ബിജെപിയുടെ പാര്‍ട്ടി ഓഫീസിൽ വനിതാ പ്രവര്‍ത്തകയ്ക്ക് പീഡനമെന്ന് ആരോപണം, ആയുധമാക്കി കോണ്‍ഗ്രസ്
ഭോപ്പാല്‍: മധ്യപ്രദേശിലെ ഭോപ്പാലില്‍ വനിതാ പ്രവര്‍ത്തക ബിജെപിയുടെ പാര്‍ട്ടി ഓഫീസ് ലൈബ്രറിയില്‍ ലൈംഗിക പീഡനത്തിന് ഇരയായതായി ആരോപണം. ഭോപ്പാലിലെ നാനാജി ദേശ്മുഖ് ലൈബ്രറിയില്‍ വെച്ചാണ് പീഡനം നടന്നത്. ഇവര്‍ ആരോപണങ്ങളുമായി വീഡിയോ പുറത്തുവിട്ടത് ബിജെപിക്ക് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലും ഈ വീഡിയോ വൈറലായിരിക്കുകയാണ്. താനൊരു ചെറിയ പട്ടണത്തില്‍ നിന്നാണ് വന്നതെന്നും, പാര്‍ട്ടിയെ അറിയുന്നതിനും മനസ്സിലാക്കുന്നതിനും 18 മണിക്കൂറോളം ബിജെപി ഓഫീസുകളില്‍ ചെലവിടാറുണ്ടെന്നും ഇവര്‍ പറഞ്ഞു.
ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നാനാജി ദേശ്മുഖ് ലൈബ്രറിയില്‍ താന്‍ വലിയൊരു സമയം തന്നെ ചെലവിടാറുണ്ടായിരുന്നു. പാര്‍ട്ടിയുടെ ആശയങ്ങള്‍ മനസ്സിലാക്കുക കൂടിയായിരുന്നു ലക്ഷ്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി, പക്ഷേ ഞാന്‍ കടുത്ത പീഡനങ്ങള്‍ക്കാണ് ഇരയാവുന്നത്. ലൈബ്രറിയിലെ മുതിര്‍ന്ന വ്യക്തി എന്നെ പീഡിപ്പിച്ചു. പലതവണ എന്നെ അയാള്‍ വീട്ടിലേക്ക് വരാന്‍ നിര്‍ബന്ധിച്ചു. എന്റെ ബൈക്കില്‍ അയാളെ വീട്ടില്‍ കൊണ്ടുവിടാന്‍ പലതവണ ആവശ്യപ്പെട്ടെന്നും യുവതി പറഞ്ഞു. ഇതാണ് ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.
അതേസമയം ഈ യുവതി മാത്രമല്ല, ഇവരുടെ സുഹൃത്തും ഇതേ വ്യക്തിക്കെതിരെ പീഡനത്തിന് പരാതി നല്‍കിയിട്ടുണ്ട്. യുവതിയുടെ സുഹൃത്തിനെ ഇയാള്‍ സ്ഥിരം ഫോണില്‍ വിളിച്ച് ശല്യം ചെയ്യാറുണ്ടായിരുന്നു. ഒടുവില്‍ ഇവര്‍ ഇയാളുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. തന്നെ സഹായിക്കുന്നതിന് പകരം ലൈബ്രറിയുടെ ഇന്‍ ചാര്‍ജ് തന്റെ ബാഗ് പുറത്തേക്ക് എറിഞ്ഞെന്നും, ഇപ്പോള്‍ ലൈബ്രറിയിലേക്ക് പ്രവേശനം പോലുമില്ലെന്നും യുവതി വ്യക്തമാക്കി. ബിജെപിയുടെ ദേശീയ-സംസ്ഥാന നേതാക്കളോടും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനോടും മാര്‍ച്ച് പന്ത്രണ്ടിലെയും മാര്‍ച്ച് പതിനഞ്ചിലെയും വീഡിയോകള്‍ പരിശോധിക്കാന്‍ ഈ യുവതി ആവശ്യപ്പെട്ടിട്ടുണ്ട്.
തിരിച്ചടിച്ച് ഇന്ത്യ ഒപ്പമെത്തി, ഇനി ഫൈനല്‍; ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 ചിത്രങ്ങള്‍ കാണാം
Recommended Video
ബിജെപിയുടെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ സ്ഥിരമായി ഇവരെ ശല്യം ചെയ്യുന്നതായും പിന്തുടരാറുള്ളതായും യുവതി പരാതിപ്പെട്ടിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ബിജെപിക്കെതിരെ രംഗത്തെത്തി. രണ്ട് പെണ്‍കുട്ടികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സലുജ പറഞ്ഞു. അന്വേഷിച്ച് നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ഓഫീസില്‍ മാത്രമാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. അവിടെ സ്ത്രീകള്‍ എത്രത്തോളം സുരക്ഷിതരാണെന്ന് മുഖ്യമന്ത്രി പറയണമെന്നും സലൂജ ആവശ്യപ്പെട്ടു.
ബിനോമോ ഉപയോഗിക്കു.. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ വര്‍ണ്ണപ്പൊലിമ നല്‍കൂ..
ഗ്ലാമറിന്റെ അങ്ങേയറ്റം, പായല്‍ രാജ്പുത് വേറെ ലെവല്‍, വൈറലായ ചിത്രങ്ങള്‍ കാണാം