ചൈനയ്ക്ക് യുദ്ധത്തിന് പേടിയില്ല, വെല്ലുവിളിച്ചാല്‍... യുഎസ്സിന് മുന്നറിയിപ്പുമായി ഷി ജിന്‍പിംഗ്
ബെയ്ജിംഗ്: ചൈനയ്ക്ക് ഒരിക്കലും യുദ്ധത്തെ കുറിച്ച് ഓര്‍ത്ത് ഭയമില്ലെന്ന് പ്രസിഡന്റ് ഷി ജിന്‍പിംഗ്. ചൈനയുടെ പരമാധികാരത്തെയും സുരക്ഷയെയും വികസന താല്ര്യങ്ങളെയും തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും, അത്തരക്കാരെ പാഠം പഠിപ്പിക്കുമെന്നും ഷി ജിന്‍പിംഗ് പറഞ്ഞു. അതേസമയം അമേരിക്കയ്ക്കുള്ള പ്രത്യക്ഷമായ മുന്നറിയിപ്പ് കൂടിയാണിത്. കൊറിയന്‍ യുദ്ധത്തില്‍ ചൈനീസ് സൈന്യം സഹകരണവുമായി എത്തിയതിന്റെ 70ാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു ഷി ജിന്‍പിംഗ്. യുഎസ്സുമായി വലിയ പോര് തന്നെ പല മേഖലകളിലായി ചൈന തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

ഇന്ന് ചൈന സംഘടിത ശക്തിയാണ്. അത് ലോകത്തിന് ഓര്മ വേണം.ആരുടെ മുന്നിലും പതറില്ലെന്നും ഷി ജിന്‍ പിംഗ് പറഞ്ഞു. മാവോ സെ തുംഗിന്റെ വാക്കുകള്‍ കടമെടുത്തായിരുന്നു എതിരാളികള്‍ക്കുള്ള മുന്നറിയിപ്പ്. എന്നാല്‍ എവിടെയും അമേരിക്കയുടെ പേര് എടുത്ത് പറഞ്ഞിട്ടില്ല. എന്നാല്‍ ദശാബ്ദങ്ങള്‍ക്കിടെ ചൈനയുടെയും അമേരിക്കയുടെയും ബന്ധം ഏറ്റവും മോശപ്പെട്ട നിലയിലാണ്. വ്യാപാരം, സാങ്കേതിക മേഖല, സുരക്ഷ തുടങ്ങിയ മേഖലയില്‍ ചൈനയും യുഎസ്സും തമ്മില്‍ വലിയ പോര് നടക്കുന്നുണ്ട്. ഇതിന് പുറമേ ചൈനയിലെ മനുഷ്യാവകാശ ലംഘനങ്ങളും കൊറോണവൈറസ് വ്യാപനവും ഡൊണാള്‍ഡ് ട്രംപ് അന്താരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടുവന്നിട്ടുണ്ട്.
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചൈനയാണ് പ്രധാന വിഷയം. താന്‍ ജയിച്ചാല്‍ ചൈനയെ ശരിപ്പെടുത്തുമെന്ന് ട്രംപ് പ്രചാരണങ്ങളില്‍ ഉന്നയിക്കുന്നുണ്ട്. 70 വര്‍ഷം മുമ്പ് ചൈനയെ കീഴടക്കാന്‍ വന്നവര്‍ക്ക് നല്കിയ മറുപടിയെ കുറിച്ചും ഷി ജിന്‍പിംഗ് പറഞ്ഞു. അന്ന് കീഴടക്കാന്‍ വന്നവര്‍ക്ക് മനസ്സിലാവുന്ന ഭാഷയിലാണ് ചൈനീസ് ജനത മറുപടി നല്‍കിയത്. അവരോട് ഞങ്ങള്‍ യുദ്ധം ചെയ്തു. ഏറ്റുമുട്ടി, അതോടെ ഞങ്ങളുടെ രാജ്യം ഞങ്ങള്‍ കാത്തു. സമാധാനവും സുരക്ഷയും ആ വിജയത്തിലൂടെ ഞങ്ങള്‍ സ്വന്തമാക്കി. ഞങ്ങളൊരിക്കലും പ്രശ്നത്തിന് നില്‍ക്കില്ല. പക്ഷേ അതുകൊണ്ട് ഞങ്ങള്‍ ഭയപ്പെടുന്നുവെന്ന് അര്‍ത്ഥമില്ലെന്ന് ഷി ജിന്‍പിംഗ് പറഞ്ഞു.
എന്ത് പ്രതിസന്ധികള്‍ വന്നാലും വെല്ലുവിളികള്‍ വന്നാലും ഞങ്ങള്‍ നേരിടും. എതിരാളികളെ കാണുമ്പോള്‍ ഞങ്ങള്‍ മുട്ടുവിറയ്ക്കില്ല. ഞങ്ങളുടെ നട്ടെല്ലും വളയില്ലെന്ന് ഷി പറഞ്ഞു. അതേസമയം രാജ്യത്തിന്റെ പ്രതിരോധ മേഖല ആധുനികവത്കരിക്കേണ്ടത് അത്യാവശ്യമാണെന്നും, സൈന്യത്തെ ശക്തിപ്പെടുത്തി, ലോക നിലവാരത്തിലുള്ള സൈന്യമാക്കി മാറ്റേണ്ടതുണ്ടെന്നും ഷി ജിന്‍ പിംഗ് വ്യക്തമാക്കി. ശക്തമായ സൈന്യമില്ലെങ്കില്‍, ശക്തമായൊരു രാജ്യമുണ്ടാവില്ലെന്നും ഷി ജിന്‍ പിംഗ് പറഞ്ഞു. അതേസമയം ട്രംപില്‍ നിന്നും ബൈഡനില്‍ നിന്നും ചൈനയ്ക്കെതിരെ ശക്തമായ ഭീഷണികള്‍ വരുന്ന സാഹചര്യത്തിലാണ് ഷി ജിന്‍പിംഗ് മുന്നറിയിപ്പുമായി രംഗത്ത് വന്നത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications