അതൊക്കെ ചെറിയ പിള്ളേരാണ്; ചൈനയിലെ പ്രതിഷേധത്തിന് കാരണക്കാരെ കണ്ടെത്തി ഷി ജിന്‍ പിങ്
ബെയ്ജിങ്: ചൈനയിലെ സീറോ കൊവിഡ് പോളിസിക്കെതിരെ നടക്കുന്ന വ്യാപകമായ പ്രതിഷേധത്തെ തള്ളി പ്രസിഡന്റ് ഷി ജിന്‍ പിങ്. പ്രധാനമായും കുറച്ച് വിദ്യാര്‍ത്ഥികളാണ് ചൈനയില്‍ പ്രതിഷേധത്തിന് ഇറങ്ങിയിരിക്കുന്നതെന്ന് യൂറോപ്പ്യന്‍ യൂണിയന് പ്രസിഡന്റ് ചാള്‍സ് മൈക്കിളിനോട് ഷി ജിന്‍ പിങ് പറഞ്ഞു.
മൂന്ന് വര്‍ഷത്തോളമായി കൊവിഡ് നീണ്ടുനില്‍ക്കുകയാണ്. അതില്‍ നിരാശരായ വിദ്യാര്‍ത്ഥികളാണ് സമരത്തിന് പിന്നിലെന്നും ഷി ജിന്‍ പിങ് വ്യക്തമാക്കി. വ്യാഴാഴ്ച്ചയാണ് ഇരുവരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നത്. വാക്സിനുകളെ കുറിച്ചാണ് ഷീയുമായി ചാള്‍സ് മൈക്കിള്‍ സംസാരിച്ചത്.

ഇതിന് ശേഷം ചൈനയുടെ കൊവിഡ് നയങ്ങളെ കുറിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയായിരുന്നു. എന്തുകൊണ്ടാണ് രാജ്യത്ത് പ്രതിഷേധങ്ങള്‍ നടക്കുന്നതെന്ന് ഷി ജിന്‍ പിങ് തുടര്‍ന്ന് വിശദീകരിക്കുകയായിരുന്നു. മൂന്ന് വര്‍ഷത്തോളം പലതരത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ചൈനയിലുണ്ടായിരുന്നു. ഓരോ തവണയും ഓരോ തരത്തിലായിരുന്നു.
ഇത് രാജ്യത്തെ വിദ്യാര്‍ത്ഥികളെ നിരാശരാക്കിയിരുന്നു. ജനങ്ങള്‍ ആകെ ഈ നയങ്ങളില്‍ രോഷത്തിലായിരുന്നു. പ്രധാനമായും ഇത് വിദ്യാര്‍ത്ഥികളിലും കോളേജില്‍ പഠിക്കുന്നവരിലുമാണ് കണ്ടുവന്നിരുന്നതെന്ന് ഷി ജിന്‍ പിങ് വിശദീകരിക്കുകയായിരുന്നു.
ചര്‍മത്തിന്റെ പ്രശ്നങ്ങള്‍ ഇനി മറന്നേക്കൂ; ഇക്കാര്യങ്ങള്‍ ശീലമാക്കിയാല്‍ നക്ഷത്രം പോലെ തിളങ്ങും
അതേസമയം ചൈനയിലെ നിയന്ത്രണങ്ങളില്‍ കുറച്ച് കൂടി ഇളവുകള്‍ വരുത്താന്‍ ഷീ തയ്യാറാണെന്ന് ഇരുവരും തമ്മില്‍ സംഭാഷണങ്ങളില്‍ വ്യക്താക്കിയിട്ടുണ്ട്. കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം ചൈനയില്‍ അത്ര ഭീഷണിയുയര്‍ത്തുന്നില്ലെന്ന് ചൈനീസ് പ്രസിഡന്റ് വ്യക്തമാക്കി. എന്നാല്‍ മുതിര്‍ന്നവര്‍ക്ക് വാക്സിനേഷന് നല്കുന്ന കാര്യത്തില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി.
നേരത്തെ ചൈനയിലെ പ്രക്ഷോഭം സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരുന്നു. എല്ലാ നഗരങ്ങളിലും കടുത്ത സുരക്ഷ തന്നെ ഇതിന് പിന്നാലെ ഒരുക്കിയിരുന്നു. ചൈനയില്‍ വളരെ അപൂര്‍വമായിട്ടാണ് ഇത്തരം പ്രക്ഷോഭങ്ങള്‍ കണ്ടുവരുന്നത്.
ആയിരക്കണക്കിന് ആളുകളാണ് ചൈനയുടെ സീറോ കൊവിഡ് പോളിസിക്കെതിരെ വിവിധ നഗരങ്ങളില്‍ രംഗത്തിറങ്ങിയത്. പല വീടുകളും അപ്പാര്‍ട്ട്മെന്റുകളും അടച്ചുപൂട്ടിയത് അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. കൊവിഡ് വ്യാപനം തടയുന്നതിനാണ് ഇങ്ങനെ ചെയ്തതെന്നാണ് ചൈനീസ് സര്‍ക്കാര്‍ പറഞ്ഞിരുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരമൊഴിയണമെന്ന മുദ്രാവാക്യങ്ങളും പ്രതിഷേധത്തില്‍ മുഴങ്ങിയിരുന്നു. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നാണ് കടുത്ത നിയമങ്ങള്‍ ചൈന കൊണ്ടുവന്നത്. ഈ പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങള്‍ അടക്കം പ്രചരിക്കുന്നത് സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഇങ്ങനൊരു പ്രക്ഷോഭം നടക്കുന്നുണ്ടെന്ന് പോലും സര്‍ക്കാര്‍ പ്രതികരിച്ചിരുന്നില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications