കൊവിഡ് ആന്റി വൈറൽ മരുന്ന് "മോൾനുപിരവിർ" എന്തുകൊണ്ട് 'ഗെയിം ചെയിഞ്ചർ'; അറിയാം
ദില്ലി; അമേരിക്കൻ നിർമിതമായ "മോൾനുപിരവിർ" ആന്റി വൈറൽ ഗുളികകൾ കൊവിഡ് ചികിൽസയ്ക്കായി ഉപയോഗിക്കാൻ ബ്രിട്ടൺ അനുമതി നൽകിയിരിക്കുകയാണ്. കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് ദിവസം രണ്ടുനേരം വീതം ഗുളിക നൽകാനാണ് ബ്രിട്ടീഷ് മെഡിസിൻസ് റഗുലേറ്റർ ഡോക്ടർമാർക്ക് അനുമതി നൽകുന്നത്.കൊവിഡ് ചികിത്സയിലെ 'ഗെയിം ചെയിഞ്ചർ' ആണ് തിരുമാനമെന്നാണ് ബ്രിട്ടീഷ് ഹെൽത്ത് സെക്രട്ടറി സാജിദ് ജാവേദ് തിരുമാനത്തിന് പിന്നാലെ പ്രതികരിച്ചത്. എന്തുകൊണ്ടാണ് "മോൾനുപിരവിർ" ഗെയിം ചെയ്ഞ്ചർ ആകുന്നത്, പരിശോധിക്കാം.

എന്താണ് "മോൾനുപിരവിർ"
ഔഷധ നിര്‍മ്മാതക്കളായ ജര്‍മ്മന്‍ കമ്പനി മെര്‍ക്ക് (Merck) വികസിപ്പിച്ചെടുത്ത "മോൾനുപിരവിർ" കൊവിഡിനെതിരെ ഉപയോഗിക്കാവുന്ന ആദ്യ ആന്റി വൈറൽ ഗുളികയാണ്. യുഎസ് ആസ്ഥാനമായുള്ള റിഡ്ജ്ബാക്ക് ബയോതെറാപ്പിറ്റിക്സുമായി ചേർന്നാണ് മെർക്ക് മരുന്ന് വികസിപ്പിച്ചത്.മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളില്‍ കൊവിഡ് ബാധിതരായ രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ അവർക്ക് മരണം സംഭവിക്കാനോ ഉള്ള സാധ്യത വളരെ കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 775 പേരെ ഉൾപ്പെടുത്തിയായിരുന്നു പ്രാഥമിക പരീക്ഷണം നടത്തിയത്. 14.1 ശതമാനം പ്ലാസിബോ ചികിത്സയുള്ള രോഗികളുമായി താരതമ്യം ചെയ്യുമ്പോൾ മോള്‍നുപിരവിര്‍ സ്വീകരിച്ച 7.3 ശതമാനം രോഗികള്‍ 29 ദിവസത്തിനുള്ളിൽ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയോ മരണപ്പെടുകയോ ചെയ്തു. അതുപോലെ തന്നെ പ്ലേസിബോ സ്വീകരിച്ച രോഗികളിൽ 8 പേർ മരിച്ചപ്പോൾ മോൾനുപിരാവിർ സ്വീകരിച്ച രോഗികളിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കിയിരുന്ു.
പൊളിയെന്ന് പറഞ്ഞാൽ വൻ പൊളി.. ഇഷാനിയുടെ പിറന്നാൾ അടിച്ചുപൊളിച്ച് അഹാനയും അനിയത്തിമാരും
എങ്ങനെയാണ് ഗുണിക പ്രവർത്തിക്കുക
ആർ എൻ എ റെപ്ലിക്കേഷൻ ഉൾപ്പെടുന്ന മെക്കാനിസത്തിൽ തടസങ്ങൾ സൃഷ്ടിച്ച് കൊണ്ടാണ് മോൾനുപിരവിർ മരുന്നുകൾ പ്രവർത്തിക്കുന്നത്. വൈറസ് ഒരു വ്യക്തിയെ ബാധിച്ചുകഴിഞ്ഞാൽ അതിന്റെ പകർപ്പുകൾ ഉണ്ടാക്കും.വൈറസിനെ കബളിപ്പിച്ച് അതിന്റെ മെറ്റീരിയൽ അതിന്റെ ആർഎൻഎയുടെ പകർപ്പുകളിൽ ഉൾപ്പെടുത്തും. മരുന്നു വൈറസിന്റെ മ്യൂട്ടേഷനുകൾ ഉണ്ടാകുന്നതിനെ തടസപ്പെടുത്തുന്നു. ശരീരത്തിൽ വൈറസിന്റെ അളവ് കുറയ്‌ക്കുന്നതിലൂടെ, രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ ഗുളികയ്ക്ക് കഴിയുമെന്ന് യുകെ ഡ്രഗ്‌സ് റെഗുലേറ്റർ പറഞ്ഞു.
ഇന്ത്യ, മു, ഗാമ എന്നിവിടങ്ങളിൽ ആദ്യമായി തിരിച്ചറിഞ്ഞ ഡെൽറ്റ പോലുള്ള ഏറ്റവും സാർസ്-കോവി-2 വകഭേദങ്ങൾക്കെതിരെ മോൾനുപിരാവിർ ഫലപ്രധമാണെന്ന് പ്രീ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ കണ്ടെത്തിയതായി മെർക്ക് പറയുന്നു.
ലഗേവ്രിയോ എന്നും അറിയപ്പെടുന്ന ഈ ഗുളിക, കോവിഡ് -19 ന്റെ രോഗനിർണ്ണയത്തിനും രോഗലക്ഷണങ്ങളുടെ ആരംഭത്തിനും ശേഷമുള്ള പ്രാരംഭ ഘട്ടത്തിൽ ഉപയോഗിക്കണമെന്ന് യുകെ ഡ്രഗ്‌സ് റെഗുലേറ്റർ പറയുന്നു. ക്ലിനിക്കൽ ട്രയൽ ഡാറ്റയെ അടിസ്ഥാനമാക്കി, അണുബാധയുടെ പ്രാരംഭ ഘട്ടത്തിൽ എടുക്കുമ്പോൾ ലാഗെവ്രിയോ ഏറ്റവും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ രോഗം സ്ഥിരീകരിച്ച് 5 ദിവസത്തിനുള്ളിൽ തന്നെ മരുന്ന് കഴിക്കണമെന്നതാണ് എംഎച്ച്എ ശുപാർശ.
എങ്ങനെ സഹായിക്കും
കോവിഡ്-19 ചികിത്സിക്കുന്നതിനായി ഇതുവരെ ഉപയോഗിച്ചുവരുന്ന എല്ലാ പ്രധാന ചികിത്സകളും ഒന്നുകിൽ ഇൻട്രാവണസ് ഡിപ്പായി അല്ലെങ്കിൽ ഒരു കുത്തിവയ്പ്പ് വഴി നൽകേണ്ടവയാണ്. ഇതിനർത്ഥം ഒരു രോഗിക്ക് ചികിത്സ ലഭിക്കുന്നതിന് മെഡിക്കൽ പ്രൊഫഷണലുകളെ ആശ്രയിക്കേണ്ടി വരും എന്നാണ്. എന്നാല്‍ മോള്‍നുപിരവിർ നമ്മുക്ക് വായിലൂടെ കഴിക്കാൻ സാധിക്കും.
മരുന്ന് എപ്പോൾ ലഭിക്കും
2021 അവസാനത്തോടെ 10 ദശലക്ഷം ചികിത്സാ കോഴ്സുകൾ പ്രതീക്ഷിക്കുന്നുവെന്ന് മെർക്ക് പറയുന്നു. ഡ്രഗ്സ് റെഗുലേറ്ററിൽ നിന്നുള്ള അടിയന്തര അനുമതിയെത്തുടർന്ന് ടാബ്‌ലെറ്റിന്റെ ഏകദേശം 1.7 ദശലക്ഷം കോഴ്‌സുകൾ വിതരണം ചെയ്യുന്നതിന് യുഎസ് സർക്കാരുമായി ഇതിനകം തന്നെ ഒരു സംഭരണ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് മെർക്ക് അറിയിച്ചു. രോഗികൾ അഞ്ച് ദിവസത്തേക്ക് മോൾനുപിരാവിറിന്റെ നാല് ഗുളികകൾ ദിവസത്തിൽ രണ്ടുതവണ കഴിക്കേണ്ടതുണ്ട്,മെര്‍ക്ക് കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications