തിരഞ്ഞെടുപ്പിന് മുൻപേ വൻ നീക്കവുമായി ടിവികെ; സ്ഥാനാർത്ഥികൾക്കായി അഭിമുഖം..! അതും വിജയ് നേരിട്ട് നടത്തും
ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം സംസ്ഥാനത്തെ 234 നിയമസഭാ സീറ്റുകളിലും സ്ഥാനാർത്ഥികളെ നിർത്താൻ ഒരുങ്ങുന്നതായി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. പ്രമുഖ മണ്ഡലങ്ങൾ മുതിർന്ന നേതാക്കൾക്കായി നീക്കിവയ്ക്കുമെന്നാണ് ലഭ്യമായ വിവരം. അതിൽ ജയസാധ്യത ഉള്ളതും കടുത്ത മത്സരം നടക്കുന്നതുമായ മണ്ഡങ്ങളും ഉൾപ്പെടുമെന്നാണ് സൂചന.
അതിനിടെ പനയൂരിലെ ടിവികെ ആസ്ഥാനത്തെത്തിയ വിജയ്, ഇന്ന് ഏകദേശം 60 സ്ഥാനാർത്ഥികളെ അഭിമുഖം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ താൽപര്യപ്പെട്ട് 4200-ൽ അധികം അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. അവ പൂർണമായി വിശകലനം ചെയ്‌ത് മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തുക എന്നതാണ് ടിവികെയും വിജയ്‌യും ലക്ഷ്യമിടുന്നത്.

സ്ഥാനാർത്ഥികളെ ഉടൻ തന്നെ അന്തിമ പട്ടികയിൽ ഉൾപ്പെടുത്താൻ ടിവികെ ഒരുങ്ങുകയാണെന്നാണ് വിവരം. പാർട്ടി വൃത്തങ്ങൾ നൽകുന്ന വിവരമനുസരിച്ച്, മുതിർന്ന നേതാക്കളായ ബസ്സി ആനന്ദ് ടി നഗറിലും ആദവ് അർജുന വില്ലിവാക്കത്തും അരുൺ രാജ് തിരുച്ചെങ്കോടും മത്സരിച്ചേക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ടിവികെയുടെ അവസാന വാക്കായ വിജയ്‌യുടേതായിരിക്കും.
2024 ഫെബ്രുവരി 2-ന് സ്ഥാപിതമായ പാർട്ടി ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്നത്. ഭരണകക്ഷിയായ ഡിഎംകെക്ക് ശക്തമായ ഒരു ബദലായി സ്വയം അവതരിപ്പിക്കാനാണ് അവർ തീവ്രമായി ശ്രമിക്കുന്നത്. അധികാരം പങ്കുവെക്കാമെന്ന് വാഗ്‌ദാനം ചെയ്‌തിട്ടും, ടിവികെയുമായി തിരഞ്ഞെടുപ്പ് സഖ്യം ചേരാൻ ഇതുവരെ ഒരു രാഷ്ട്രീയ പാർട്ടിയും തയ്യാറായിട്ടില്ല.
അതിനിടെ വിജയ് എഐഎഡിഎംകെ-ബിജെപി സഖ്യത്തിൽ ചേരുമെന്ന വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. നിലവിലുള്ള പ്രശ്‌നങ്ങളിൽ നിന്ന് സ്വയം രക്ഷിക്കാനാണ് വിജയ് ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്നായിരുന്നു റിപ്പോർട്ട്. എങ്കിലും എഐഎഡിഎംകെ-ബിജെപി സഖ്യത്തിൽ അദ്ദേഹം ചേരില്ലെന്ന് പനയൂരിലെ വൃത്തങ്ങൾ വ്യക്തമാക്കുന്നുണ്ട്.
ആരുമായും സഖ്യമില്ലാതെ ടിവികെ
നേരത്തെ കോൺഗ്രസിന് സഖ്യത്തിൽ ചേരാൻ ടിവികെ വാതിൽ തുറന്നിട്ടപ്പോൾ, കോൺഗ്രസ് ഡിഎംകെ സഖ്യത്തിന് പിന്തുണ നൽകി വിജയ്‌യുടെ മോഹങ്ങൾ ഇല്ലാതാക്കുകയായിരുന്നു. കോൺഗ്രസ് ഡിഎംകെയോട് കൂടുതൽ സീറ്റുകളും സർക്കാരിൽ ഒരു പങ്കും ആവശ്യപ്പെട്ടപ്പോൾ, ആ ഓഫറുകൾ നൽകുമെന്ന് ടിവികെ പറഞ്ഞെങ്കിലും അവർ പനയൂരിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിയതുപോലുമില്ല എന്നതായിരുന്നു യാഥാർഥ്യം.
നിലവിൽ ഭരണത്തിൽ ഇരിക്കുന്ന ഡിഎംകെയെ കൈവിട്ട് എന്തിന് പുതുമുഖമായ വിജയ്‌യുടെ പാർട്ടിയുമായി ചേരണം എന്ന ചോദ്യമാണ് കോൺഗ്രസിനുള്ളിൽ നിന്ന് ഉയർന്നത്. മാത്രമല്ല ഇന്ത്യ സഖ്യത്തിൽ നിർണായക സ്ഥാനം വഹിക്കുന്ന ഡിഎംകെയെ പിണക്കുന്നത് ബുദ്ധിയല്ലെന്നും കോൺഗ്രസ് മനസിലാക്കി, ഇതോടെയാണ് വിജയ്‌യുടെ വാഗ്‌ദാനങ്ങൾ നിരുപാധികം നിരസിച്ചത്.
-
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു












Click it and Unblock the Notifications