'ഇത് മോദിയുടെ യുദ്ധം'; യുക്രൈൻ-റഷ്യ സംഘർഷത്തിൽ ഇന്ത്യയെ അനാവശ്യമായി വലിച്ചിഴച്ച് ട്രംപിന്റെ സഹായി
ന്യൂയോർക്ക്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ അനാവശ്യമായി വീണ്ടും ഇന്ത്യയെ വലിച്ചിഴച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹായിയും വൈറ്റ് ഹൗസ് ഉപദേഷ്‌ടാവുമായ പീറ്റർ നവാരോ. ഇന്ത്യയും യുഎസും തമ്മിൽ വ്യാപാര ബന്ധത്തിൽ കാര്യമായ വിള്ളലുകൾ വീണ സമയത്താണ് നവാരോ പ്രകോപനപരമായ പ്രസ്‌താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. റഷ്യ-യുക്രൈൻ സംഘർഷത്തെ 'മോദിയുടെ യുദ്ധം' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് റഷ്യയുടെ ആക്രമണത്തിന് ആക്കം കൂട്ടുകയും അമേരിക്കൻ നികുതിദായകർക്ക് മേൽ ഭാരം ചുമത്തുകയും ചെയ്‌തുവെന്ന് അവകാശപ്പെട്ട വൈറ്റ് ഹൗസ് ഉപദേഷ്‌ടാവ് നവാരോ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തിയാൽ ഇന്ത്യയ്ക്ക് യുഎസ് തീരുവയിൽ 25 ശതമാനത്തിന്റെ കുറവ് ലഭിക്കുമെന്നും പറഞ്ഞു. ബ്ലൂംബർഗിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം ഉണ്ടായിരിക്കുന്നത്.

നിലവിലെ സാഹചര്യത്തിൽ യുക്രൈൻ സംഘർഷത്തിൽ സമാധാനത്തിലേക്കുള്ള പാത ന്യൂഡൽഹി വഴിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ യുദ്ധം ഇന്ത്യയുടെ സ്വാധീനഫലമാണെന്നും അദ്ദേഹം എടുത്തുപറഞ്ഞു. എതിർപ്പുകൾക്ക് ഇടയിലും റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് തുടരുന്നതിന് ഇന്ത്യയെ ശിക്ഷിക്കുന്നതിനായി കൊണ്ടുവന്ന 50 ശതമാനം തീരുവ ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്ന സാഹചര്യത്തിലാണ് നവാരോയുടെ പരാമർശം.
ഇന്ത്യയുമായി യുഎസ് ചർച്ച നടത്തുന്നുണ്ടോ എന്നും തീരുവയിൽ മാറ്റമുണ്ടാവാൻ സാധ്യതയുണ്ടോ എന്നുമുള്ള ചോദ്യങ്ങൾക്കും യുക്രൈൻ യുദ്ധവുമായി ബന്ധപ്പെടുത്തി തന്നെയാണ് അദ്ദേഹം മറുപടി നൽകിയത്. 'ഇത് വളരെ എളുപ്പമാണ്. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തി യുദ്ധ യന്ത്രത്തെ പോഷിപ്പിക്കാൻ സഹായിച്ചാൽ ഇന്ത്യയ്ക്ക് നാളെ തന്നെ 25 ശതമാനം കിഴിവ് ലഭിക്കും; എന്നായിരുന്നു നവാരോ പറഞ്ഞത്.
എനിക്ക് ആശയക്കുഴപ്പമുണ്ട്. കാരണം മോദി ഒരു മികച്ച നേതാവാണ്. പക്വതയുള്ള ആളുകൾ ഇത് നടത്തുന്ന ഒരു പക്വതയുള്ള ജനാധിപത്യമാണിതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ നയങ്ങളിൽ അദ്ദേഹം നിരാശ പ്രകടിപ്പിക്കുകയും ചെയ്‌തു. ഇന്ത്യക്കാർ ഇതിനെക്കുറിച്ച് വളരെ അഹങ്കാരികളാണ് എന്നതാണ് തന്നെ അസ്വസ്ഥമാക്കുന്നതെന്നും ആരിൽ നിന്ന് വേണമെങ്കിൽ എണ്ണ വാങ്ങാമെന്ന നിലപാടാണ് അവർക്കെന്നും അദ്ദേഹം പറയുന്നു.
യുക്രൈൻ യുദ്ധത്തിന് റഷ്യക്ക് ആവശ്യത്തിന് സാമ്പത്തിക സഹായം ഇന്ത്യയിൽ നിന്നാണ് ലഭിക്കുന്നത് എന്ന ആരോപണവും അദ്ദേഹം ഉയർത്തി. 'റഷ്യൻ എണ്ണ കിഴിവിൽ വാങ്ങുന്നതിലൂടെ, ലഭിക്കുന്ന പണം ഉപയോഗിച്ച് റഷ്യ കൂടുതൽ യുക്രേനിയക്കാരെ കൊല്ലാൻ തങ്ങളുടെ യുദ്ധ യന്ത്രത്തിന് ഫണ്ട് നൽകുന്നു' എന്നായിരുന്നു നവാരോ പറഞ്ഞത്.
'ഉപഭോക്താക്കൾക്കും ബിസിനസുകൾക്കും എല്ലാം നഷ്‌ടപ്പെടുന്നു, തൊഴിലാളികൾക്ക് നഷ്‍ടം സംഭവിക്കുന്നത് ഇന്ത്യയുടെ ഉയർന്ന തീരുവകൾ നമുക്ക് ജോലിയും ഫാക്‌ടറികളും വരുമാനവും ഉയർന്ന വേതനവും നഷ്‌ടപ്പെടുത്തുന്നതിനാലാണ്. പിന്നെ നികുതിദായകർക്ക് നഷ്‌ടം സംഭവിക്കുന്നത്, കാരണം നമ്മൾ മോദിയുടെ യുദ്ധത്തിന് പണം കണ്ടെത്തേണ്ടതുണ്ട് എന്നതിനാലാണ്' നവാരോ ആരോപിച്ചു.
നേരത്തെയും നവാരോ ഈ വിഷയത്തിൽ ഇന്ത്യയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. 'ഇന്ത്യ നമ്മൾക്ക് സാധനങ്ങൾ വിൽക്കുമ്പോൾ ലഭിക്കുന്ന പണം റഷ്യൻ എണ്ണ വാങ്ങാൻ ഉപയോഗിക്കുന്നു, പിന്നീട് അത് റിഫൈനറുകൾ വഴി സംസ്‌കരിക്കുന്നു, അവർ അവിടെ ധാരാളം പണം സമ്പാദിക്കുന്നു' നവാരോ അടുത്തിടെ പറഞ്ഞു.
'എന്നാൽ പിന്നീട് റഷ്യക്കാർ കൂടുതൽ ആയുധങ്ങൾ നിർമ്മിക്കാനും യുക്രൈനിയൻമാരെ കൊല്ലാനും പണം ഉപയോഗിക്കുന്നു. അതിനാൽ അമേരിക്കൻ നികുതിദായകർ യുക്രൈൻകാർക്ക് കൂടുതൽ സൈനിക സഹായം നൽകേണ്ടതുണ്ട്' അദ്ദേഹം പറഞ്ഞു. ഇതിന് പിന്നാലെയാണ് വിഷയത്തിൽ വീണ്ടും ഇന്ത്യക്ക് എതിരെ കടുത്ത ആരോപണവുമായി നവാരോ രംഗത്ത് വന്നിരിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications