ഇന്ത്യന്‍ സൈന്യത്തിന്റെ കരുത്ത് അറിഞ്ഞ് പാകിസ്താന്, വിജയ് ദിവസിന്റെ പ്രത്യേകതകള്‍ അറിയാം!!
ദില്ലി: ഇന്ത്യ വീണ്ടുമൊരു വിജയ് ദിവസ് ആഘോഷിക്കാന്‍ പോവുകയാണ്. 1971ല്‍ ഇന്ത്യന്‍ സൈന്യം പാകിസ്താനെ പരാജയപ്പെടുത്തിയ ദിവസത്തിന്റെ ഓര്‍മയിലാണ് ഡിസംബര്‍ 16ന് വിജയ് ദിവസ് ആഘോഷിക്കുന്നത്. പാകിസ്താന് സൈന്യം ഇന്ത്യക്ക് മുന്നില്‍ ഈ യുദ്ധത്തിന്റെ അവസാനം കീഴടങ്ങി. കിഴക്കന്‍ പാകിസ്താനില്‍ നിന്ന് ബംഗ്ലാദേശ് എന്ന പുതിയൊരു രാജ്യം പിറവിയെടുക്കുകയും ചെയ്തു. ബംഗ്ലാദേശ് ചരിത്രത്തിലെ ഏറ്റവും നിര്‍ണായക ദിനമാണിത്. ഇന്ത്യന്‍ സൈന്യം രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം വിജയിക്കുക ആദ്യത്തെ യുദ്ധമായിരുന്നു ഇത്.

13 ദിവസം നീണ്ടു നില്ക്കുന്ന യുദ്ധമായിരുന്നു അരങ്ങേറിയത്. ഡിസംബര്‍ മൂന്നിന് തുടങ്ങിയ യുദ്ധം ഡിസംബര്‍ 16ന് അവസാനിച്ചു. പാകിസ്താന് സൈനിക ജനറല്‍ എഎ ഖാന് നിയാസി ഇന്ത്യന്‍ സൈന്യത്തിന് മുന്നില്‍ കീഴടങ്ങുകയാണ്. ബംഗ്ലാദേശിന്റെ മുക്തി വാഹനിയും ഒപ്പമുണ്ടായിരുന്നു. 93000 ട്രൂപ്പുകളുമുണ്ടായിരുന്നു. ഇന്ത്യയെ ജനറല്‍ ജഗജീവ് സിംഗ് അറോറയാണ് നയിച്ചത്. ഈ ദിനത്തില്‍ വീരമൃത്യു വരിച്ച സൈനികരെയാണ് ഇന്ത്യ അനുസ്മരിക്കുക. ചരിത്ര ദിനമായിട്ടാണ് ഇന്ത്യ ഈ ദിവസത്തെ കാണുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ വീരം രേഖപ്പെടുത്തിയ ദിവസം കൂടിയാണിത്.
കിഴക്കന്‍ പാകിസ്താന്റെ ഭാഗമായിരുന്നു ആദ്യം ബംഗ്ലാദേശ്. പാകിസ്താന് സൈന്യത്തിന്റെ കൊടുക്രൂരതകളായിരുന്നു ഇവിടെ അരങ്ങേറിയത്. ബംഗ്ലാദേശികളെ ചൂഷണം ചെയ്യുകയും, ബലാത്സംഗം ചെയ്യുകയും, കൊലപ്പെടുത്തുകയും മര്‍ദിക്കുകയും ഇവിടെ പതിവായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. ഇന്ത്യ എല്ലാ സഹായവും ഇവര്‍ക്ക് നല്‍കിയിരുന്നു. പാകിസ്താന്റെ സൈനിക ഭരണത്തിനെതിരെ കടുത്ത പ്രതിഷേധം ഇവിടെയുണ്ടായിരുന്നു. പാകിസ്താന് സൈനിക ജനറല്‍ അയ്യൂബ് ഖാനെതിരെയായിരുന്നു ജനരോഷം. മുക്തിവാഹിനിയാണ് പോരാട്ടം തുടങ്ങിയത്.
ഡിസംബര്‍ മൂന്നിന് ഇന്ത്യന്‍ സര്‍ക്കാര്‍ പാകിസ്താനെതിരെ യുദ്ധം പ്രഖ്യാപിച്ചു. കിഴക്കന്‍ പാകിസ്താനെ രക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു ഈ നീക്കം. ഫീല്‍ഡ് മാര്‍ഷല്‍ മനേക് ഷായുടെ നേതൃത്വത്തിലായിരുന്നു ഈ യുദ്ധം നടത്തിയത്. 1400 ഇന്ത്യന്‍ സൈനികര്‍ ഈ യുദ്ധത്തില്‍ വീരമൃത്യു വരിച്ചെന്നാണ് കണക്ക്. യുദ്ധം ആരംഭിച്ച വര്‍ഷം തന്നെ നടന്ന ബംഗ്ലാദേശ് വംശീയ ഉന്മൂലനം ഇന്നും ഇന്ത്യയുടെ മനസ്സിലുള്ളതാണ്. ബംഗാളില്‍ നിന്നുള്ള സ്ത്രീകളെ ലക്ഷ്യമിട്ടുള്ള കൂട്ടബലാത്സംഗങ്ങള്‍, ബുദ്ധിജീവികള്‍ അടക്കമുള്ളവരെ ക്രൂരമായി കൊലപ്പെടുത്തുക തുടങ്ങിയ പാകിസ്താന് സൈന്യം നടത്തിയിരുന്നു. അതാണ് ബംഗ്ലാദേശിന്റെ വിമോചനത്തിലേക്ക് നയിച്ചത്.
-
യുഎസിനും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറെന്ന് പാക്കിസ്ഥാൻ;ലക്ഷ്യമെന്ത്? -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications