ഭരണാഘടനാ ഭേദഗതി ഉറപ്പിച്ച് ചൈന; പാര്‍ട്ടിയെ കൈപിടിയിലൊതുക്കി ഷി ജിന്‍പിംഗ്
ബെയ്ജിങ്: ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരണഘടനാ ഭേദഗതി വരുന്നു. ഭേദഗതിക്കുള്ള അനുമതി പാര്‍ട്ടി കോണഗ്രസ് നല്‍കുകയായിരുന്നു. ഇരുപതാമത് പാര്‍ട്ടി കോണ്‍ഗ്രസാണ് ചൈനയില്‍ നടക്കുന്നത്. ഷി ജിന്‍ പിംഗിന്റെ അധികാരം അരക്കിട്ടുറപ്പിക്കുന്നതാണ് പുതിയ പ്രഖ്യാപനം. പാര്‍ട്ടിയുടെ കാതല്‍ അല്ലെങ്കില്‍ ഉള്‍ക്കാമ്പ് ഇനി ഷി ജിന്‍പിംഗാണ്.
മൂന്നാമതൊരു ടേം കൂടി ഷി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നും ഉറപ്പായി. പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് അവസാനിച്ചു. ഏഴ് ദിവസത്തോളം നീണ്ടുനിന്ന പരിപാടിയായിരുന്നു ഇത്. ഉന്നത നേതാക്കളുമായി ഷി ജിന്‍പിംഗ് ഈ ദിവസങ്ങളില്‍ സംസാരിച്ചു.

കഷ്ടപ്പെടാന്‍ ധൈര്യപ്പെടൂ, ജയിക്കാന്‍ ധൈര്യപ്പെടൂ, ഒന്നും നോക്കാതെ കഠിനാധ്വാം ചെയ്യൂ, മുന്നോട്ട് പോകാന്‍ തീരുമാനിച്ചിറങ്ങണമെന്നും ഷി ജിന്‍ പിംഗ് പ്രതിനിധികളോട് പറഞ്ഞു. ഷി ജിന്‍ പിംഗിനെ പാര്‍ട്ടിയുടെ പ്രധാന നേതാവാക്കി മാറ്റുന്നതിനാണ് ഭരണഘടനാ ഭേദഗതി നടത്തുന്നത്. പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്ന ഷിയുടെ റോള്‍ ഇനിയും തുടരും.
ഞായറാഴ്ച്ചയാണ് ഷി ജിന്‍ പിംഗിന്റെ മൂന്നാം ടേമിന്റെ കാര്യവും പ്രഖ്യാപിക്കുക. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംഗ് കമ്മിറ്റി മൂന്നാം തവണയും പ്രസിഡന്റായി ഷി ജിന്‍പിംഗിനെ തിരഞ്ഞെടുക്കും. പാര്‍ട്ടിക്കുള്ളില്‍ തന്റെ സ്വാധീനം ഏകപക്ഷീയമായി ഉറപ്പിക്കുകയാണ് ഷി ചെയ്തത്.
സര്‍വശക്തനായി ചൈനയില്‍ അദ്ദേഹം മാറിയിരിക്കുകയാണ്. ഷി ജിന്‍പിംഗിന് എന്തൊക്കെയോ അസുഖങ്ങള്‍ ഉണ്ടെന്ന വാദങ്ങള്‍ക്കിടെയാണ് ഷി പാര്‍ട്ടിയെയും രാജ്യത്തെയും കൈക്കുള്ളിലാക്കിയത്. മാവോ സെതുങിന് ശേഷം ചൈനയുടെ എക്കാലത്തെയും കരുത്തുറ്റ നേതാവായി ഷി ജിന്‍പിംഗ് മാറും. രണ്ട് റോളാണ് ഷി ജിന്‍പിംഗിന് ഇനി ഉണ്ടാവുക. ചൈനയുടെ ഭാവി ലക്ഷ്യമിട്ടുള്ള വികസനത്തിന്റെ കടിഞ്ഞാണ്‍ ഷിയുടെ കൈകളിലായിരിക്കും.
പ്രസിഡന്റെന്ന നിലയിലും പാര്‍ട്ടി നേതാവെന്ന നിലയിലുമുള്ള കര്‍ത്തവ്യങ്ങള്‍ വേറെയുമുണ്ടാവും. പുതിയ പിബിയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റിയാണ് തിരഞ്ഞെടുക്കുക. ഇതില്‍ ഉന്നത നേതാക്കളുണ്ടാവും.
ഹണിമൂണിനുള്ള പ്ലാനിലാണോ? ട്രിപ്പ് ദക്ഷിണേന്ത്യയില്‍ തന്നെയായിക്കോട്ടെ: ഈ 5 സ്ഥലങ്ങള്‍ ബെസ്റ്റ്
ശനിയാഴ്ച്ചയാണ് കേന്ദ്ര കമ്മിറ്റി ചേരുക. തുടര്‍ന്ന് പിബി രൂപീകരിക്കും. ഇവരാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയെ തിരഞ്ഞെടുക്കുക. രാജ്യത്തെ ഏറ്റവും ശക്തരായ ഏഴംഗങ്ങളാണ് ഇതിലുണ്ടാവുക. അത് പിബിയാണ് തിരഞ്ഞെടുക്കുക. പാര്‍ട്ടി നടപടിക്രമങ്ങള്‍ പ്രകാരം സ്റ്റാന്‍ഡിംഗ് കമ്മിറ്റി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും.
2012 മുതല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണ് 69കാരനായ ഷി ജിന്‍ പിംഗ്, ഈ വര്‍ഷമാണ് പത്ത് വര്‍ഷം അധികാര കേന്ദ്രത്തില്‍ അദ്ദേഹം പൂര്‍ത്തിയാക്കുന്നത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ദേഹത്തെ മൂന്നാം വട്ടവും തിരഞ്ഞെടുക്കും. രണ്ട് തവണ അധികാരത്തിലിരുന്ന ശേഷം മാറുന്നതാണ് ചൈനയിലെ രീതി. അതാണ് ഷി ജിന്‍പിംഗ് തിരുത്തിയത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications