കോണ്‍ഗ്രസ് നിലപാടിനെ തള്ളി അയോധ്യ രാമക്ഷേത്ര ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി; ആരാണ് വിക്രമാദിത്യ സിംഗ്?
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനിന്നു. പക്ഷേ ഒരു എംഎല്‍എ മാത്രം ചടങ്ങില്‍ പങ്കെടുത്തു. ഹിമാചല്‍ പ്രദേശ് സര്‍ക്കാരിന്റെ ഭാഗമായ എംഎല്‍എ വിക്രമാദിത്യ സിംഗാണ് ചടങ്ങില്‍ പങ്കെടുത്തിരിക്കുന്നത്. പാര്‍ട്ടിയുടെ നിലപാടിന് വിരുദ്ധമായ കാര്യമാണ് അദ്ദേഹം ചെയ്തിരിക്കുന്നത്.
ഹിമാചലില്‍ നിന്നുള്ള മറ്റൊരു എംഎല്‍എ സുധീര്‍ ശര്‍മയും ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. പലര്‍ക്കും അറിയാത്ത ഒരു കാര്യം വിക്രമാദിത്യ സിംഗ് ആരാണെന്നതാണ്. വലിയൊരു കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്നാണ് അദ്ദേഹം വരുന്നത്. ഇന്ന് ഹിമാചല്‍ കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതും ഈ ശക്തിയാണ്.

വിക്രമാദിത്യ സിംഗ് മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ മകനാണ്. ഹിമാചല്‍ ഏറ്റവും കൂടുതല്‍ കാലം ഭരിച്ചിരുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. വിക്രമാദിത്യയുടെ അമ്മ പ്രതിഭ സിംഗ് നിലവില്‍ സംസ്ഥാന അധ്യക്ഷയാണ്. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നത് തന്നെ പ്രതിഭയാണ്.
നേരത്തെ മുഖ്യമന്ത്രി പദത്തിലേക്ക് പോലും ഹൈക്കമാന്‍ഡ് അവരെ പരിഗണിച്ചിരുന്നു. ഇത്രയെല്ലാം കോണ്‍ഗ്രസ് പാരമ്പര്യം രക്തത്തിലുണ്ടായിട്ടും പാര്‍ട്ടി നിലപാടുകളെ ലംഘിച്ച് അയോധ്യയിലെത്തുകയായിരുന്നു വിക്രമാദിത്യ സിംഗ്. ചണ്ഡീഗഡ് വഴി ഞായറാഴ്ച്ചയാണ് വിക്രമാദിത്യ ലഖ്നൗവിലെത്തിയത്.
ഹിമാചലിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി കൂടിയാണ് വിക്രമാദിത്യ. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വിക്രമാദിത്യയെ സംസ്ഥാനത്തിന്റെ അതിഥിയായി പ്രഖ്യാപിച്ചിരുന്നു. ജനുവരി എട്ടിനാണ് അദ്ദേഹം അയോധ്യ സന്ദര്‍ശിക്കുമെന്ന് അറിയിച്ചത് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ലഭിക്കുന്ന അവസരമാണിതെന്നും പറഞ്ഞിരുന്നു.
ഇത്തരമൊരു സന്ദര്‍ഭത്തില്‍ അവിടെയുണ്ടാവുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. പ്രാണ പ്രതിഷ്ഠ കാണാന്‍ താനുമുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ജനുവരി പത്തിനാണ് ഉന്നത നേതാക്കളാരും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ് അറിയിച്ചത്. ബിജെപി രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ചടങ്ങിനെ ഉപയോഗപ്പെടുത്തുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
അതേസമയം താന്‍ അയോധ്യ സന്ദര്‍ശിക്കുമെന്ന് പറഞ്ഞിട്ടേയില്ലെന്ന രീതിയില്‍ പരാമര്‍ശം തിരുത്തിയിരുന്നു വിക്രമാദിത്യ സിംഗ്. ക്ഷേത്രത്തില്‍ ആര്‍ക്ക് വേണമെങ്കിലും സന്ദര്‍ശനം നടത്താം. മതത്തിനും വിശ്വാസത്തിനും രാഷ്ട്രീയവുമായി യാതൊരു പങ്കുമില്ല. തീര്‍ച്ചയായും ഞങ്ങള്‍ ക്ഷേത്രം സന്ദര്‍ശിക്കും. എനിക്ക് തോന്നുന്ന സമയത്തായിരിക്കും സന്ദര്‍ശനമെന്നും വിക്രമാദിത്യ പറഞ്ഞിരുന്നു.
ഷിംല റൂറലില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. ബുഷാഹറില്‍ നിന്നുള്ള രാജാവായിട്ടും വിക്രമാദിത്യ അറിയപ്പെടുന്നുണ്ട്. 2013 മുതല്‍ 2017 വരെ സംസ്ഥാന യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു അദ്ദേഹം. 2017ലാണ് വിക്രമാദിത്യ ആദ്യമായി നിയമസഭയിലെത്തുന്നത്. 2023ലും ഈ നേട്ടം ആവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും!











Click it and Unblock the Notifications