പശ്ചിമേഷ്യയിലെ സംഘർഷം; സൗദി രാജാവ്, ബഹ്‌റൈൻ കിരീടാവകാശി എന്നിവരുമായി ചർച്ച നടത്തി പ്രധാനമന്ത്രി
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദും ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുമായി ടെലിഫോൺ സംഭാഷണം നടത്തി. ഇരു നേതാക്കളുമായുള്ള സംഭാഷണത്തിൽ, ഇറാൻ സൗദിക്കും ബഹ്‌റൈനും നേരെ നടത്തിയ ആക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചു.
അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം പശ്ചിമേഷ്യയിൽ വ്യാപിച്ചതുമുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൾഫ് രാജ്യങ്ങളിലെ ഭരണാധികാരികളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഞായറാഴ്‌ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി, സംഘർഷങ്ങൾ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെട്ടിരുന്നു.

നെതന്യാഹുവിനെ കൂടാതെ, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി സംസാരിച്ചു. ഗൾഫ് രാജ്യങ്ങൾക്കെതിരായ ഇറാൻ ആക്രമണങ്ങളെ ശക്തമായി അപലപിച്ച അദ്ദേഹം, സംഘർഷം ലഘൂകരിക്കാൻ ആഹ്വാനം ചെയ്‌തിരുന്നു. യുഎഇയിലുള്ള ഇന്ത്യൻ സമൂഹത്തിന്റെ ക്ഷേമം ഉറപ്പാക്കുന്നതിൽ അൽ നഹ്യാൻ നൽകുന്ന പിന്തുണയ്ക്ക് മോദി നന്ദിയും രേഖപ്പെടുത്തി.
അതിനിദ് നിലവിലെ സാഹചര്യം വിലയിരുത്താനായി പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ കാബിനറ്റ് കമ്മിറ്റി ഓൺ സെക്യൂരിറ്റി യോഗം ചേർന്നു. ഇന്നലെ രാത്രി ചേർന്ന യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ധനമന്ത്രി നിർമ്മല സീതാരാമൻ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ, കാബിനറ്റ് സെക്രട്ടറി ടിവി സോമനാഥൻ, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
യോഗത്തിൽ ഗൾഫ് മേഖലയിലുള്ള ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷാ കാര്യങ്ങൾക്കാണ് പ്രധാന ഊന്നൽ നൽകിയത്. വികസനങ്ങൾ ബാധിച്ച ഇന്ത്യൻ പൗരന്മാരെ സഹായിക്കാൻ ആവശ്യമായതും പ്രായോഗികവുമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും സിസിഎസ് നിർദ്ദേശം നൽകി. ശത്രുത ഉടൻ അവസാനിപ്പിച്ച് സംഭാഷണങ്ങളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതിന്റെ പ്രാധാന്യം യോഗം അടിവരയിട്ടു.
അതിനിടെ ഒമാനിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടുവെന്നാണ് വിവരം. മാർഷൽ ദ്വീപുകളുടെ പതാക എണ്ണക്കപ്പലിന് നേരെ മസ്‌കറ്റ് ഗവർണറേറ്റിന്റെ തീരത്തുനിന്ന് 52 നോട്ടിക്കൽ മൈൽ അകലെ വെച്ച് ആളില്ലാ ബോട്ടിന്റെ ആക്രമണമുണ്ടാവുകയായിരുന്നു. കപ്പലിലെ ക്രൂ മെമ്പറാണ് കൊല്ലപ്പെട്ട ഇന്ത്യക്കാരൻ. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ഇതുവരെയും വന്നിട്ടില്ല.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications