Get Updates
Get notified of breaking news, exclusive insights, and must-see stories!

മുസ്ലീം വോട്ട് നഷ്ടപ്പെടുമെന്ന് പേടി, തൃണമൂല്‍ ആശയക്കുഴപ്പത്തിലാണ്; സഖ്യം വേണ്ടെന്ന് അധീര്‍ ചൗധരി

തൃണമൂല്‍ കോണ്‍ഗ്രസും അധീര്‍ രഞ്ജന്‍ ചൗധരിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീരുന്നില്ല. കടുത്ത ആരോപണങ്ങളാണ് തൃണമൂലിനെതിരെ വീണ്ടും അധീര്‍ ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് ടിഎംസിയുമായി സഖ്യമില്ലെന്നും, ഒറ്റയ്ക്ക് മത്സരിക്കുമെന്നും ചൗധരി പറഞ്ഞു. നേരത്തെ ടിഎംസി എംപി ഡെറക് ഒബ്രയനും സഖ്യമില്ലെന്ന കാര്യം ആവര്‍ത്തിച്ചിരുന്നു.

അതേസമയം തൃണമൂല്‍ വലിയ ആശയക്കുഴപ്പത്തിലാണെന്ന് ചൗധരി പരിഹസിച്ചു. ഇന്ത്യ സഖ്യമായി മത്സരിക്കുന്ന കാര്യത്തില്‍ തൃണമൂലിന് രണ്ട് മനസ്സാണ്. ടിഎംസി അധ്യക്ഷ മമത ബാനര്‍ജി തന്നെ സഖ്യത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

adhir-ranjan-chowdhury

ടിഎംസി അവരുടെ സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ തയ്യാറല്ല. ബംഗാളില്‍ സഖ്യ സാധ്യതകള്‍ അവസാനിച്ചോ എന്നും പറയുന്നില്ല. അവര്‍ക്ക് ആകെ ആശയക്കുഴപ്പമാണ് ഉള്ളത്. കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പലപ്പോഴും പറഞ്ഞതാണ്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഇതിന് സാധിക്കുന്നില്ല. മമത ബാനര്‍ജി സഖ്യമുണ്ടോ അതോ എല്ലാ അവസാനിച്ചോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന നടത്താന്‍ തയ്യാറാവണം.

അവരുടെ ആശയക്കുഴപ്പത്തിന് കാരണമുണ്ട്. ഒറ്റയ്ക്ക് മത്സരിച്ചാല്‍ ന്യൂനപക്ഷ വോട്ടുകള്‍ തൃണമൂലിന് നഷ്ടമാകുമോ എന്ന ഭയമാണ് അവര്‍ക്കുള്ളത്. അതുകൊണ്ടാണ് സഖ്യത്തിന്റെ കാര്യത്തില്‍ അവര്‍ ഒന്നും മിണ്ടാതിരിക്കുന്നതെന്നും അധീര്‍ ചൗധരി ആരോപിച്ചു.

തൃണമൂലിലെ ഒരു വിഭാഗം സഖ്യം വേണമെന്ന് അഭിപ്രായപ്പെടുന്നവരാണ്. ഒറ്റയ്ക്ക് മത്സരിച്ചാല്‍, അഥവാ ഇന്ത്യ സഖ്യമില്ലാതെ മത്സരിച്ചാല്‍ ന്യൂനപക്ഷങ്ങള്‍ അവര്‍ക്കെതിരെ വോട്ട് ചെയ്യുമെന്നാണ് കരുതുന്നത്. അതുകൊണ്ട് സഖ്യം വേണമെന്നാണ് ഇവര്‍ കരുതുന്നത്. മറ്റൊരു പക്ഷം കരുതുന്നത്. ബംഗാളില്‍ ഇന്ത്യ സഖ്യത്തിന് വലിയ പ്രാധാന്യം നല്‍കിയാല്‍ ഇഡി, സിബിഐ എന്നീ കേന്ദ്ര ഏജന്‍സികളെ മോദി സര്‍ക്കാര്‍ ഇവര്‍ക്കെതിരെ ഉപയോഗിക്കുമെന്നാണ്.

ഇത്തരം രണ്ട് ആശയക്കുഴപ്പങ്ങള്‍ ഉള്ളത് കൊണ്ടാണ് സഖ്യത്തിന്റെ കാര്യത്തില്‍ അവര്‍ കൃത്യമായ നിലപാട് എടുക്കാത്തത്. ചിലപ്പോള്‍ ഡല്‍ഹിയില്‍ എന്തെങ്കിലും ചര്‍ച്ചകള്‍ നടക്കുന്നുണ്ടാവും. എന്നാല്‍ അതേ കുറിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ചൗധരി പറഞ്ഞു.

അതേസമയം അധീര്‍ ചൗധരിക്ക് മറുപടിയുമായി ടിഎംസി രംഗത്ത് വന്നു. ബിജെപിക്ക് ജീവവായു നല്‍കുന്നയാളാണ് അധീര്‍ എന്ന് ടിഎംസി എംപി ശന്തനു സെന്‍ ആരോപിച്ചു. ടിഎംസിയെ മോശമാക്കി കാണിച്ച് കൊണ്ടാണ് അധീര്‍ ഇക്കാര്യങ്ങളെല്ലാം ചെയ്യുന്നത്. ആദ്യം അധീര്‍ സ്വന്തം നിലപാട് എന്താണെന്ന് വ്യക്തമാക്കട്ടെ. എല്ലാവര്‍ക്കുമറിയാം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തൃണമൂലിനെ മോശമാക്കി കാണിക്കാന്‍ ഏതറ്റം വരെയും പോകുന്ന നേതാവാണ് അധീര്‍ എന്ന് എല്ലാവര്‍ക്കുമറിയാം. അതിലൂടെ ബിജെപിക്ക് അദ്ദേഹം ജീവവായു നല്‍കുകയാണെന്നും ശന്തനു സെന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+