Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയെ വിളിച്ച് സെലൻസ്‌കി; റഷ്യയുമായുള്ള എണ്ണ ഇടപാട് വിഷയവും ചർച്ചയായി, സെപ്റ്റംബറിൽ കൂടിക്കാഴ്‌ച

ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ ബന്ധപ്പെട്ട് യുക്രൈൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി. യുക്രേനിയൻ നഗരങ്ങളിലും ഗ്രാമങ്ങളിലും റഷ്യ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് സെലൻസ്‌കി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വിശദീകരിച്ചു നൽകിയെന്നാണ് വിവരം. റഷ്യയുമായുള്ള ഇന്ത്യയുടെ അടുത്ത ബന്ധം അമേരിക്ക ഉൾപ്പെടെ ഉയർത്തി കാട്ടുന്നതിനിടയിലാണ് ഈ സംഭവവികാസം.

സപോരിഷിയയിലെ ബസ് സ്‌റ്റേഷനിൽ ഇന്നലെ നടന്ന ആക്രമണത്തെക്കുറിച്ചും സെലൻസ്‌കി പ്രധാനമന്ത്രിയോട് പറഞ്ഞു. ഒരു സാധാരണ നഗര പ്രദേശത്തിൽ യാതൊരു പ്രകോപനവുമില്ലാതെ റഷ്യ മനഃപൂർവം നടത്തിയ ബോംബാക്രമണത്തിൽ ഡസൻ കണക്കിന് ആളുകൾക്ക് പരിക്കേറ്റുവെന്നാണ് യുക്രൈൻ ആരോപിക്കുന്നത്.

modizelenskyymeet

യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര സാധ്യത നിലനിൽക്കുന്ന സമയത്ത്, റഷ്യ വെടിനിർത്തലിന് സന്നദ്ധത പ്രകടിപ്പിക്കുന്നതിനുപകരം അധിനിവേശവും കൊലപാതകങ്ങളും തുടരാനുള്ള ആഗ്രഹം മാത്രമാണ് കാണിക്കുന്നതെന്ന് സെലൻസ്‌കി മോദിയോട് പറയുകയുണ്ടായി. ഇത് സംബന്ധിച്ച് എക്‌സ് പോസ്‌റ്റും യുക്രൈൻ പ്രസിഡന്റ് പങ്കുവച്ചിട്ടുണ്ട്.

'ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഞാൻ ഒരു നീണ്ട സംഭാഷണം നടത്തി. നമ്മുടെ ഉഭയകക്ഷി സഹകരണവും മൊത്തത്തിലുള്ള നയതന്ത്ര സാഹചര്യവും പോലുള്ള എല്ലാ പ്രധാന വിഷയങ്ങളും ഞങ്ങൾ വിശദമായി ചർച്ച ചെയ്‌തു. നമ്മുടെ ജനങ്ങൾക്ക് പിന്തുണ നൽകുന്ന ഊഷ്‌മളമായ വാക്കുകൾക്ക് പ്രധാനമന്ത്രിയോട് ഞാൻ നന്ദിയുള്ളവനാണ്' സെലൻസ്‌കി എക്‌സിൽ കുറിച്ചു.

'നമ്മുടെ സമാധാന ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുകയും യുക്രൈനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും യുക്രൈനിന്റെ പങ്കാളിത്തത്തോടെ തീരുമാനിക്കണമെന്ന നിലപാട് പങ്കിടുകയും ചെയ്യേണ്ടത് പ്രധാനമാണ്. മറ്റ് രീതികൾ ഒന്നും ഫലം നൽകില്ല. റഷ്യയുടെ മേൽ വ്യക്തമായ സ്വാധീനമുള്ള ഓരോ നേതാവും മോസ്കോയിലേക്ക് അനുബന്ധ സൂചനകൾ അയക്കേണ്ടത് പ്രധാനമാണ്' അദ്ദേഹം പറയുന്നു.

റഷ്യയ്‌ക്കെതിരായ ഉപരോധങ്ങളെക്കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്‌തുവെന്നാണ് വിവരം. ഈ യുദ്ധം തുടരുന്നതിന് ധനസഹായം നൽകാനുള്ള ശേഷി കുറയ്ക്കുന്നതിന് റഷ്യൻ ഊർജ്ജത്തിന്റെ, പ്രത്യേകിച്ച് എണ്ണയുടെ കയറ്റുമതി പരിമിതപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് സെലൻസ്‌കി മോദിയോട് അഭിപ്രായപ്പെട്ടു.

നേരത്തെ യുഎസ് ഉൾപ്പെടെ ഉയർത്തിയ അതേ വിഷയം തന്നെയാണ് യുക്രൈൻ പ്രസിഡന്റും മോദിയോട് ആവർത്തിച്ചത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി യുക്രൈൻ യുദ്ധത്തിൽ പ്രതിഫലിക്കുന്നു എന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം. അതിനിടെ സെപ്റ്റംബറിൽ യുഎൻ പൊതുസഭയ്ക്കിടെ വ്യക്തിപരമായ കൂടിക്കാഴ്‌ച നടത്താനും സന്ദർശന കൈമാറ്റത്തിൽ പ്രവർത്തിക്കാനും സെലൻസ്‌കിയും പ്രധാനമന്ത്രി മോദിയും തീരുമാനിച്ചു.

സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനും എത്രയും വേഗം സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിനുമുള്ള ഇന്ത്യയുടെ ഉറച്ചതും സ്ഥിരവുമായ നിലപാട് മോദി ചർച്ചയിൽ ആവർത്തിച്ചു. ഇക്കാര്യത്തിൽ സാധ്യമായ എല്ലാ പിന്തുണയും നൽകാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു. മോദിയും ഇത് സംബന്ധിച്ച എക്‌സ് പോസ്‌റ്റ് പങ്കുവച്ചിട്ടുണ്ട്.

യുഎസിന് പിന്നാലെ യുക്രൈനും

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനുള്ള തീരുവ 50 ശതമാനമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് ഇന്ത്യയ്ക്ക് മേൽ ചുമത്തിയതിന് തൊട്ടുപിന്നാലെയാണ് റഷ്യൻ ഉപരോധങ്ങളെക്കുറിച്ചും ഊർജ്ജ കയറ്റുമതി പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചും സൂചിപ്പിച്ച് യുക്രൈനും രംഗത്ത് വന്നിരിക്കുന്നത്.

രാജ്യത്തിന്റെ ഊർജ്ജ സുരക്ഷയ്ക്ക് ഈ വാങ്ങലുകൾ ആവശ്യമാണെന്ന് പറഞ്ഞ ഇന്ത്യ, മറ്റ് രാജ്യങ്ങൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുമ്പോൾ ഇന്ത്യയെ ഒറ്റപ്പെടുത്തുന്നതിന് ട്രംപിനെ വിമർശിക്കുകയും ചെയ്‌തിരുന്നു. എന്നാൽ സെലൻസ്‌കിയുടെ ആവശ്യത്തോട് പൂർണമായും മുഖം തിരിക്കാതെ യുദ്ധ പരിഹാരത്തിലെ ഉറച്ച പിന്തുണ ആവർത്തിക്കുകയാണ് ഇന്ത്യ ചെയ്‌തത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+