ഇന്ത്യയില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാകും; മറ്റുള്ളവര്‍ എണ്ണം കൂടുന്നു!! പരിഹാരവുമായി ബിജെപി നേതാവ്
ലഖ്നൗ: ഇന്ത്യയിലെ ജനസംഖ്യയുടെ ഭൂരിഭാഗവും ഹിന്ദുക്കളാണ്. പിന്നെ മുസ്ലിംകള്, ക്രൈസ്തവര്‍... അങ്ങനെ പോകുന്നു. എന്നാല്‍ ഹിന്ദുക്കള്‍ രാജ്യത്ത് ന്യൂനപക്ഷമായി മാറുന്ന കാലം വരുമോ? വരുമെന്നാണ് ബിജെപി നേതാക്കളുടെ ആശങ്ക. അതിന് പരിഹാരമായി ബദല്‍മാര്‍ഗങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഒരു ബിജെപി നേതാവ്.
ഓരോ ഹിന്ദുസ്ത്രീയും അഞ്ചു കുട്ടികളെ പ്രസവിക്കണമെന്നാണ് നിര്‍ദേശം. ഇതുവഴി പല നേട്ടങ്ങളും സ്വന്തത്തിനും രാജ്യത്തിനുമുണ്ടെന്ന് ബിജെപി നേതാവ് പറയുന്നു. ഉത്തര്‍ പ്രദേശിലെ ബിജെപി എംഎല്‍എയായ സുരേന്ദ്ര സിങ് ആണ് വിവാദ പ്രസ്താവന നടത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ആരെയും ഞെട്ടിപ്പിക്കുന്നതാണ്....

അഞ്ചുകുട്ടികള്‍ എന്തിനാ
ഹിന്ദു ദമ്പതികള്‍ക്ക് അഞ്ചുകുട്ടികള്‍ വേണം. ഹിന്ദുത്വം നിലനിര്‍ത്തുന്നതിന് വേണ്ടിയാണിതെന്ന് സുരേന്ദ്ര സിങ് എംഎല്‍എ പറയുന്നു. ഒരു കുട്ടി ജനിക്കുക എന്നാല്‍ ദൈവത്തിന്റെ പ്രസാദമാണതെന്നും എംഎല്‍എ പറയുന്നു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് സുരേന്ദ്ര സിങ് വിവാദ പ്രസ്താവന നടത്തിയത്.

ഹിന്ദുക്കള്‍ കുറഞ്ഞുവരുന്നു
ഇന്ത്യയിലെ ഹിന്ദുക്കളുടെ ജനസംഖ്യ വര്‍ധിപ്പിക്കണമെന്ന് സുരേന്ദ്ര സിങ് പറഞ്ഞു. രാജ്യത്ത് ഹിന്ദുക്കള്‍ കുറഞ്ഞുവരികയാണ്. മറ്റു മതസ്ഥരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്നു. ഓരോ ദമ്പതികള്‍ക്കും അഞ്ച് കുട്ടികള്‍ വീതമുണ്ടാകണമെന്ന് ആത്മീയ നേതാക്കളുടെ ആഗ്രഹമാണെന്നും സുരേന്ദ്ര സിങ് പറഞ്ഞു.

കുട്ടികളുടെ വീതംവയ്പ്
അഞ്ചുകുട്ടികളാണ് വേണ്ടത്. അതില്‍ രണ്ടെണ്ണം പുരുഷനാണ്. രണ്ടെണ്ണം സ്ത്രീയ്ക്കും. ബാക്കി വരുന്ന ഒന്ന് മിച്ചമാണ്. കുട്ടികള്‍ ദൈവത്തിന്റെ പ്രസാദമാണ്. ഹിന്ദു ശക്തമായാല്‍ ഇന്ത്യ ശക്തിപ്പെടും. ഹിന്ദു ക്ഷയിച്ചാല്‍ ഇന്ത്യയും ഇല്ലാതാകുമെന്നും സുരേന്ദ്ര സിങ് പറഞ്ഞു.

കാരണം ഭീകരവാദികളല്ല
രാജ്യത്ത് ഹിന്ദുക്കള്‍ ന്യൂനപക്ഷമാകാന്‍ സാധ്യതയുണ്ട്. എല്ലാ ഹിന്ദുക്കള്‍ക്കും ഇക്കാര്യത്തില്‍ ആശങ്ക വേണം. ഇവിടെ ജനസംഖ്യാ നിയന്ത്രണത്തില്‍ സന്തുലിതത്വമില്ലെങ്കില് ഹിന്ദുക്കള്‍ ന്യൂനപക്ഷമായി മാറും. ഹിന്ദുക്കള്‍ ന്യൂനപക്ഷമാകുന്നത് ഭീകരവാദികളുടെ ആക്രമണം കൊണ്ടല്ല. അതിന് കാരണം അവര്‍ തന്നെയാണെന്നും എംഎല്‍എ പറഞ്ഞു.

ബാലാല്‍സംഗം തടയാന്‍
മുമ്പും ഒട്ടേറെ വിവാദ പ്രസ്താവന നടത്തിയിട്ടുള്ള വ്യക്തിയാണ് സുരേന്ദ്ര സിങ് എംഎല്‍എ. ഭാരത മാതാ കീ ജയ് പറയാത്തവര്‍ പാകിസ്താനികളാണെന്ന് ഇയാള്‍ അടുത്തിടെ പറഞ്ഞിരുന്നു. ബാലാല്‍സംഗം വര്‍ധിച്ചുവരുന്നത് സാക്ഷാല്‍ രാമന് പോലും തടയാന്‍ സാധിക്കില്ലെന്ന് ഇയാള്‍ പറഞ്ഞത് വന്‍ വിവാദമായിരുന്നു.

ബലാല്‍സംഗത്തിന് കാരണം
സര്‍ക്കാരുദ്യോഗസ്ഥരേക്കാള്‍ മെച്ചമാണ് വേശ്യകള്‍ എന്ന സുരേന്ദ്ര സിങിന്റെ പ്രസ്താവനക്കെതിരെ ഒട്ടേറെ പ്രമുഖരും വനിതാ സംഘടനകളും രംഗത്തുവന്നിരുന്നു. മോദി രാമന്റെ അവതാരമാണെന്ന് തട്ടിവിട്ടതും ഇയാള്‍ തന്നെയാണ്. ബലാല്‍സംഗം വര്‍ധിക്കാന്‍ കാരണം മൊബൈലാണെന്ന് ഇയാള്‍ പറഞ്ഞത് കഴിഞ്ഞദിവസമാണ്.
-
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications