ജനിച്ച ഉടനെ കുഞ്ഞിനെ ബന്ധുക്കള്‍ കൊണ്ടുപോയി; 17 വര്‍ഷം കഴിഞ്ഞ് തിരിച്ചറിഞ്ഞ് അമ്മ, വൈറല്‍!!
ബെയ്ജിങ്: സ്വന്തം കുഞ്ഞിനെ ഒരമ്മയില്‍ നിന്ന് അടര്‍ത്തി മാറ്റിയാല്‍ എങ്ങനെയുണ്ടാവും. അതും ജനിച്ച ഉടനെ അമ്മ പോലുമറിയാതെ. അല്ലു അര്‍ജുന്റെ അല വൈകുന്തപുരമുലോയുടെ കഥയും ഇത് തന്നെയാണ് അല്ലേ. ഇതൊക്കെ നടക്കുമോ, സിനിമാ കഥയല്ലേ എന്നൊക്കെ ചോദിക്കാന്‍ വരട്ടെ. യഥാര്‍ത്ഥ ജീവിതത്തിലും ഇത് നടന്നിട്ടുണ്ട്.
ഒരമ്മയുടെ കുഞ്ഞിനെ ബന്ധുക്കള്‍ തന്നെയാണ് എടുത്ത് കൊണ്ടുപോയത്. കണ്ണുനിറയ്ക്കുന്ന ഈ കാര്യം ഒടുവില്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. അതിനായി വര്‍ഷങ്ങള്‍ പിന്നിട്ടേണ്ടി വന്നു ഇവര്‍ക്ക്. ഈ അമ്മയുടെ പ്രാര്‍ത്ഥന ഒടുവില്‍ സത്യമായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

17 വര്‍ഷം കഴിഞ്ഞാണ് സ്വന്തം മകന് ജീവിച്ചിരിക്കുന്നത് ഷാങ് കെയ്ഹോങ് എന്ന സ്ത്രീ തിരിച്ചറിഞ്ഞത്. ഇവരുടെ ബന്ധുവിന്റെ സഹോദര ഭാര്യയാണ് കുഞ്ഞിനെ മോഷ്ടിച്ച് കൊണ്ടുപോയത്. ഇത്രയും കാലം ഷാങിനോട് പറഞ്ഞിരുന്നത്, അവരുടെ മകന് ജനനത്തോടെ മരിച്ച് പോയെന്നായിരുന്നു. ഇത് വര്‍ഷങ്ങളോളം വിശ്വസിച്ചിരിക്കുകയായിരുന്നു ഈ അമ്മ. വല്ലാത്തൊരു ക്രൂരതയാണ് ബന്ധുക്കള്‍ ഇവരോട് ചെയ്തിരിക്കുന്നത്.

ചൈനയില്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ വലിയ പ്രതിഷേധം അലയടിച്ച് കൊണ്ടിരിക്കുകയാണ്. ഒരുപാട് പേര് ഈ അമ്മയ്ക്ക് പിന്തുണയറിയിച്ച് ഒപ്പമുണ്ട്. ഷാങിന് കുഞ്ഞ് പിറക്കുന്നതിന് മുമ്പ് കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. മുന്‍ കാമുകനും കുടുംബവും ഇവരെ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്ന് ഇവര്‍ ഭയന്നിരുന്നു. അതുകൊണ്ട് സുരക്ഷ കണക്കിലെടുത്ത് ഇവര്‍ ബന്ധുവിന്റെ വീട്ടിലേക്ക് താമസം മാറിയിരുന്നു. എന്നാല്‍ ഈ തീരുമാനം ഷാങിനെ ജീവിതം തന്നെ മാറ്റിമറിക്കുകയായിരുന്നു.

image credit: HK01
ഷാങിന് മകന് പിറന്ന ആ ദിവസം. ഇവരുടെ ബന്ധുവിന്റെ സഹോദര ഭാര്യ നിരവധി കള്ളങ്ങളാണ് പറഞ്ഞത്. ഷാങിന് പിറന്ന കുട്ടി ഒരുപാട് ഭിന്നശേഷികളോടെ ഉള്ളതായിരുന്നുവെന്നാണ് പറഞ്ഞത്. കൈയ്യും കാലും പോലും അനക്കാന്‍ സാധിക്കില്ലെന്നും പറഞ്ഞു. ചൈനയിലെ ജിയാങ്ഷു പ്രവിശ്യയിലാണ് ഷാങ് താമസിക്കുന്നത്. ആ യുവതിയെ അവിശ്വസിക്കേണ്ട കാര്യം ഷാങിന് ഇല്ലായിരുന്നു. അതുകൊണ്ട് കുട്ടി നഷ്ടപ്പെട്ടു എന്ന് വിശ്വസിച്ചിരിക്കുകയായിരുന്നു ഷാങ്.

പിന്നീട് ഇവരുടെ ബന്ധുവും വലിയൊരു കള്ളമാണ് ഷാങിനോട് പ റഞ്ഞത്. മകന് മരവിച്ച് മരിച്ചുവെന്നായിരുന്നു ഇവരുടെ വാദം. അടുത്തിടെയാണ് ഇവര്‍ സ്വന്തം മകന് ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞത്. വല്ലാത്തൊരു ട്വിസ്റ്റായിരുന്നു അത്. മകന് ഇപ്പോള്‍ സെക്കന്‍ഡറി സ്കൂളില്‍ പഠിക്കുകയാണെന്നും അവര്‍ തിരിച്ചറിഞ്ഞു. മകനെ അന്വേഷിച്ച് കണ്ടെത്താനായിരുന്നു ശ്രമം. അവരുടെ കഠിനമായ പോരാട്ടമാണ് പിന്നീട് കണ്ടത്. ഒടുവില്‍ ഡിഎന്‍എ ടെസ്റ്റും നടത്തി. ഇതോടെ സ്വന്തം മകനാണതെന്നും തെളിഞ്ഞു.

പിന്നീട് ഈ കുഞ്ഞിനെ ആരാണ് വളര്ത്തുന്നതെനനും യുവതി അന്വേഷിച്ചു. അപ്പോഴാണ് എല്ലാം കള്ളമാണെന്ന് ഈ അമ്മ മനസിലാക്കിയത്. ഈ കുട്ടിയുടെ അമ്മയെന്ന് പറഞ്ഞിരുന്നത് ഇവരുടെ ബന്ധുവിന്റെ ഭാര്യയുടെ ഇളയ സഹോദരിയായിരുന്നു ആ കുട്ടിയുടെ വളര്‍ത്തമ്മ. സ്വന്തം മകനെ തിരിച്ചുകിട്ടാനായി ഷാങ് ഇപ്പോള്‍ നിയമപോരാട്ടത്തിലാണ്. എന്നാല്‍ കുട്ടിയെ വളര്‍ത്തുന്നതിന് ചെലവായ പണം തിരികെ വേണമെന്നാണ് ഈ കുട്ടിയുടെ വളര്‍ത്തമ്മയും അവരുടെ ഭര്‍ത്താവും ആവശ്യപ്പെടുന്നത്.

എണ്ണമയം ചര്‍മത്തെ അലട്ടുന്നുണ്ടോ? ഇല്ലാതാക്കാന്‍ വഴിയുണ്ട്; ഇക്കാര്യങ്ങള്‍ ഉടന്‍ പരീക്ഷിക്കാം
ഒരൊറ്റ പൈസ പോലും നല്‍കില്ലെന്നാണ് ഷാങ് പറയുന്നത്. നിയമവിരുദ്ധമായിട്ടാണ് അവര്‍ എന്റെ മകനെ ദത്തെടുത്തതെന്നും അവര്‍ പറയുന്നു. ജനിച്ച് മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ തന്നെ തന്റെ മകനെ മോഷ്ടിച്ച ബന്ധുക്കള്‍ക്ക് തക്കതായ ശിക്ഷ ഉറപ്പാക്കുമെന്നും അവര്‍ പറയുന്നു. അതേസമയം ചൈനയില്‍ വലിയ രോഷമാണ് ഇതേ തുടര്‍ന്ന് ഉയര്‍ന്നത്. ഷാങിന്റെ ബന്ധുക്കളെ ജയിലില്‍ അടയ്ക്കണമെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications