ജാതി സർവേയിലെ സമ്പൂർണ വിവരങ്ങൾ എന്തുകൊണ്ട് പരസ്യപ്പെടുത്തുന്നില്ല..? ചോദ്യവുമായി സുപ്രീം കോടതി...
ന്യൂഡൽഹി: ബിഹാറിൽ നടത്തിയ ജാതി സർവേയിലെ സമ്പൂർണ വിവരങ്ങൾ പരസ്യമാക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവുമായി സുപ്രീം കോടതി. വിശദമായ വിവരങ്ങൾ പരസ്യപ്പെടുത്താത്തതിൽ ആശങ്കയുണ്ടെന്നും ഇതു കൂടുതൽ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്നും ജഡ്‌ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവർ അടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സർവേയിലെ ഏതെങ്കിലും പ്രത്യേക കണ്ടെത്തലാണ് ഒരാൾക്ക് ചോദ്യം ചെയ്യേണ്ടതെങ്കിലും ഇതിന് പൂർണ ഡേറ്റ ലഭ്യമായിരിക്കണമെന്നും കോടതി നിരീക്ഷിച്ചു.
സർവേയുടെ അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുന്നത് തടയണമെന്ന് ഇന്നലെ ഹർജിക്കാർ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിക്കാൻ തയ്യാറായില്ല. ഇക്കാര്യത്തിൽ തങ്ങൾക്ക് ഇടപെടാൻ കഴിയില്ലെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയതാണെന്നു പറഞ്ഞ കോടതി, ഹർജി 29ന് പരിഗണിക്കാനായി മാറ്റി. നിലവിൽ സർവേയുടെ അടിസ്ഥാനത്തിൽ ബിഹാർ സർക്കാർ സ്വീകരിക്കുന്ന തുടർനടപടികൾക്ക് തടസമില്ലെന്നാണ് ഇത് അർത്ഥമാക്കുന്നത്.

ജാതി സർവേയുടെ പരിഭാഷ കോടതിയിൽ ഹാജരാക്കാൻ തയ്യാറാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. സർവേയുടെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുന്നതിനുള്ള ശ്രമമുണ്ടെന്നും ഇത് പാറ്റ്ന ഹൈക്കോടതിയിൽ ചോദ്യം ചെയ്‌തിരിക്കുകയാണെന്നുമാണ് ഹർജിക്കാർ വാദിച്ചത്. ഇത് തീർപ്പാകുന്നത് വരെ തുടർനടപടിയുണ്ടാകില്ലെന്ന് നേരത്തേ പറഞ്ഞിരുന്നെങ്കിലും ഇവ നടപ്പാക്കാൻ തുടങ്ങിയെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
ബിഹാർ സർക്കാർ നടത്തിയ ജാതി അടിസ്ഥാനമാക്കിയുള്ള സർവേ പ്രകാരം, സംസ്ഥാനത്തെ ആകെയുള്ള 13 കോടി ജനസംഖ്യയുടെ 63 ശതമാനവും മറ്റ് പിന്നാക്ക വിഭാഗങ്ങളാണ് (ഒബിസികൾ). കൂടാതെ സംസ്ഥാനത്തെ ജനസംഖ്യയുടെ 19 ശതമാനത്തിലധികം പട്ടികജാതിക്കാരാണ്, പട്ടികവർഗക്കാർ 1.68 ശതമാനമാണ്. ബിഹാറിലെ ജനസംഖ്യയുടെ 15.52 ശതമാനമാണ് ഉയർന്ന ജാതിക്കാർ അഥവാ സവർണ വിഭാഗങ്ങൾ.
ഇതിന് പിന്നാലെ എസ്‌സി, എസ്‌ടി, ഒബിസി, അങ്ങേയറ്റം പിന്നാക്ക വിഭാഗങ്ങൾ (ഇബിസി) എന്നിവർക്കുള്ള സംവരണം പുനഃപരിശോധിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ അവതരിപ്പിച്ച ബിൽ ബിഹാർ നിയമസഭ പാസാക്കിയിരുന്നു. ഇതോടെ സംവരണ പരിധി 65 ശതമാനമായി വർധിച്ചു. സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം പരിധി മറികടന്നതാണ് ഇത്.
അതേസമയം, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് (ഇഡബ്ല്യുഎസ്) കേന്ദ്ര സർക്കാർ 10 ശതമാനം അധിക സംവരണം ഏർപ്പെടുത്തിയതോടെ ബിഹാറിലെ സംവരണം 75 ശതമാനത്തിലെത്തും. ഇതുൾപ്പെടെ ഹർജിക്കാർ സുപ്രീം കോടതിയിൽ ഉന്നയിച്ചിരുന്നു.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications