ലിംഗമാറ്റത്തോടെ മകന് മരിച്ചെന്ന് മസ്ക്, ശ്രദ്ധ കിട്ടാനുള്ള പരാമര്‍ശമെന്ന് മറുപടി; വിവാദം
വാഷിംഗ്ടണ്‍: മകന്റെ ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ടുള്ള ടെസ്ല സിഇഒ ഇലോണ്‍ മസ്കിന്റെ പരാമര്‍ശം വന്‍ വിവാദത്തില്‍. ലിംഗമാറ്റ ശസ്ത്രക്രിയയോടെ തന്റെ മകന് മരിച്ചുവെന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ മകന് രംഗത്തെത്തി. ശ്രദ്ധ കിട്ടാന്‍ വേണ്ടി പിതാവ് എന്തും വിളിച്ച് പറയുകയാണെന്ന് മകന് ആരോപിച്ചു.
ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ട്രാന്‍സ്ജെന്‍ഡറായ മസ്കിന്റെ മകന് ഇപ്പോള്‍ വിവിയന്‍ ജെന്ന വില്സന് എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇരുപതുകാരിയായ ജെന്ന താന്‍ പിതാവിന്റെ താല്പര്യങ്ങള് അനുസരിച്ചല്ല ജീവിക്കുന്നതെന്ന് നേരത്തെ പറഞ്ഞിരുന്നു. മസ്കിനെ നേരത്തെ തന്നെ അവര്‍ തള്ളിക്കളഞ്ഞിരുന്നു.

2022ലാണ് വിവിയന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയത്. താന്‍ ജനിച്ചത് ഗേ ആയിട്ടാണെന്നും, ഓട്ടിസ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നുമുള്ള മസ്കിന്റെ അവകാശവാദങ്ങളെ അവര്‍ തള്ളി. തീര്‍ത്തും വിജ്യമാണ് ഇക്കാര്യങ്ങള്‍. വൈവിധ്യമില്ലാത്ത ഈ സങ്കല്‍പ്പം മസ്കിന് തീവ്ര വലതു പ്രവര്‍ത്തകനില്‍ നിന്നാണ് ലഭിച്ചതെന്നും വിവിയന്‍ ആരോപിച്ചു.
തന്നെ കബളിപ്പിച്ചാണ് മൂത്ത മകന് ലിംഗ മാറ്റ ശസ്ത്രക്രിയയില്‍ ഒപ്പിടുവിച്ചതെന്ന് മസ്ക് ആരോപിച്ചിരുന്നു. ആ ശസ്ത്രക്രിയ കാരണം തനിക്ക് മകനെ നഷ്ടമായതായും മസ്ക് പറഞ്ഞിരുന്നു. അമേരിക്കയില്‍ വിവേചനത്തിനെതിരെ ഉയര്‍ന്നുവന്ന വോക്ക് സംസ്കാരം പോലുള്ള വൈറസാണ് തനിക്ക് മകനെ നഷ്ടപ്പെടുത്തിയതെന്നായിരുന്നു മസ്കിന്റെ ആരോപണം.
അതേസമയം മസ്ക് പറഞ്ഞ കാര്യങ്ങളെ മെറ്റയുടെ ത്രെഡ്സ് പ്ലാറ്റ്ഫോമിലൂടെയാണ് വിവിയന്‍ ജെന്ന വില്സന് തള്ളി. പിതാവിനെ താന്‍ തള്ളിക്കളഞ്ഞതാണ്. അദ്ദേഹവുമായി എനിക്ക് യാതൊരു അടുപ്പവുമില്ല. അദ്ദേഹമല്ല എന്നെ തള്ളിക്കളഞ്ഞതെന്നും ഇരുപതുകാരിയായ വിവിയന്‍ പറഞ്ഞു. മസ്ക് താന്‍ ഗേ ആണെന്ന് പറഞ്ഞതെല്ലാം കള്ളമാണ്.
അതില്‍ പറഞ്ഞ കാര്യങ്ങളൊന്നും ഒരിക്കലും നടന്നിട്ടില്ല. എവിടെ നിന്നാണ് ഇതെല്ലാം അദ്ദേഹത്തിന് ലഭിച്ചതെന്ന് അറിയില്ല. സ്വവര്‍ഗാനുരാഗത്തിനെതിരെ സംസാരിക്കുന്ന വിവാദ ബ്രിട്ടീഷ് രാഷ്ട്രീയ നിരീക്ഷനായ മിലോ യിയാനോപോളിസില് നിന്നാണ് ഇവയെല്ലാം ലഭിച്ചതെന്ന് തോന്നുന്നുവെന്നും വിവിയന്‍ പറഞ്ഞു.
സഹതാപത്തിന് വേണ്ടിയാണ് മസ്ക് ഇക്കാര്യങ്ങളെല്ലാം പറയുന്നത്. എന്നാല്‍ ആ കഥയില്‍ പോലും മസ്കാണ് തെറ്റുകാരന്‍ എന്ന് മനസ്സിലാവുമെന്ന് വിവിയന്‍ പറഞ്ഞു. മസ്കിന് വേണ്ടി ജാക്കറ്റുകള്‍ താനാണ് തിരഞ്ഞെടുത്തിരുന്നതെന്ന വാദം പൂര്‍ണമായും തെറ്റാണ്. അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല. നാല് വയസ്സുള്ളപ്പോള്‍ ഫാബുലസ് എന്ന വാക്ക് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. താന്‍ വളര്‍ന്നുവന്നപ്പോള്‍ ഒരിക്കലും പിതാവ് എന്റെ ഒപ്പം ഉണ്ടായിട്ടില്ല.
അതുപോലെ പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല. എന്റെ ബാല്യം എങ്ങനെയായിരുന്നുവെന്ന് പിതാവിന് അറിയില്ല. കാരണം അദ്ദേഹം ഒപ്പമുണ്ടായിട്ടേയില്ല. ഉണ്ടായിരുന്ന ചെറിയ കാലയളവില്‍ എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലാണ് അദ്ദേഹം സംസാരിച്ചത്. അതില്‍ നിന്ന് തന്നെ മസ്ക് എങ്ങനെയുള്ള വ്യക്തിയാണെന്ന് മനസ്സിലാക്കാം. മസ്കിന് ശ്രദ്ധ പിടിച്ചുപറ്റാനാണ് താല്പര്യം അതിന് വലിയൊരു ആരാധ സമൂഹം സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നും വിവിയന്‍ തുറന്നടിച്ചു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications