയ ആക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു.

അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം പശ്ചിമേഷ്യയിൽ വ്യാപിച്ചതുമുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഞായറാഴ്‌ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി, സംഘർഷങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

pm modi

നെതന്യാഹുവിനെ കൂടാതെ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി സംസാരിച്ചു. ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം, സംഘർഷം ലഘൂകരിക്കാൻ ആഹ്വാനം ചെയ്‌തിരുന്നു. യുഎഇയിലുള്ള ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിൽ അൽ നഹ്യാൻ നൽകുന്ന പിന്തുണയ്ക്ക് മോദി നന്ദിയും രേഖപ്പെടുത്തി.

അതിനിദ് നിലവിലെ സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി യോഗം ചേർന്നു. ഇന്നലെ രാത്രി ചേർന്ന യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കാബിനറ്റ് സെക്രട്ടറി ടിവി സോമനാഥൻ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

യോഗത്തിൽ ഗൾഫ് മേഖലയിലുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷാ കാര്യങ്ങൾക്കാണ് പ്രധാന ഊന്നൽ നൽകിയത്. വികസനങ്ങൾ ബാധിച്ച ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ ആവശ്യമായതും പ്രായോഗികവുമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും സിസിഎസ് നിർദ്ദേശം നൽകി. ശത്രുത ഉടൻ അവസാനിപ്പിച്ച് സംഭാഷണങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം യോഗം അടിവരയിട്ടു.

അതിനിടെ ഒമാനിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടുവെന്നാണ് വിവരം. മാർഷൽ ദ്വീപുകളുടെ പതാക എണ്ണക്കപ്പലിന് നേരെ മസ്‌കറ്റ് ഗവർണറേറ്റിന്റെ തീരത്തുനിന്ന് 52 നോട്ടിക്കൽ മൈൽ അകലെ വെച്ച് ആളില്ലാ ബോട്ടിന്റെ ആക്രമണമുണ്ടാവുകയായിരുന്നു. കപ്പലിലെ ക്രൂ മെമ്പറാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരൻ. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇതുവരെയും വന്നിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+