റുഷ്ദിയുടെ ആരോഗ്യ നിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്ന് മാറ്റി, ഡോക്ടര്‍മാരോട് സംസാരിച്ചു
ന്യൂയോര്‍ക്ക്: കത്തിക്കുത്തേറ്റ പ്രമുഖ എഴുത്തുകാരന് സല്മാന് റുഷ്ദിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. വെന്റിലേറ്ററില്‍ നിന്ന് ്അദ്ദേഹത്തെ മാറ്റിയിരിക്കുകയാണ്. അദ്ദേഹം ഡോക്ടര്‍മാരോട് സംസാരിച്ചുവെന്നാണ് വിവരം. ന്യൂയോര്‍ക്കില്‍ വെച്ചാണ് സല്മാന് റുഷ്ദി ആക്രമിക്കപ്പെട്ടത്. ഗുരുതര പരിക്കുകളോടെ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു.

സഹപ്രവര്‍ത്തകനായ ആതിഷ് തസീര്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. വെന്റിലേറ്ററില്‍ നിന്ന് സല്മാന് റുഷ്ദിയെ മാറ്റിയെന്നും, അദ്ദേഹം സംസംരിച്ചെന്നും, തമാശകള്‍ പറഞ്ഞുവെന്നും തസീര്‍ പറഞ്ഞു. റുഷ്ദിയുടെ ഏജന്റ് ആന്‍ഡ്രൂ വൈലി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച്ച ന്യൂയോര്‍ക്കിലെ ഷട്ടോക്വ ഇന്സ്റ്റിറ്റ്യൂട്ടനില് പ്രസംഗിക്കാനെത്തിയ റുഷ്ദിയെ ന്യൂജഴ്സി സ്വദേശിയായ ഹാദി മതാര്‍ കുത്തിവീഴ്ത്തുകയായിരുന്നു. അറസ്റ്റിലായ യുവാവ് ഇറാന് സൈന്യമായ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോറിന്റെ ആരാധകനാണെന്ന് യുഎസ് പറയുന്നു.
എന്നാല്‍ ഇറാനുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഹാദി മതാറിനെതിരെ വധശ്രമത്തിന് കേസെടുത്തതായി ചൗതാക്വ കൗണ്ടി പ്രോസിക്യൂട്ടര്‍ പറഞ്ഞു. വളരെ നീണ്ടുനില്‍ക്കുന്ന നിയമനടപടിയുടെ ആദ്യ ഘട്ടം മാത്രമാണിതെന്ന് ഡിസ്ട്രിക്ട് അറ്റോര്‍ണി ജേസണ്‍ ഷ്മിത്ത് അറിയിച്ചു.
അതേസമയം തനിക്കെതിരെ കൊലക്കുറ്റം ചുമത്തരുതെന്നാണ് പ്രതി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. എന്നാല്‍ നേരത്തെ പ്ലാന്‍ ചെയ്താണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇയാളെ ജാമ്യം നല്‍കാതെ തടങ്കലില്‍ വെക്കാനാണ് ജഡ്ജ് ആവശ്യപ്പെട്ടിരിക്കുന്നത്. റുഷ്ദിയുടെ ചടങ്ങിലേക്ക് മുന്‍കൂട്ടി ബുക്ക് ചെയ്താണ് ഇയാള്‍ എത്തിയത്. അതിന് ശേഷമാണ് ആക്രമണം ഉണ്ടായത്.
വ്യാജ ഐഡി കാര്‍ഡ് പ്രതിയുണ്ടാക്കിയെന്ന് പോലീസ് പറയുന്നു. പരിക്കേറ്റ കണ്ണിന്റെ കാഴ്ച്ച റുഷ്ദിക്ക് നഷ്ടമാകുമെന്നാണ് വിവരം. എന്നാല്‍ പ്രതിയെ മോശമായ രീതിയിലാണ് പോലീസ് കൈകാര്യം ചെയ്തതെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ പബ്ലിക് ഡിഫന്‍ഡര്‍ നതാനിയല്‍ ബരോനെ പറഞ്ഞു.
ആക്രമണത്തില്‍ ഞെട്ടിപ്പോയെന്നും, കടുത്ത ദു:ഖമുണ്ടെന്നും പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. ഫിറ്റ്നെസ് ബോക്സിംഗ് ക്ലബിലെ മാനേജറാണ് പ്രതി. ന്യൂജഴ്സി നിവാസിയാണ്. അടുത്തിടെയാണ് തന്റെ അംഗത്വം റദ്ദാക്കാനും, കുറച്ച് കാലത്തേക്ക് ഇവിടേക്ക് വരില്ലെന്നും പറഞ്ഞത്.
ജിം ഉടമയായ ഡെസ്മണ്ട് ബോയലും പറയുന്നത് ഹാദി മത്താര്‍ അക്രമ പ്രവര്‍ത്തനമൊന്നും നടത്തിയിട്ടില്ലെന്നാണ്. വളരെ ശാന്തനാ വ്യക്തിയായിരുന്നു. വളരെ ദു:ഖിതനായി തോന്നിയിരുന്നു. അധികം സംസാരിക്കാനും അദ്ദേഹം താല്പര്യം കാണിച്ചിരുന്നില്ലെന്നും ഡെസ്മണ്ട് പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications