Get Updates
Get notified of breaking news, exclusive insights, and must-see stories!

അതിഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യും; ഇന്ത്യയില്‍ ആക്രമണം നടത്തുമെന്ന് അല്‍ ഖ്വയ്ദ

ന്യൂദല്‍ഹി: മാഫിയ തലവനും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ പ്രതികാരം ചെയ്യുമെന്ന മുന്നറിയിപ്പുമായി ഭീകരസംഘടനയായ അല്‍ ഖ്വയ്ദ. അല്‍ ഖ്വയ്ദയുടെ മാധ്യമ വിഭാഗം അസ് സഹബ് പുറത്തിറക്കിയ മാസികയിലെ ഈദി ദിന സന്ദേശത്തിലാണ് ഭീഷണി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആക്രമണം നടത്തും എന്നാണ് അല്‍ ഖ്വയ്ദയുടെ ഭീഷണി.

അതിഖ് അഹമ്മദിനെയും അഷ്റഫിനെയും രക്തസാക്ഷികള്‍ എന്നാണ് അല്‍ ഖ്വയ്ദ വിശേഷിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ എല്ലാ മുസ്ലീം തടവുകാര്‍ക്കും മോചനം നല്‍കും എന്നും അല്‍ ഖ്വയ്ദ പറയുന്നു. ഞങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നവരുടെ കൈകള്‍ ചേര്‍ത്ത് പിടിക്കും. അത് വൈറ്റ് ഹൗസിലോ പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയിലോ റാവല്‍പിണ്ടിയിലെ ജിഎച്ച്ക്യുവിലോ ആകട്ടെ.

atiq ahammed

ടെക്‌സാസ് മുതല്‍ തിഹാര്‍ വരെയുള്ള എല്ലാ മുസ്ലീം സഹോദരീ സഹോദരന്മാരെയും അവരുടെ ചങ്ങലകളില്‍ നിന്ന് ഞങ്ങള്‍ മോചിപ്പിക്കും എന്നാണ് സന്ദേശത്തില്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് അതിഖ് അഹമ്മദിനെയും സഹോദരന്‍ അഷ്റഫിനെയും പൊലീസ് സാന്നിധ്യത്തില്‍ വെച്ച് അക്രമികള്‍ വെടിവെച്ച് കൊല്ലുന്നത്. മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന എത്തിയാണ് അക്രമികള്‍ ഇരുവരേയും പരസ്യമായി വെടി വെച്ച് കൊന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഉമേഷ് പാല്‍ വധക്കേസിലെ പ്രതികളായിരുന്നു അതിഖ് അഹമ്മദും സഹോദരന്‍ അഷ്റഫും. വൈദ്യപരിശോധനയ്ക്കായി എം എല്‍ എന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചപ്പോഴാണ് ഇവരെ കൊലപ്പെടുത്തുന്നത്. സണ്ണി സിംഗ്, ലവ്ലേഷ് തിവാരി, അരുണ്‍ മൗര്യ എന്നിവരാണ് കേസിലെ പ്രതികള്‍.

Vastu Tips: വീട്ടില്‍ ചൂല്‍ വെക്കുന്നത് ഇവിടെയാണോ..? എന്നാല്‍ സമ്പത്തെല്ലാം നഷ്ടമാകും

അതിനിടെ അതിഖ് അഹമ്മദിനെയും അഷ്റഫിനെയും പുകഴ്ത്തിയുള്ള മുദ്രാവാക്യങ്ങള്‍ പാട്‌നയില്‍ മുഴങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇത്തരം ചെയ്തികളെ തള്ളി പട്നയിലെ ജുമാ മസ്ജിദിന്റെ മാനേജിംഗ് കമ്മിറ്റിയുടെ തലവനായ മുഹമ്മദ് ഫൈസല്‍ ഇമാം ഒരു പ്രസ്താവനയും പുറപ്പെടുവിച്ചിരുന്നു.

അതിഖ് അഹമ്മദ് വിഷയം ഉത്തര്‍പ്രദേശുമായി ബന്ധപ്പെട്ടതാണ് എന്നും സംസ്ഥാനത്ത് നിലവില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ മികച്ച ക്രമസമാധാനപാലനം ഉറപ്പാക്കിയിട്ടുണ്ട് എന്നും മുഹമ്മദ് ഫൈസല്‍ ഇമാം പറഞ്ഞിരുന്നു. പ്രാര്‍ത്ഥനയ്ക്ക് ശേഷം ഇത്തരം മുദ്രാവാക്യം വിളിക്കുന്നതിനെക്കുറിച്ച് അറിഞ്ഞപ്പോള്‍ തന്നെ അത് തടഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+