Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാ വ്യക്തികളെയും ഒരുപോലെ പരിഗണിക്കാനാവില്ല'; ഉമറിനും ഷർജീലിനും മാത്രം ജാമ്യം നിഷേധിച്ചത് എന്തുകൊണ്ട്?

ന്യൂഡൽഹി: ഡൽഹി കലാപ ഗൂഢാലോചനാ കേസിൽ, ആക്റ്റിവിസ്‌റ്റുകളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും സുപ്രീം കോടതി ജാമ്യം നിഷേധിച്ചിരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെത്തുടർന്ന് വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട വർഗീയ കലാപങ്ങളുമായി ബന്ധപ്പെട്ടതാണ് കേസ്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം പ്രകാരം ഇരുവരും കസ്‌റ്റഡിയിൽ തുടരും.

ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവിനെ ചോദ്യം ചെയ്‌താണ് ഈ മുൻ വിദ്യാർത്ഥി നേതാക്കൾ സുപ്രീം കോടതിയെ സമീപിച്ചത്. ഭീകരവിരുദ്ധ, ക്രിമിനൽ നിയമ വ്യവസ്ഥകൾ പ്രകാരം വിചാരണ ഘട്ടത്തിലുള്ള കേസിൽ ഇരുവരുടെയും തടങ്കൽ തുടരുമെന്ന് സുപ്രധാനമായ ഈ വിധി വ്യക്തമാക്കുന്നു.

umarkhalidandsharjeel

എന്തുകൊണ്ട് ഉമറിനും ഷർജീലിനും മാത്രം ജാമ്യം നിഷേധിച്ചു?

വിധി വായിച്ചു കേൾപ്പിക്കുന്നതിനിടെ, ജാമ്യത്തിനായി എല്ലാ വ്യക്തികളെയും ഒരുപോലെ പരിഗണിക്കാൻ കഴിയില്ല എന്ന് സുപ്രീം കോടതി എടുത്തുപറഞ്ഞിരുന്നു. കേസിൽ പ്രതികളായ മറ്റ് അഞ്ച് പേർക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു: ഗുൾഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫ ഉർ റഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്ക് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

'കുറ്റക്കാരാകുന്നതിൽ എല്ലാ അപ്പീലുകാരും തുല്യരല്ലെന്ന് രേഖ വെളിപ്പെടുത്തുന്നു. പങ്കാളിത്തത്തിന്റെ ശ്രേണി ഓരോ അപേക്ഷയും കോടതി വ്യക്തിഗതമായി വിലയിരുത്തണമെന്ന് ആവശ്യപ്പെടുന്നു. ആർട്ടിക്കിൾ 21 ദീർഘകാല വിചാരണയ്ക്ക് മുമ്പുള്ള കസ്‌റ്റഡി ന്യായീകരിക്കണമെന്ന് ആവശ്യപ്പെടുന്നു' എന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

വിചാരണയിലെ കാലതാമസത്തിന്റെ ആനുകൂല്യം ഇരുവർക്കും നൽകാനാവില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നാടിനെ അസ്ഥിരപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണ് അവർ ചെയ്‌ത കുറ്റകൃത്യങ്ങൾ എന്ന് ചൂണ്ടിക്കാട്ടി, ഷർജീൽ ഇമാമിന്റെയും ഉമർ ഖാലിദിന്റെയും ജാമ്യാപേക്ഷകളെ ഡൽഹി പോലീസ് എതിർത്തിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

2020ലെ ഡൽഹി കലാപക്കേസ്

2020 ഫെബ്രുവരി 24-നാണ് വടക്കുകിഴക്കൻ ഡൽഹിയിൽ വർഗ്ഗീയ കലാപം പൊട്ടിപ്പുറപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തിനും നിർദ്ദിഷ്‌ട ദേശീയ പൗരത്വ രജിസ്‌റ്ററിനും എതിരായ പ്രതിഷേധങ്ങൾക്ക് ഇടയിലായിരുന്നു ഇത്. തലസ്ഥാനം സമീപ വർഷങ്ങളിൽ കണ്ട ഏറ്റവും മാരകമായ അക്രമ സംഭവങ്ങളിലൊന്നായി ഈ ഏറ്റുമുട്ടലുകൾ മാറി.

കലാപത്തിൽ 50ൽ അധികം പേർക്ക് ജീവൻ നഷ്‌ടപ്പെടുകയും 700-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും മുസ്‌ലിങ്ങളായിരുന്നു. ഈ സംഭവം സ്വാഭാവികമല്ലെന്നും, ഒരു വലിയ ഗൂഢാലോചനയുടെ ഫലമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ പിന്നീട് ആരോപിച്ചിരുന്നു.
കലാപം ആസൂത്രണം ചെയ്യുന്നതിലും പ്രേരിപ്പിക്കുന്നതിലും പങ്കുണ്ടെന്ന് ആരോപിച്ച് ഉമർ ഖാലിദ്, ഷർജീൽ ഇമാം, മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ 20 പേർക്കെതിരെ കേസെടുത്തത്.

ഡൽഹി പോലീസ് ഖാലിദിനും ഇമാമിനും എതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) 1967 പ്രകാരവും അന്നത്തെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകൾ പ്രകാരവുമാണ് കേസെടുത്തിട്ടുള്ളത്. സംഘടിതവും മുൻകൂട്ടി നിശ്ചയിച്ചതുമായ ഒരു ആക്രമണത്തിന്റെ സൂത്രധാരന്മാർ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇവരെ വിശേഷിപ്പിച്ചത്.

കലാപങ്ങൾ ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള "ആസൂത്രിതവും, മുൻകൂട്ടി തയ്യാറാക്കിയതും, ചിട്ടപ്പെടുത്തിയതുമായ" ആക്രമണമാണെന്ന് പോലീസ് കോടതിയിൽ വാദിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടനുസരിച്ച്, കലാപങ്ങളുമായി ബന്ധപ്പെട്ട് 757 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്; 273 കേസുകളിൽ അന്വേഷണം തുടരുകയാണെന്നും 250 കേസുകളിൽ വിചാരണ പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

അതേസമയം, ജവഹർലാൽ നെഹ്റു സർവകശാലയിലെ മുൻ വിദ്യാർത്ഥിയായ ഉമർ ഖാലിദിന് ചില സന്ദർഭങ്ങളിൽ ഇടക്കാല ജാമ്യം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സഹോദരിയുടെ വിവാഹത്തിൽ (ഡിസംബർ 16-29) പങ്കെടുക്കാനും, 2024-ൽ മറ്റൊരു കുടുംബ വിവാഹത്തിനായി ഏഴ് ദിവസത്തെ ഇടക്കാല ജാമ്യവും, 2022ൽ സമാനമായ മറ്റൊരു ആനുകൂല്യവും അനുവദിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+