Get Updates
Get notified of breaking news, exclusive insights, and must-see stories!

'കരൂരിൽ നടന്ന ദുരന്തം വളരെയധികം വേദനിപ്പിച്ചു, പോലീസ് നടപടി എടുക്കുന്നതിൽ പരാജയപ്പെട്ടു'; വിജയ്

ചെന്നൈ: 41 പേരുടെ മരണത്തിനിടയാക്കിയ ദുരന്തം നടന്ന കരൂരിൽ അധികാരം ഏറ്റെടുത്ത ശേഷം ആദ്യ സന്ദർശനം നടത്തി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. കരൂരിൽ നടന്ന ദുരന്തം തനിക്ക് വളരെയധികം വേദനയുണ്ടാക്കിയെന്നും സ്ഥിതിഗതികളെക്കുറിച്ച് തന്റെ പാർട്ടിയെ അറിയിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നും വിജയ് കുറ്റപ്പെടുത്തി. സംഭവത്തിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടന്നുവെന്നും വിജയ് ആരോപിച്ചു.

ആളുകളുടെ തിക്കിലും തിരക്കിലും പെട്ടുള്ള മരണം തന്നെ വല്ലാതെ വേദനിപ്പിച്ചെന്ന് കരൂരിൽ നടന്ന ഒരു പൊതുയോഗത്തിൽ വിജയ് പറഞ്ഞു. 'ഞങ്ങൾക്ക് ഞങ്ങളുടെ സഹോദരിമാരുടെ മക്കളെ നഷ്‌ടപ്പെട്ടു' സംഭവത്തിൽ കൊല്ലപ്പെട്ടവരെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. അന്ന് റാലിക്ക് മതിയായ പോലീസ് സംരക്ഷണം നൽകിയിരുന്നോ എന്ന് ചോദിച്ച മുഖ്യമന്ത്രി, ഈ സാഹചര്യത്തെക്കുറിച്ച് യഥാസമയം പോലീസ് തന്റെ പാർട്ടിയെ അറിയിച്ചിരുന്നെങ്കിൽ ദുരന്തം തടയാൻ നടപടികൾ സ്വീകരിക്കാമായിരുന്നുവെന്നും അവകാശപ്പെട്ടു.

karur

'ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്യുന്നുവെന്ന് പോലീസിന് മുന്നറിയിപ്പ് നൽകാമായിരുന്നു. യോഗം റദ്ദാക്കാൻ പോലീസിന് എല്ലാ അവകാശവുമുണ്ട്. അങ്ങനെ ചെയ്യാതെ, പോലീസ് ഞങ്ങളെ ഹൈവേയിൽ അകമ്പടി സേവിച്ചു' മെയ് മാസത്തിൽ മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ സന്ദർശന വേളയിൽ വിജയ് പറഞ്ഞു.

'ഞാൻ പോലീസിനെ പൂർണ്ണമായി വിശ്വസിച്ചു, യോഗത്തിൽ അവരോട് നന്ദി പറഞ്ഞു. എന്നാൽ അവരുടെ നാടകത്തെക്കുറിച്ച് എനിക്കറിയില്ലായിരുന്നു. ആരാണ് ഇതിന് ഉത്തരവാദി? ആരുടെ നിർദ്ദേശപ്രകാരമാണ് ഇതെല്ലാം ചെയ്‌തത്‌?' അദ്ദേഹം ചോദിച്ചു. കരൂരിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവർക്കായി തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) പേരിൽ സ്‌മാരകം പണിയുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും എതിരെ വിജയ് രൂക്ഷമായ ആക്രമണമാണ് ഇന്ന് അഴിച്ചുവിട്ടു. ഡിഎംകെയെ 'ദുഷ്‌ടശക്തി'യെന്ന് അദ്ദേഹം വിശേഷിപ്പിച്ചപ്പോൾ ഡിഎംകെ അഴിമതി ഭരണം നടത്തിയെന്നും പാർട്ടി ഫണ്ടിന്റെ പേരിൽ പണം പിരിക്കുന്നെന്നും ആരോപിച്ചു. പേരെടുത്തു പറയാതെ മുതിർന്ന ഡിഎംകെ നേതാക്കളായ വി സെന്തിൽബാലാജി, ഇവി വേലു എന്നിവരെയും അദ്ദേഹം ലക്ഷ്യം വച്ചു.

തന്റെ നേതൃത്വത്തിലുള്ള സർക്കാർ സംശുദ്ധമായ ഭരണം ഉറപ്പാക്കിയെന്ന് അവകാശപ്പെട്ട വിജയ്, 'സർക്കാർ ഓഫീസുകളിൽ അഴിമതിയില്ലെന്നും' ഒരു പൈസ പോലും കൈക്കൂലിയായി സ്വീകരിക്കുന്നില്ലെന്നും പറഞ്ഞു. കൈക്കൂലി നൽകാൻ വിസമ്മതിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിക്കുകയും തന്റെ പാർട്ടി വോട്ടിന് പണം നൽകാനുള്ള സംസ്‌കാരത്തെ പിഴുതെറിയുകയും ചെയ്‌തുവെന്ന് ചൂണ്ടിക്കാട്ടി.

നവജാത ശിശുക്കൾക്കായി സർക്കാർ ആവിഷ്‌കരിച്ച സ്വർണ മോതിരം പദ്ധതി ദ്രാവിഡ ഐക്കൺ സിഎൻ അണ്ണാദുരൈയുടെ ജന്മദിനത്തിൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അന്തർസംസ്ഥാന ജലപ്രശ്‌നങ്ങളിൽ, മേക്കേദാട്ടു അണക്കെട്ട് പദ്ധതിയിൽ ഡിഎംകെയെ വിമർശിച്ച വിജയ്, പദ്ധതിക്കെതിരായ പാർട്ടിയുടെ ഹർജി സുപ്രീം കോടതി തള്ളിയത് എപ്പോഴാണെന്ന് ചോദ്യം ചെയ്‌തു.

തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരോട് ഡിഎംകെയെ ഉചിതമായ പാഠം പഠിപ്പിക്കാൻ ജനങ്ങളോട് വിജയ് അഭ്യർത്ഥിച്ചു. ഡിഎംകെയും എഐഎഡിഎംകെയും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആവർത്തിച്ചു. ടിവികെ സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ കുതിരക്കച്ചവട ആരോപണങ്ങളും വിജയ് പാടെ തള്ളിക്കളഞ്ഞു, 'ജനങ്ങൾ ഞങ്ങളുടെ പക്ഷത്താണ്' എന്നായിരുന്നു വിജയ്‌യുടെ മറുപടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+