സ്വർണവില ഗ്രാമിന് 10,000 രൂപയിലേക്ക് താഴുമോ? ഇറാൻ-യുഎസ് യുദ്ധം അതിന് കാരണമാവാം, പ്രവചനം ഇങ്ങനെ
കഴിഞ്ഞയാഴ്‌ച ഇന്ത്യയിലെ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടമാണ് പ്രകടമായത്. ഇന്ത്യക്കാരെ സംബന്ധിച്ച് സ്വർണം കേവലമൊരു നിക്ഷേപം മാത്രമല്ല, അതുകൊണ്ട് തന്നെ അവയുടെ വില സദാസമയവും നിരീക്ഷിക്കുക എന്നത് അവരുടെ ശീലമാണ്. ഈ പശ്ചാത്തലത്തിൽ, പ്രമുഖ സാമ്പത്തിക വിദഗ്‌ധൻ ആനന്ദ് ശ്രീനിവാസൻ സ്വർണത്തിന്റെ ഭാവി വിലയെക്കുറിച്ച് നിർണായക നിരീക്ഷണങ്ങൾ പങ്കുവെച്ചിട്ടുണ്ട്. അതിൽ തന്നെ സ്വർണവില ഗ്രാമിന് 10,000 രൂപ എന്ന നിലവാരത്തിലേക്ക് എത്തുമോ എന്ന നിർണായക ചോദ്യത്തിനും അദ്ദേഹം മറുപടി നൽകുന്നുണ്ട്.
ഇന്നലെ മാത്രം ചെന്നൈയിൽ ഒരു പവൻ ആഭരണ സ്വർണത്തിന് 320 രൂപയോളം കുറഞ്ഞു. നിലവിൽ, 22 കാരറ്റ് സ്വർണം ഗ്രാമിന് 14,060 രൂപയും പവന് 1,12,480 രൂപയുമായിരുന്നു വില. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സ്വർണ വില 1320 കുറഞ്ഞിട്ടുണ്ട്. ഗൾഫ് യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം കുറഞ്ഞുവന്നിരുന്ന വില, കഴിഞ്ഞ ഒരാഴ്‌ചയായി ചാഞ്ചാട്ടമാണ് പ്രകടമാക്കുന്നത്.

ഇന്ത്യയിൽ സ്വർണം ഒരു പ്രധാന നിക്ഷേപ മാർഗമാണ്. എന്നാൽ കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി സ്വർണ വില ക്രമാതീതമായി ഉയർന്നതിനാൽ സാധാരണക്കാർക്ക് അത് വലിയ തോതിൽ വാങ്ങാൻ കഴിഞ്ഞിരുന്നില്ല. ഒരു ഘട്ടത്തിൽ ഒരു ഗ്രാം ആഭരണ സ്വർണം 15,000 വരെ എത്തിയിരുന്നു. ഇത്തരം വില വർധനവിന് ശേഷം വിലയിലെ ഈ ചാഞ്ചാട്ടം ശ്രദ്ധേയമാണ്.
അന്താരാഷ്ട്ര സാമ്പത്തിക സാഹചര്യങ്ങൾ സ്വർണ്ണ വിലയെ സ്വാധീനിക്കുമെന്ന് ആനന്ദ് ശ്രീനിവാസൻ പറയുന്നു. 'അമേരിക്കയിൽ പണപ്പെരുപ്പം 3.3 ശതമാനം ആയി വർധിച്ചുവെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, അവർ പലിശ നിരക്ക് കൂട്ടുമോ എന്ന ചോദ്യം ഉയരുന്നു' അദ്ദേഹം പറയുന്നു. ഇന്ത്യ പലിശ നിരക്ക് വർധിപ്പിക്കാതെ അമേരിക്ക മാത്രം നിരക്ക് കൂട്ടിയാൽ, ഇന്ത്യയിൽ നിന്ന് കൂടുതൽ വേഗത്തിൽ പണം പുറത്തേക്ക് ഒഴുകുമെന്നാണ് അദ്ദേഹം പറയുന്നത്.
'വരാനിരിക്കുന്നത് ഒരുപക്ഷേ കഠിനമായ കാലഘട്ടമായിരിക്കാം. ഇതുവരെ നോക്കുമ്പോൾ ഈ പ്രശ്‌നം പരിഹരിച്ചുവെന്ന് പറയാനാകില്ല. അതുകൊണ്ട് സ്വർണം കരുത്തുറ്റതായി തുടരും' അദ്ദേഹം കൂട്ടിച്ചേർത്തു. പരമാവധി 100, 200, അല്ലെങ്കിൽ 500 വരെ മാത്രമാണ് കുറയാൻ സാധ്യതയുള്ളത്. എന്നാൽ യുദ്ധം അവസാനിച്ചാൽ സ്വർണ വില പെട്ടെന്ന് ഉയരാൻ തുടങ്ങുമെന്നും അദ്ദേഹം പ്രവചിക്കുന്നു.
സ്വർണ വില വീണ്ടും 10,000-ൽ എത്തുമോ എന്ന ചോദ്യത്തിന്, അതിന് യാതൊരു സാധ്യതയുമില്ലെന്ന് ശ്രീനിവാസൻ ഉറപ്പിച്ചു പറയുന്നു. അങ്ങനെ സംഭവിക്കണമെങ്കിൽ, ഇരുരാജ്യങ്ങൾക്കുമിടയിലുള്ള യുദ്ധം രൂക്ഷമാവുകയും, വെടിനിർത്തൽ ലംഘിച്ച് വീണ്ടും ആക്രമണം നടക്കുകയും വേണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. യുദ്ധം ഏത് അവസ്ഥയിലാണെന്ന് വിലയിരുത്തുകയാണ് സ്വർണവിലയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ നയം.
ഇരു രാജ്യങ്ങളും രണ്ടാമതും രൂക്ഷമായി പരസ്‌പരം പോരാടുകയാണെങ്കിൽ, സ്വർണ വില ഒരു ഗ്രാമിന് 12,500 രൂപ വരെ താഴാൻ സാധ്യതയുണ്ട്. എന്നാൽ അങ്ങനെയൊരു സാഹചര്യം ഉണ്ടാകണമെങ്കിൽ രണ്ടാഴ്‌ചയെങ്കിലും ഇരുപക്ഷവും തുടർച്ചയായി ഏറ്റുമുട്ടണം; നിലവിലെ വെടിനിർത്തൽ കൂടി മുൻനിർത്തി കൊണ്ട് അദ്ദേഹം പറഞ്ഞു.
മറ്റൊരു പ്രധാന പ്രശ്‌നം കൂടി അദ്ദേഹം ഇതിനോടൊപ്പം ചൂണ്ടിക്കാട്ടി. ഒരു ഗ്രാമിന് സ്വർണ വില 12,000-ൽ എത്തിയാൽ, അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 200 ഡോളറായി ഉയരും. ഇത് നിലവിലുള്ള വിലയുടെ ഏകദേശം ഇരട്ടിയാണ്. ഇത്തരം സാഹചര്യത്തിൽ പെട്രോൾ, ഡീസൽ വിലകളിൽ ഗണ്യമായ വർധനവ് ഉണ്ടാകുകയും ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
-
സ്വര്‍ണത്തിന് തിരിച്ചുകയറാനാകുന്നില്ല... ഇനിയും വിലയിടിയുമെന്ന് വിദഗ്ധര്‍; കാരണമിത് -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
കടലിന്റെ അടിത്തട്ടില്‍ 'സ്വര്‍ണ ഫാക്ടറി', പുതിയ കണ്ടെത്തല്‍; ഖനനം സാധ്യമാകുമോ? -
സ്വര്‍ണം വില കുറയും; ക്രൂഡ് ഓയില്‍ വില കൂടും, ഹോര്‍മുസ് ഉപരോധത്തിന് അമേരിക്ക -
അക്ഷയ തൃതീയയ്ക്ക് ജ്വല്ലറിയില്‍ പോകണമെന്നില്ല; സ്വര്‍ണം വാങ്ങാന്‍ വേറെയുമുണ്ട് ഓപ്ഷന് -
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങാൻ ഏറ്റവും ഉചിതമായ സമയം ഏത്? മുഹൂർത്തം വിശദമായി അറിയാം -
കഴിഞ്ഞ അക്ഷയ തൃതീയയ്ക്ക് 10 ഗ്രാം സ്വര്‍ണം വാങ്ങിയവരാണോ? ഇന്ന് അത് വിറ്റാല്‍ നഷ്ടം, വിലയിടിഞ്ഞു -
പണം നിങ്ങളെ തേടി വരും! 2026-ൽ ലക്ഷപ്രഭുവാകാൻ സഹായിക്കുന്ന ആ 5 സ്മാർട്ട് വഴികൾ ഇതാ -
സ്വര്‍ണവില മാറി; ഇന്നത്തെ വര്‍ധനവ് കാര്യമാക്കേണ്ട, ട്രംപ് അടങ്ങിയാല്‍ ചിത്രം മാറും, ഇന്നത്തെ പവന് വില -
സ്വർണ വില തിങ്കളാഴ്ച കുറയുമോ? പവൻ വില എത്രയാകും? വിപണി നീരീക്ഷകർ പറയുന്നത് ഇങ്ങനെ -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ












Click it and Unblock the Notifications