Get Updates
Get notified of breaking news, exclusive insights, and must-see stories!

അണികളുടെ സ്വന്തം ദാദ, മറാത്ത ഭൂമിയിലെ പവറുള്ള പവാർ; നിനച്ചിരിക്കാത്ത നേരത്തെ അപ്രതീക്ഷിത വിയോഗം

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ ഭൂമികയിൽ മാറ്റി നിർത്താൻ കഴിയാത്തൊരു പാർട്ടി ആയിരുന്നു എൻസിപി. അതുപോലെ തന്നെ മാറ്റി നിർത്താൻ കഴിയാത്ത വ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു അജിത് പവാർ. ശരദ് പവാറിന്റെ നിഴലിൽ ഒതുങ്ങിപ്പോവാതെ പാർട്ടിയിലും പുറത്തും സ്വന്തമായി ഒരു വ്യക്തിത്വം സൃഷ്‌ടിച്ചെടുത്ത അജിത് അതിൽ നിന്നും ഉൾക്കൊണ്ട ഊർജത്തിൽ നിന്നാണ് ഇക്കാണുന്ന നിലയിലേക്ക് വളർന്നത്.

യഥാർത്ഥത്തിൽ മഹാരാഷ്ട്രയിലെ പവറുള്ള പവാർ അഥവാ അധികാരത്തിൽ ഇരിക്കുന്ന പവർ ആയിരുന്നു അദ്ദേഹം. ഉപമുഖ്യമന്ത്രിയായി സേവനം അനുഷ്‌ഠിച്ചു വരുന്ന കാലത്താണ് ഇപ്പോൾ അപ്രതീക്ഷിത വിയോഗം ഉണ്ടായിരിക്കുന്നത്. ദാദ എന്നായിരുന്നു അദ്ദേഹത്തെ അണികൾ വളരെ സ്നേഹത്തോടെ അഭിസംബോധന ചെയ്‌തിരുന്നത്‌. ഒരു വിമാനാപകടത്തിൽ വിട പറയുമ്പോൾ നാഥനില്ലാത്ത ആവുന്നത് എൻസിപിയുടെ സുപ്രധാന ഘടകത്തിനാണ്.

ajitpawardeath

അജിത് പവാർ: രാഷ്ട്രീയജീവിതം

മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു 'ദാദ' എന്ന് അറിയപ്പെടുന്ന അജിത് അനന്തറാവു പവാർ. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കാലം ഉപമുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ച റെക്കോർഡ് അജിത് പവാറിന്റെ പേരിലായിരുന്നു. പൃഥ്വിരാജ് ചവാൻ, ഉദ്ധവ് താക്കറെ, ഏകനാഥ് ഷിൻഡെ എന്നിവരുൾപ്പെടെ ആറ് മുഖ്യമന്ത്രിമാർക്കൊപ്പം അദ്ദേഹം ഈ പദവി വഹിച്ചു.

1982-ൽ രാഷ്ട്രീയത്തിലെത്തിയ അജിത് പവാർ, 1991-ൽ ബാരാമതിയിൽ നിന്ന് ലോക്‌സഭാംഗമായി തുടങ്ങിയതാണ് തന്റെ പാർലമെന്ററി ജീവിതം. എന്നാൽ, പിന്നീട് അമ്മാവനും എൻസിപി സ്ഥാപകനുമായ ശരദ് പവാറിനായി ഈ സീറ്റ് ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. രാഷ്ട്രീയത്തിൽ അദ്ദേഹത്തിന്റെ ഗുരുവും ശരദ് പവാർ തന്നെ.

അജിത് പവാറിന്റെ രാഷ്ട്രീയത്തിലെ നിർണായക വഴിത്തിരിവ് 2023 ജൂലൈ 2നാണ് സംഭവിച്ചത്. ശരദ് പവാർ നയിച്ച എൻസിപിയിൽ നിന്ന് വേർപിരിഞ്ഞ അദ്ദേഹം ബിജെപി-ശിവസേന (ഏകനാഥ് ഷിൻഡെ വിഭാഗം) സഖ്യത്തിൽ ചേർന്നു. 2024 ഫെബ്രുവരിയിൽ, തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന്റെ വിഭാഗത്തെ 'യഥാർത്ഥ' എൻസിപിയായി അംഗീകരിക്കുകയും പാർട്ടി പേരും 'ക്ലോക്ക്' ചിഹ്നവും നൽകുകയും ചെയ്‌തിരുന്നു.

അജിത് പവാറിന്റെ രാഷ്ട്രീയ യാത്രയ്ക്ക് ഇടയിൽ പല വിവാദങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രിയായിരിക്കെ ആരോപിക്കപ്പെട്ട 70,000 കോടി രൂപയുടെ ജലസേചന അഴിമതിയിൽ അദ്ദേഹം പ്രതിസ്ഥാനത്തായിരുന്നു. എങ്കിലും ഈ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം വാദിച്ചു. എംഎസ്‌സിബി വായ്‌പാ കേസ് തെളിവില്ലാത്തതിനാൽ 2024-ന്റെ തുടക്കത്തിൽ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അവസാനിപ്പിച്ചു.

2013-ലെ വരൾച്ചാ സമയത്തും സമീപകാല തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും നടത്തിയ വിവാദ അഭിപ്രായങ്ങളുടെ പേരിൽ അജിത് പവാർ വിമർശനം നേരിട്ടു. 2019 നവംബറിൽ ദേവേന്ദ്ര ഫഡ്‌നാവിസിനൊപ്പം ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള 80 മണിക്കൂർ സർക്കാരും അദ്ദേഹത്തിന്റെ കരിയറിലെ നാടകീയ സംഭവങ്ങളിൽ ഒന്നാണ്.

മാത്രമല്ല മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പവാർ കുടുംബത്തിന് വിപുലമായ സാന്നിധ്യമുണ്ട്. അജിത് പവാറിന്റെ ബന്ധു സുപ്രിയ സുലെ ബാരാമതിയിൽ നിന്നുള്ള ലോക്‌സഭാ എംപിയാണ്, അനന്തരവൻ രോഹിത് അഹമ്മദ്‌നഗറിലെ കർജാത്ത്-ജാംഖേഡിൽ നിന്നുള്ള എംഎൽഎയാണ്. സംസ്ഥാനത്തുടനീളമുള്ള തിരഞ്ഞെടുക്കപ്പെട്ട പ്രധാന സ്ഥാനങ്ങളിൽ പവാർ കുടുംബമുണ്ട്. അതിലെ പ്രധാന കണ്ണിയായിരുന്നു അജിത് പവാർ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+