Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയെ പ്രകോപിപ്പിക്കാൻ ഒരുങ്ങി ബംഗ്ലാദേശ്; സിലിഗുരി ഇടനാഴിയ്ക്ക് സമീപമെത്തി ചൈനീസ് പ്രതിനിധി

ധാക്ക: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായ സാഹചര്യത്തിൽ പ്രകോപനപരമായ നീക്കവുമായി യൂനുസ് ഭരണകൂടം. ചൈനീസ് അംബാസഡർ യാവോ വെൻ ഇന്നലെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴി അഥവാ ചിക്കൻസ് നെക്കിന് സമീപമുള്ള ടീസ്‌റ്റാ പദ്ധതി പ്രദേശം സന്ദർശിച്ചു. 22 കിലോമീറ്റർ ഇടുങ്ങിയ ഈ ഭൂപ്രദേശം ഇന്ത്യയുടെ പ്രധാന ഭൂപ്രദേശത്തെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടമാണ്.

മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല സർക്കാർ അറിയിച്ചതനുസരിച്ച്, ടീസ്‌റ്റാ നദി സമഗ്ര മാനേജ്‌മെന്റ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായ സാങ്കേതിക വിലയിരുത്തലുമായി ബന്ധപ്പെട്ടായിരുന്നു ഈ സന്ദർശനം. യൂനുസ് സർക്കാരിന്റെ ചൈനീസ് സമ്പദ്‌വ്യവസ്ഥയുടെ വിപുലീകരണം, ഇന്ത്യയുടെ കരയാൽ ചുറ്റപ്പെട്ട വടക്കുകിഴക്കൻ പ്രദേശം എന്നിവയെക്കുറിച്ചുള്ള കഴിഞ്ഞ വർഷത്തെ വിവാദ പ്രസ്‌താവനകൾക്ക് ശേഷം ഈ നടപടി.

indiabangladesh

ഇത്തരം പ്രസ്‌താവനകൾക്ക് എതിരെ ഡിസംബറിൽ ധാക്കയിലും മറ്റ് ബംഗ്ലാദേശ് നഗരങ്ങളിലെ ഇന്ത്യൻ നയതന്ത്ര സ്ഥാപനങ്ങളെ ലക്ഷ്യമിട്ടൊരുക്കിയ ഇന്ത്യ വിരുദ്ധ പ്രതിഷേധങ്ങൾ വലിയ വാർത്തയായിരുന്നു.
രംഗപൂരിലെ തെപ്പാമധുപുർ താലൂക്ക് ഷാബാസ്‌പൂരിലെ പദ്ധതി പ്രദേശം യാവോ വെനിനൊപ്പം സന്ദർശിച്ച ജലവിഭവ ഉപദേഷ്‌ടാവ് സെയ്‌ദ റിസ്വാന ഹസൻ, ടീസ്‌റ്റാ മാസ്‌റ്റർ പ്ലാൻ എത്രയും വേഗം നടപ്പാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

ഈ പദ്ധതി നടപ്പാക്കുന്നതിൽ ഇരു രാജ്യങ്ങളും പ്രതിബദ്ധരാണെന്നും അവർ പറഞ്ഞു. എന്നാൽ, പദ്ധതിയുടെ സൂക്ഷ്‌മ പരിശോധന ഇതുവരെ പൂർത്തിയാകാത്തതിനാൽ നിർമ്മാണം തുടങ്ങാനാവില്ലെന്നും ഹസൻ കൂട്ടിച്ചേർത്തു. ബംഗ്ലാദേശിന്റെ വടക്കൻ ജില്ലകളിലെ കൃഷിക്കും ഉപജീവനമാർഗ്ഗങ്ങൾക്കും ടീസ്‌റ്റാ നദി ഒരു ജീവനാഡിയാണ്. അതുപോലെ തന്നെ ഇന്ത്യയിലെ പശ്ചിമ ബംഗാളിനും അതിന്റെ പ്രാധാന്യം ഒരുപോലെ നിർണായകമാണ്.

പതിറ്റാണ്ടുകളായി തർക്കത്തിലുള്ള ടീസ്‌റ്റാ ജല പങ്കാളിത്തത്തിൽ പശ്ചിമ ബംഗാൾ സർക്കാരിന്റെ ആശങ്കകൾ കാരണം ഒരു അന്തിമ കരാർ ഇതുവരെ യാഥാർത്ഥ്യമായിട്ടില്ല. അതിനിടെ ടീസ്‌റ്റ നദീജലത്തിന്റെ ന്യായമായ വിഹിതം ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ രംഗ്പൂർ ഡിവിഷനിലെ അഞ്ച് ജില്ലകളിലും ആളുകൾ പന്തംകൊളുത്തി റാലികൾ നടത്തി മാസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ചൈനീസ് പ്രതിനിധിയുടെ സന്ദർശനം ഉണ്ടായിരിക്കുന്നത്.

2024-ൽ ഇടക്കാല സർക്കാരിന്റെ തലവനായി നിയമിതനായ യൂനുസ്, 2025-ൽ ചൈനയിൽ നൽകിയ അഭിമുഖത്തിൽ, സമുദ്രത്തിന്റെ ഏക സംരക്ഷകൻ എന്ന ചൈനയുടെ തന്ത്രപരമായ സ്ഥാനം പ്രയോജനപ്പെടുത്തി ബംഗ്ലാദേശിൽ ശക്തമായ സാമ്പത്തിക അടിസ്ഥാനസൗകര്യങ്ങൾ സ്ഥാപിക്കാൻ ആഹ്വാനം ചെയ്‌തിരുന്നു. ഇന്ത്യയുമായി അകലുകയും ചൈനയുമായി അടുക്കുകയും ചെയ്യുകയാണ് ബംഗ്ലാദേശ് എന്നതിന്റെ സൂചനയായാണ് ഇത് കണക്കാക്കുന്നത്.

അതിനിടെ ബംഗ്ലാദേശ് സൈന്യം പ്രവർത്തിപ്പിക്കുന്ന ചൈനീസ് നിർമ്മിത യുദ്ധ ടാങ്കുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി പന്ത്രണ്ട് ചൈനീസ് സാങ്കേതിക വിദഗ്‌ധർ ബംഗ്ലാദേശിൽ എത്തിയിട്ടുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ജനുവരി 12, 13 തീയതികളിൽ രണ്ട് ബാച്ചുകളിലായി എത്തിയ ടെക്‌നീഷ്യൻമാരെ ആദ്യം രാജേന്ദ്രപൂർ കന്റോൺമെന്റിലേക്ക് കൊണ്ടുപോയി, തുടർന്ന് ചിറ്റഗോങ്ങിലേക്ക് മാറ്റുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+