Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൽഹി യാത്ര പൂർത്തിയാക്കി വിജയ് തിരിച്ചെത്തി; രാഹുലിനെയും സോണിയയയെയും കണ്ടില്ല, പിന്നാലെ അഭ്യൂഹം

ന്യൂഡൽഹി: തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് തന്റെ പ്രഥമ ഔദ്യോഗിക ഡൽഹി സന്ദർശനം പൂർത്തിയാക്കി ചെന്നൈയിൽ തിരിച്ചെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവരുമായി കൂടിക്കാഴ്‌ച നടത്തിയെങ്കിലും, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരുമായുള്ള നിർദ്ദിഷ്‌ട കൂടിക്കാഴ്‌ച അദ്ദേഹം ഒഴിവാക്കി.

ഇതിന് പിന്നാലെ മുഖ്യമന്ത്രി വിജയുടെ ഡൽഹി സന്ദർശനവും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കിയതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തിൽ കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി വിശദീകരണം നൽകി രംഗത്ത് വരികയും ചെയ്‌തിട്ടുണ്ട്‌.

vijay

മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം, രണ്ട് ദിവസത്തെ ഡൽഹി സന്ദർശനത്തിനാണ് വിജയ് തലസ്ഥാനത്തെത്തിയത്. രാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി, ധനമന്ത്രി, രാഹുൽ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്‌ചകൾ നിശ്ചയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ച പതിവുള്ള 30 മിനിറ്റിൽ നിന്ന് 10 മിനിറ്റായി ചുരുങ്ങി. ഇത് തമിഴ്‌നാടിന്റെ ആവശ്യങ്ങൾ എങ്ങനെ ഉന്നയിച്ചുവെന്ന് പലരും ചോദ്യമുയർത്തി.

ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്‌ചയ്ക്ക് സമയം ലഭിക്കാത്തതിനാൽ അത് ഒഴിവാക്കി. ധനമന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്‌ച നടത്തിയ വിജയ് തമിഴ്നാടിന്റെ ആവശ്യങ്ങൾ ഉന്നയിച്ചു. രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയാ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്‌ചയും പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇതിനായി സോണിയാ ഗാന്ധിയുടെ വസതിക്ക് മുന്നിൽ രാഹുലിന്റെയും വിജയ്യുടെയും ബാനറുകൾ സ്ഥാപിക്കുകയും വരെ ചെയ്‌തിരുന്നു.

എന്നാൽ, വിജയ് മറ്റാരെയും കാണാതെ നേരെ വിമാനത്താവളത്തിലേക്ക് തിരിച്ച് ചെന്നൈയിലേക്ക് മടങ്ങുകയായിരുന്നു. തമിഴ്‌നാട്ടിൽ 60 വർഷത്തിന് ശേഷം കോൺഗ്രസ് മന്ത്രിസഭയിൽ എത്തിയതിന് വിജയ് ആണ് കാരണമായിരിക്കെ, രാഹുലിനെ കാണാതെ മടങ്ങിയത് രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.

ഈ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച നടക്കാതിരുന്നതിനെക്കുറിച്ച് പ്രവീൺ ചക്രവർത്തി വിശദീകരണം നൽകിയത്. 'മുഖ്യമന്ത്രി വിജയ് രാഹുൽ ഗാന്ധിയെ കാണാൻ ഡൽഹിയിൽ പദ്ധതിയിട്ടിരുന്നില്ല. ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായിരുന്നില്ല. രാഹുൽ ഗാന്ധി തിരക്കിലായിരുന്നതിനാൽ വിജയ്യുമായി കൂടിക്കാഴ്‌ചയ്ക്ക് സമയം കണ്ടെത്താനായില്ല. അടുത്ത തവണ വിജയ് ഡൽഹിയിലെത്തുമ്പോൾ ഇരുവരും തീർച്ചയായും കാണും' എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

കോൺഗ്രസ് എംപി ക്രിസ്‌റ്റഫർ തിലകും സമാനമായ പ്രതികരണവുമായി രംഗത്ത് വന്നു. 'ഞങ്ങൾ സഖ്യകക്ഷികളാണ്. യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളോ അഭിപ്രായ വ്യത്യാസങ്ങളോ നിലവിലില്ല. മുഖ്യമന്ത്രി വിജയന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഊഷ്‌മളമായ പിന്തുണ നൽകിയ ആദ്യ നേതാക്കളിൽ ഒരാളായിരുന്നു രാഹുൽ ഗാന്ധി. ഒരു ഊഹാപോഹത്തിനും ഇവിടെ യാതൊരു അടിസ്ഥാനവുമില്ല' അദ്ദേഹം വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+