ടൂള്‍കിറ്റ് കേസ്: ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി, ജാമ്യാപേക്ഷ നാളെ
ദില്ലി: ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത ആക്ടിവിസ്റ്റ് ദിഷ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട് കോടതി. ദില്ലി പാട്യാല ഹൗസ് കോടതിയാണ് ഇപ്പോള്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധിയാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഒരു ദിവസത്തെ കാലാവധി അനുവദിക്കുകയായിരുന്നു. അതേസമയം, ദിഷയുടെ ജാമ്യേപേക്ഷയില്‍ നാളെയാണ് കോടതി വിധി പറയുക.

ദിഷയും സംഘവും ചേര്‍ന്ന് ഖാലിസ്ഥാന്‍ അനുകൂല സംഘടനയായ പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ഗൂഢാലോചന നടത്തി സര്‍ക്കാരിനെതിരെ അപവാദ പ്രചാരണം നടത്താന്‍ ടൂള്‍ കിറ്റ് തയ്യാറാക്കിയെന്നാണ് ദില്ലി പൊലീസ് അരോപിക്കുന്നത്. കൂടാതെ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുളള ആഗോള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ദിഷ രവിയെന്ന് ദില്ലി പോലീസ് ആരോപിച്ചു. തന്റെ പ്രവര്‍ത്തികളുടെ കുറ്റകൃത്യ സ്വഭാവത്തെ കുറിച്ച് ദിഷയ്ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് ദിഷയുടെ കാര്യത്തില്‍ ആഴത്തിലുളള അന്വേഷണം ആവശ്യമാണെന്നും ദില്ലി പോലീസ് കോടതിയില്‍ വാദിച്ചു.
വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ ട്രാക്ടര്‍ റാലി, ചിത്രങ്ങള്‍ കാണാം
ദിഷയെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നും ദില്ലി പോലീസിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വ്യക്തമാക്കിയിരുന്നു. അതേസമയം, ദിഷ രവിയുടെ അറസ്റ്റില്‍ രാഷ്ട്രപതിക്ക് കത്തയച്ച് പ്രുമഖര്‍. മുന്‍ ജഡ്ജിമാരും സിബിഐ മുന്‍ ചീഫ് നാഗേശ്വര റാവു ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമാണ് നിരപരാധിത്വം തെളിയിക്കാന്‍ അവളുടെ പ്രായം ഉയര്‍ത്തിക്കാട്ടുന്നത് ആശ്ചര്യകരമാണെന്ന് ചൂണ്ടിക്കാണിച്ച് കത്തയച്ചിട്ടുള്ളത്. പ്രായം അമൂല്യമാണെന്നും 'സ്വാഭാവികമായും ദേശവിരുദ്ധമായ പ്രവര്‍ത്തനങ്ങളുടെ ഒരു പരമ്പരയാണ് പ്രധാനമെന്നും' അവര്‍ കത്തില്‍ വാദിക്കുന്നു.
ഗ്ലാമർ ലുക്കിൽ രുഹിക ദാസ്- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications