'ഇവിടെ എല്ലാവർക്കും തുല്യ അവകാശം'; ഹിന്ദു നേതാക്കളെ കണ്ട് മുഹമ്മദ് യൂനുസ്, ക്ഷേത്രം സന്ദർശിച്ചു
ധാക്ക: ഷെയ്ഖ് ഹസീനയുടെ രാജിയിലേക്ക് നയിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി ബംഗ്ലാദേശിൽ വിവിധ ഇടങ്ങളിലായി ഹിന്ദുക്കൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്ക് എതിരെ അക്രമ സംഭവങ്ങൾ വർധിച്ചു വരുന്നതിനിടെ നിർണായക ഇടപെടലുമായി ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ്. ഹിന്ദു ക്ഷേത്രം സന്ദർശിച്ച അദ്ദേഹം അവിടെ വച്ച് നേതാക്കളെ കാണുകയും എല്ലാവരുടെയും അവകാശങ്ങൾ മതാതീതമായി ഉറപ്പാക്കുമെന്ന് അറിയിക്കുകയും ചെയ്‌തു.
ധാക്കയിലെ ധാക്കേശ്വരി ക്ഷേത്രമാണ് യൂനുസ് സന്ദർശിച്ചത്. തന്റെ സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട യൂനുസ് ക്ഷമ കാണിക്കണമെന്നും ശേഷം തങ്ങളെ വിലയിരുത്തണമെന്നും കൂടി പറഞ്ഞു. പ്രധാനമന്ത്രിയായ ഷെയ്ഖ് ഹസീനയുടെ രാജിയും പലായനവും സൃഷ്‌ടിച്ച അരാജകത്വത്തിൽ രാജ്യം പിരിമുറുക്കിയിരിക്കെയാണ് നോബൽ സമ്മാന ജേതാവ് കൂടിയായ യൂനുസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

രാജ്യത്ത് വ്യാപകമായ വിദ്യാർത്ഥി പ്രക്ഷോഭത്തെ തുടർന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവച്ചത്. ശേഷം അവർ ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു. ഇതിന് കേവലം മൂന്ന് ദിവസത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ബംഗ്ലാദേശിലെ ഇടക്കാല സർക്കാരിന്റെ തലവനായി മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരം ഏറ്റെടുത്തത്.
രാജ്യത്ത് എല്ലാവർക്കും തുല്യ അവകാശമാണെന്ന് ഹിന്ദു വിഭാഗവുമായുള്ള കൂടിക്കാഴ്‌ചയിൽ യൂനുസ് ചൂണ്ടിക്കാട്ടി. 'അവകാശങ്ങൾ എല്ലാവർക്കും തുല്യമാണ്. നമ്മൾ എല്ലാവരും ഒരേ അവകാശമുള്ള ജനതയാണ്. ഞങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാവരുത്. ദയവായി ഞങ്ങൾക്കൊപ്പം നിൽക്കുക. സഹിഷ്‌ണുത കാണിക്കുക, ശേഷം ഞങ്ങൾക്ക് എന്തുചെയ്യാൻ കഴിഞ്ഞുവെന്നും അല്ലാത്തത് എന്താണെന്നും വിലയിരുത്തിക്കൊള്ളൂ. ഞങ്ങൾ പരാജയപ്പെട്ടാൽ ഞങ്ങളെ വിമർശിക്കൂ' അദ്ദേഹം പറഞ്ഞു.
'ജനാധിപത്യ താൽപര്യങ്ങളിൽ, നമ്മെ മുസ്‌ലിങ്ങളായോ ഹിന്ദുക്കളായോ ബുദ്ധമതക്കാരായോ കാണരുത്, മറിച്ച് മനുഷ്യരായി കാണണം. നമ്മുടെ അവകാശങ്ങൾ ഉറപ്പാക്കണം. എല്ലാ പ്രശ്‌നങ്ങളുടെയും മൂലകാരണം വ്യവസ്ഥാപിതമായ ക്രമീകരണങ്ങളുടെ തകർച്ചയിലാണ്. അതുകൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. ഈ വീഴ്‌ചകൾ നാം പരിഹരിക്കേണ്ടതുണ്ട്' യൂനുസ് കൂട്ടിച്ചേർത്തു.
നേരത്തെയും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് എതിരെ നടക്കുന്ന ആക്രമണങ്ങളെ അദ്ദേഹം തള്ളിപ്പറഞ്ഞിരുന്നു. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന അക്രമങ്ങൾ അപലപിച്ച അദ്ദേഹം ഇവയെ ഹീനമെന്നാണ് വിശേഷിപ്പിച്ചത്. കൂടാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ ഹിന്ദു, ക്രിസ്ത്യൻ, ബുദ്ധ കുടുംബങ്ങളെയും ആക്രമണത്തിൽ നിന്ന് സംരക്ഷിക്കണമെന്നും വിദ്യാർത്ഥികളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
'അവരും ഈ രാജ്യത്തെ ജനങ്ങളല്ലേ? നിങ്ങൾക്ക് രാജ്യത്തെ രക്ഷിക്കാൻ കഴിഞ്ഞു; എന്നിട്ടും ചില കുടുംബങ്ങളെ രക്ഷിക്കാൻ കഴിഞ്ഞില്ലേ? ആർക്കും അവരെ ഉപദ്രവിക്കാൻ കഴിയില്ലെന്ന് നിങ്ങൾ പറയണം. അവർ നമ്മുടെ സഹോദരന്മാരാണ്, നമ്മൾ ഒരുമിച്ച് പോരാടി, നമ്മൾ ഇനിയും ഒരുമിച്ച് നിൽക്കും' എന്നായിരുന്നു യൂനുസിന്റെ വാക്കുകൾ.
-
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
'കോട്ടാത്തലേ, ചാണകപ്പുഴു..പേപ്പട്ടികള്‍ കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും';അഖിൽ മാരാർക്കെതിരെ ഷിയാസ് കരീം -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
"ഞാൻ ബീഫ് കഴിക്കും, അതിലിപ്പോ എന്താ?" തുറന്ന് പറഞ്ഞ് ബിജെപി നേതാവും നടനുമായ കൃഷ്ണകുമാർ -
ഇറാനിൽ കനത്ത വ്യോമാക്രമണം; ഏറ്റവും വലിയ വിമാനവാഹിനിക്കപ്പൽ വിന്യസിച്ച് അമേരിക്ക -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
വിജയ് 'പുറത്താകുമോ'; താരത്തെ വെട്ടിലാക്കി സംഗീതയുടെ അടുത്ത ഹര്‍ജി, 'താന്‍ എവിടെ താമസിക്കും' -
ഇടിത്തീ! ഗാർഹിക സിലിണ്ടർ വില കുത്തനെ കൂട്ടി; സാധാരണക്കാർക്ക് വൻ പ്രഹരം -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ശമ്പളം കൂടുന്നു; 2024 ജൂലായ് ഒന്നുമുതൽ മുൻകാല പ്രബല്യത്തോടെ കിട്ടും..പെൻഷനും വർധിക്കും -
സൗദി അറേബ്യ, ഖത്തര്‍ 'ഫോഴ്സ് മഷര്‍' എടുത്തേക്കും; 3 രാജ്യങ്ങളില്‍ ചര്‍ച്ച, അമേരിക്ക കുടുങ്ങും












Click it and Unblock the Notifications