Get Updates
Get notified of breaking news, exclusive insights, and must-see stories!

നയതന്ത്രജ്ഞർക്ക് ഭീഷണി, സപ്‌ത സഹോദരിമാരെ കുറിച്ച് പരാമർശം; ബംഗ്ലാദേശ് സ്ഥാനപതിയെ വിളിച്ചുവരുത്തി ഇന്ത്യ

ന്യൂഡൽഹി: ബംഗ്ലാദേശി ഹൈക്കമ്മീഷണർ എം റിയാസ് ഹമീദുള്ളയെ വിളിച്ചുവരുത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. ദിവസങ്ങളായി നടന്ന ധർണ്ണകൾക്കും വിജയ് ദിവസ് ആഘോഷങ്ങൾക്കുമിടയിലാണ് ഈ നയതന്ത്ര നീക്കം. ധാക്കയിലെ ഇന്ത്യൻ ദൗത്യത്തിന് പുറത്തുണ്ടായ പ്രതിഷേധങ്ങളും ബംഗ്ലാദേശ് രാഷ്ട്രീയ നേതാവിന്റെ ഇന്ത്യ വിരുദ്ധ പരാമർശങ്ങളും ഇന്ത്യൻ നയതന്ത്രജ്ഞരുടെ സുരക്ഷയിൽ ആശങ്കയുയർത്തിയിരുന്നു.

ഇതിന് പിന്നാലെ സൗത്ത് ബ്ലോക്കിലെ മന്ത്രാലയത്തിൽ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം ഹമീദുള്ള മടങ്ങി. നാഷണൽ സിറ്റിസൺസ് പാർട്ടി നേതാവ് ഹസ്‌നത്ത് അബ്‌ദുള്ളയുടെ തീവ്രമായ ഇന്ത്യ വിരുദ്ധ പ്രസ്‌താവനകളാണ് ഹൈക്കമ്മീഷണറെ വിളിപ്പിക്കാൻ കാരണമായത്. ബംഗ്ലാദേശിൽ അസ്ഥിരതയുണ്ടായാൽ വടക്കുകിഴക്കൻ വിഘടനവാദികൾക്ക് അഭയം നൽകുമെന്നും സപ്‌ത സഹോദരിമാരെ ഒറ്റപ്പെടുത്തുമെന്നും അബ്‌ദുള്ള ഭീഷണിപ്പെടുത്തിയിരുന്നു.

indiabangladeshissues

ധാക്കയിലെ പ്രതിഷേധങ്ങളും അബ്‌ദുള്ളയുടെ പ്രസംഗവും ഡൽഹിയിൽ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങളുയർത്തി. ബംഗ്ലാദേശിലെ വർധിച്ചുവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളെയും ഇത്തരം പ്രസ്‌താവനകൾ ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളെ എങ്ങനെ ബാധിക്കുമെന്നും അധികൃതർ വിലയിരുത്തി.

ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് സമൻസ് അയച്ചത് ബംഗ്ലാദേശ് വിമോചന ദിനമായ വിജയ് ദിവസിനോട് ചേർന്നാണ് എന്ന പ്രത്യേകത കൂടിയുണ്ട്. 1971ലെ യുദ്ധത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയവും ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യവും ഈ ദിനം അടയാളപ്പെടുത്തുന്നു.ഇന്നലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ എക്‌സിൽ വിജയ് ദിവസ് ദിനാശംസകൾ നേർന്നിരുന്നു

ഡൽഹിയിലെ ബംഗ്ലാദേശ് എംബസിയിൽ വിജയദിനം സാംസ്‌കാരിക പരിപാടികളോടെ ആഘോഷിക്കുകയും ചെയ്‌തിരുന്നു. ഹൈക്കമ്മീഷണർ എം റിയാസ് ഹമീദുള്ള ഇവിടെ ആഭ്യന്തര മുൻഗണനകളെക്കുറിച്ചും പ്രാദേശിക സഹകരണത്തെക്കുറിച്ചും സംസാരിച്ചു. ഇന്ത്യയുമായുള്ള ബന്ധം പരസ്‌പരം പ്രയോജനകരവും വികസനത്തിലും സ്ഥിരതയിലും അധിഷ്ഠിതവുമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതിനിടെ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തുന്നതിന് ദിവസങ്ങൾക്ക് മുമ്പേ ധാക്കയിലെ ഇന്ത്യൻ ദൗത്യത്തിന് പുറത്ത് പ്രതിഷേധങ്ങൾ തുടങ്ങിയിരുന്നു. ഹസ്‌നത്ത് അബ്‌ദുള്ളയുടെ ശക്തമായ പ്രസ്‌താവനകൾ ഈ ദൗത്യത്തിന്റെ സുരക്ഷയെയും രാഷ്ട്രീയ സന്ദേശങ്ങളെയും കുറിച്ച് ഇന്ത്യൻ ഉദ്യോഗസ്ഥരിൽ ആശങ്ക വർധിപ്പിക്കുകയും ചെയ്‌തിരുന്നു.

ഇത്രയൊക്കെ സംഭവിച്ചിട്ടും, പ്രതിഷേധങ്ങളെയും ശത്രുതാപരമായ പ്രസംഗങ്ങളെയും കുറിച്ചുള്ള ആശങ്കകൾക്കിടയിലും, ബംഗ്ലാദേശുമായുള്ള പങ്കാളിത്തത്തിന് ഊന്നൽ നൽകി സന്തുലിതാവസ്ഥ നിലനിർത്താനാണ് ഇന്ത്യ ശ്രമിക്കുന്നത്. പ്രാദേശിക സമാധാനം, സുസ്ഥിരമായ ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങൾ എന്നിവയ്ക്ക് ഇരു സർക്കാരുകളും പ്രാധാന്യം നൽകി മുന്നോട്ട് പോവുമെന്നാണ് പൗരന്മാരുടെ പ്രതീക്ഷ.

ഇന്ത്യയിലെ സപ്‌ത സഹോദരിമാർ എന്നറിയപ്പെടുന്ന ഏഴ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളാണ് അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര എന്നിവ. ഇതിൽ ബംഗ്ലാദേശുമായി കര അതിർത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളാണ് ഉൾപ്പെടുന്നത്. അസം, മേഘാലയ, ത്രിപുര, മിസോറം എന്നിവയാണവ. ബംഗ്ലാദേശി നേതാവിന്റെ പരാമർശം കരുതലോടെ നിരീക്ഷിക്കാൻ കാരണവും ഇത് തന്നെയാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+