Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആധിപത്യവും അധികാര രാഷ്ട്രീയവും എതിർക്കപ്പെടണം'; ഇന്ത്യയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ചൈന

ന്യൂഡൽഹി: ഇന്ത്യയുമായി കൂടുതൽ സഹകരണത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി ചൈന. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേറ്റെടുത്തതിന് പിന്നാലെ ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ അമിതമായ തീരുവ കാരണം ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ വിള്ളൽ വീണ പശ്ചാത്തലത്തിലാണ് ഇന്ത്യയുമായി കൂടുതൽ അടുക്കാൻ മേഖലയിലെ പ്രബല ശക്തി കൂടിയായ ചൈന ശ്രമം തുടങ്ങിയത്.

'ചൈനയും ഇന്ത്യയും പരസ്‌പരം വിജയത്തിന് സംഭാവന നൽകുന്ന പങ്കാളികളായിരിക്കണം. വ്യാളിയും ആനയും ഉൾപ്പെടുന്ന നൃത്തമാണ് ഇരുവിഭാഗത്തിനും അനുയോജ്യമായ ഏക തിരഞ്ഞെടുപ്പ്' ചൈനയിലെ ഒരു നൃത്തരീതിയെ സൂചിപ്പിച്ചു കൊണ്ട് ചൈനീസ് പാർലമെന്റിന്റെ വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു.

indiachinarelation

'പരസ്‌പരം താഴ്ത്തിക്കെട്ടുന്നതിനുപകരം പരസ്‌പരം പിന്തുണയ്ക്കുക ഇതാണ് ചൈനയുടെയും ഇന്ത്യയുടെയും അവരുടെ ജനങ്ങളുടെയും അടിസ്ഥാന താൽപ്പര്യങ്ങളെ സേവിക്കുന്ന യഥാർത്ഥ പാത. ചൈനയും ഇന്ത്യയും കൈകോർക്കുമ്പോൾ, അന്താരാഷ്ട്ര ബന്ധങ്ങളിൽ കൂടുതൽ ജനാധിപത്യത്തിനും ശക്തമായ ഒരു ആഗോള ദക്ഷിണേന്ത്യയ്ക്കുമുള്ള സാധ്യതകൾ വളരെയധികം മെച്ചപ്പെടും' വാങ്‌ യി പറയുന്നു.

ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണ പങ്കാളിത്തം മാത്രമാണ് ഇരു രാജ്യങ്ങളുടെയും അടിസ്ഥാന താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനും ആഭ്യന്തര ബന്ധങ്ങളെ നിയന്ത്രിക്കുന്ന അടിസ്ഥാന മാനദണ്ഡങ്ങൾ സംരക്ഷിക്കുന്നതിനും ഉള്ള ഏക മാർഗമെന്നും ചൈനീസ് വിദേശകാര്യ മന്ത്രി എടുത്തുപറഞ്ഞു. ചൈന ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

കിഴക്കൻ ലഡാക്കിൽ നാല് വർഷത്തോളം നിലന്ന സൈനിക പ്രതിസന്ധി പരിഹരിക്കുന്നതിനായി കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടന്ന വിജയകരമായ കൂടിക്കാഴ്‌ചയെത്തുടർന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെട്ടുവെന്നാണ് വാങ് യി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്.

നേരത്തെ കിഴക്കൻ ലഡാക്കിലെ അവസാന രണ്ട് സംഘർഷ കേന്ദ്രങ്ങളായ ഡെപ്സാങ്ങിൽ നിന്നും ഡെംചോക്കിൽ നിന്നും സൈന്യത്തെ പിൻവലിക്കുന്നതിനുള്ള കരാർ ഉറപ്പിച്ചതിന് പിന്നാലെ ഇന്ത്യയും ചൈനയും ഈ പ്രക്രിയ പൂർത്തിയാക്കിയിരുന്നു. കരാർ അന്തിമമാക്കി രണ്ട് ദിവസത്തിന് ശേഷം, പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഒക്ടോബർ 23ന് കസാനിൽ ചർച്ചകൾ നടത്തുകയും ചെയ്‌തിരുന്നു.

അതേസമയം, ചൈനയുടെ പുതിയ നീക്കം യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉറ്റുനോക്കുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് മേഖലയിൽ ചൈനയോട് എതിർത്ത് നിൽക്കുന്ന സുപ്രധാന കക്ഷി എന്ന നിലയിൽ യുഎസിന് ഇന്ത്യ ആവശ്യമാണ്. എന്നാൽ പുതിയ തീരുവ നിയമവും മറ്റും ചൈനയെയും ഇന്ത്യയെയും തമ്മിലുള്ള ബന്ധത്തിന് അടിത്തറ പാകുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+