Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി നിയമം: ഇന്ത്യക്കാരനായ ഗ്രീവൻസ് ഉദ്യോഗസ്ഥനെ നിയമിച്ച് ട്വിറ്റർ, സ്വരം കടുപ്പിച്ച് കോടതി

ദില്ലി: ഇന്ത്യയിൽ പുതിയ ഐടി നിയമം പ്രാബല്യത്തിൽ വന്നതോടെഇന്ത്യക്കാരനായ ഉദ്യോഗസ്ഥനെ നിയമിച്ച് ട്വിറ്റർ. വിനയ് പ്രകാശിനെയാണ് റെഡിസന്റ് ഗ്രീവൻസ് ഓഫീസറായി ട്വിറ്റർ നിയമിച്ചിട്ടുള്ളത്. രാജ്യത്തെ പുതിയ ഡിജിറ്റൽ നിയമങ്ങൾ അനുസരിച്ച് ആവശ്യമായ പരാതികൾ പരിഹരിക്കുന്നതിനായിട്ടാണ് നിയമനം. ഇക്കാര്യം ട്വിറ്റർ വെബ്സൈറ്റിലാണ് വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ അദ്ദേഹത്തിന്റെ ഇമെയിൽ ഐഡിയും ഇതോടൊപ്പം നൽകിയിട്ടുണ്ട്. പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ മാർച്ച് മുതൽ സർക്കാരും ട്വിറ്ററും തമ്മിൽ വലിയ തോതിലുള്ള തർക്കം ഉടലെടുത്തിരുന്നു.

ജൂലൈ ആദ്യം ട്വിറ്റർ ഇന്ത്യ ഇടക്കാല ചീഫ് കംപ്ലിയൻസ് ഓഫീസറെ നിയമിച്ചിരുന്നു. ട്വിറ്റർ ഒരു ഇടക്കാല ചീഫ് കംപ്ലയിൻസ് ഓഫീസറെ നിയമിക്കുകയും പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിന് മറ്റ് രണ്ട് എക്സിക്യൂട്ടീവുകളെ താൽക്കാലികമായി നിയമിക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉദ്യോഗസ്ഥന്റെ നിയമനം. ഇന്ത്യയിൽ ഗ്രീവൻസ് ഓഫീസറെ നിയമിക്കുന്നതിനായി ട്വിറ്റർ ഹൈക്കോടതിയിൽ നിന്ന് എട്ട് ആഴ്ച സമയം ആവശ്യപ്പെട്ടിരുന്നു. ജൂലൈ 11 നകം ആദ്യത്തെ കംപ്ലയിൻസ് റിപ്പോർട്ട് സമർപ്പിക്കുമെന്നും അറിയിക്കുകയും ചെയ്തു. എന്നാൽ ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കോടതി കേസിൽ വാദം കേട്ടത്. ഇന്ത്യയിലെ പുതിയ ഐടി നിയമം പാലിക്കാൻ തയ്യാറായില്ലെങ്കിൽ ട്വിറ്ററിന് ഇന്ത്യയിൽ നിന്ന് നിയമപരിരക്ഷ ലഭിക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് ട്വിറ്റർ രണ്ടാഴ്ചക്കകം കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

കേട്ടറിവിനേക്കാൾ വലുതാണ് മോഹൻലാൽ എന്ന മെഗാസ്റ്റാർ; ലാലേട്ടന്റെ അറിയാക്കഥകൾ

 twitter-159486

എല്ലാ ഇടക്കാല ഓഫീസർമാരും ഈ മാസം ആദ്യം, ട്വിറ്റർ ഒരു ഇടക്കാല ചീഫ് കംപ്ലയിൻസ് ഓഫീസറെ നിയമിക്കുകയും പുതിയ ഐടി നിയമങ്ങൾ പാലിക്കുന്നതിന് മറ്റ് രണ്ട് എക്സിക്യൂട്ടീവുകളെ താൽക്കാലികമായി നിയമിക്കുകയും ചെയ്യുമെന്ന് അറിയിച്ചിരുന്നു. രാജ്യത്ത് ഒരു പരാതി ഉദ്യോഗസ്ഥനെ നിയമിക്കാൻ ദില്ലി ഹൈക്കോടതിയിൽ നിന്ന് എട്ട് ആഴ്ച ആവശ്യപ്പെടുകയും ജൂലൈ 11 നകം ആദ്യത്തെ കംപ്ലയിൻസ് റിപ്പോർട്ട് പരസ്യമാക്കുമെന്ന് അറിയിക്കുകയും ചെയ്തു.

ഇന്ത്യയുടെ പുതിയ വിവരസാങ്കേതിക നിയമങ്ങൾ പാലിച്ചില്ലെങ്കിൽ ട്വിറ്ററിന് നിയമ പരിരക്ഷ ലഭിക്കില്ലെന്ന് വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി വ്യക്തമാക്കി. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ വിശദാംശങ്ങൾ പ്രഖ്യാപിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി ട്വിറ്ററിനോട് ആവശ്യപ്പെട്ടു. കൂടാതെ തങ്ങൾക്ക് നൽകിയിട്ടുള്ള ചുമതലകളുടെ ഉത്തരവാദിത്തം പാലിക്കുമെന്ന് കാണിച്ച് എല്ലാ ഇടക്കാല ഉദ്യോഗസ്ഥരോടും സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ നാല് കേസുകളിൽ ഇതിനകം തന്നെ ട്വിറ്ററിനെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂണിൽ മധ്യപ്രദേശ്, ദില്ലി, ഗാസിയാ ബാദ് എന്നിവിടങ്ങളിൽ നിന്ന് ട്വിറ്ററിനെതിരെ കേസെടുത്തിരുന്നു. മുസ്ലിം യുവാവിനെ തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ടും കുട്ടികളുടെ അശ്ലീല ചിത്രങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഇത്. പരാതികൾക്കും പരിഹാര സംവിധാനത്തിനുമായി ഇന്ത്യൻ ഉദ്യോഗസ്ഥരെ നിയമിക്കുന്നത് ഉൾപ്പെടെ പുതിയ ഡിജിറ്റൽ നിയമങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഉപയോക്താക്കളുടെ പോസ്റ്റുകളിൽ പ്രോസിക്യൂഷനിൽ നിന്ന് ട്വിറ്ററിന് ലഭിക്കേണ്ടിയിരുന്ന നിയമ പരിരക്ഷ നഷ്ടപ്പെടുകയായിരുന്നു. പുതിയ ഐടി നിയമങ്ങൾ പ്രാബല്യത്തിൽ വന്നതോടെ ട്വിറ്ററും സർക്കാരുമായി ഏറ്റുമുട്ടിയിരുന്നു, ഇത് ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ട്വിറ്റർ ചൂണ്ടിക്കാണിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+