'മാറ്റം വേണം'; എക്‌സിക്യൂട്ടീവ് നിയമനങ്ങളിൽ ചീഫ് ജസ്‌റ്റിസിന്റെ ഇടപെടലിനെ ചോദ്യം ചെയ്‌ത് ഉപരാഷ്ട്രപതി
ന്യൂഡൽഹി: എക്‌സിക്യൂട്ടീവ് നിയമനങ്ങളിൽ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിന്റെ ഇടപെടൽ ചോദ്യം ചെയ്‌ത് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ. സിബിഐ ഡയറക്‌ടർ പോലുള്ള എക്‌സിക്യൂട്ടീവ് നിയമനങ്ങളിൽ എങ്ങനെയാണ് ഇന്ത്യൻ ചീഫ് ജസ്‌റ്റിസിന് ഇടപെടാനാവുകയെന്ന് അദ്ദേഹം ആശ്ചര്യം പ്രകടിപ്പിച്ചു. ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയിൽ നടന്ന ഒരു ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹം നിർണായക ചോദ്യങ്ങൾ ഉയർത്തിയത്.
"നിങ്ങളുടെ മനസിനെ ഇളക്കിവിടാൻ ചോദിക്കട്ടെ, നമ്മുടെ രാജ്യത്തോ മറ്റേതെങ്കിലും ജനാധിപത്യത്തിലോ, നിയമപരമായ കുറിപ്പടി പ്രകാരം, സിബിഐ ഡയറക്‌ടറെ തിരഞ്ഞെടുക്കുന്നതിൽ ചീഫ് ജസ്‌റ്റിസിന് എങ്ങനെ പങ്കെടുക്കാനാകും?" ധൻഖർ യോഗത്തിൽ ചോദിച്ചു. ഏറെ ചർച്ചകൾക്ക് വഴിയൊരുക്കുന്ന ചോദ്യമാണ് അദ്ദേഹം ഉന്നയിച്ചത്.

"അതിന് എന്തെങ്കിലും നിയമപരമായ യുക്തിയുണ്ടോ? അന്നത്തെ എക്‌സിക്യൂട്ടീവ് ജുഡീഷ്യൽ വിധിക്ക് വഴങ്ങിയതുകൊണ്ടാണ് ഇത് എന്ന് എനിക്ക് പറയാം. എന്നാൽ ഇക്കാര്യം പുനഃപരിശോധിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത് തീർച്ചയായും ജനാധിപത്യവുമായി ഒത്തുചേരില്ല. ഏത് എക്‌സിക്യൂട്ടീവ് നിയമനത്തിലും നമുക്ക് എങ്ങനെ ഇന്ത്യയുടെ ചീഫ് ജസ്‌റ്റിസിനെ ഉൾപ്പെടുത്താനാകും!" ഉപരാഷ്ട്രപതി പറയുന്നു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ജുഡീഷ്യൽ ഉത്തരവിലൂടെയുള്ള എക്‌സിക്യൂട്ടീവ് ഭരണം ഭരണഘടനാ വിരോധാഭാസമാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു. എല്ലാ സ്ഥാപനങ്ങളും അവരുടെ ഭരണഘടനാ പരിധിക്കുള്ളിൽ നിന്ന് കൊണ്ട് പ്രവർത്തിക്കണം. സർക്കാർ നിയമനിർമ്മാണ സഭയോട് ഉത്തരവാദികളാണ്. ഒപ്പം വോട്ടർമാരോട് ഉത്തരവാദിത്തവുമുണ്ട്; അദ്ദേഹം പറയുന്നു.
ജുഡീഷ്യൽ പുനരവലോകനത്തിന്റെ അധികാരത്തെക്കുറിച്ച്, നിയമങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കുന്നതിനാൽ തന്നെ ഇത് നല്ല കാര്യമാണ്. എന്നാൽ ഭരണഘടനാ ഭേദഗതിയുടെ കാര്യത്തിൽ ആത്യന്തിക അധികാരം പാർലമെന്റിന് തന്നെയാണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ഊന്നിപ്പറഞ്ഞു.
നമ്മുടെ ജുഡീഷ്യറിക്ക് ശ്രേഷ്ഠത നൽകാൻ കഴിയുന്ന ഒരു ചവിട്ടുപടിയിലേക്ക് നമ്മൾ തിരിച്ചെത്തുന്നതിന് നിലവിലെ സ്ഥിതിഗതികൾ പുനരവലോകനം ചെയ്യാണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ ലോകമെമ്പാടും നോക്കുന്ന സമയത്ത് എല്ലാ പ്രശ്‌നങ്ങളിലും നമ്മൾ ഇവിടെ കാണുന്ന രീതി പ്രതിഫലിപ്പിക്കുന്ന ജഡ്‌ജിമാരെ ഒരിടത്തും കാണാൻ കഴിയില്ല; ഉപരാഷ്ട്രപതി പറഞ്ഞു.
അതേസമയം, സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് രാജ്യത്ത് രണ്ട് വർഷത്തിൽ കുറയാത്ത കാലാവധിക്കായി സിബിഐ ഡയറക്‌ടറെ നിയമിക്കുന്നത്. ഈ കമ്മിറ്റിയിൽ ചെയർപേഴ്‌സണായി പ്രധനമന്ത്രിയും ഒപ്പം അംഗങ്ങളായി ലോക്‌സഭാ പ്രതിപക്ഷ നേതാവും സുപ്രീം കോടതി ചീഫ് ജസ്‌റ്റിസുമാണ് ഉൾപ്പെടുന്നത്. ഇതിലാണ് ജഗ്‌ദീപ് ധൻകർ മാറ്റം ആവശ്യപ്പെടുന്നത്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്‌ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?











Click it and Unblock the Notifications