ബ്ലൂടിക് എത്തി തുടങ്ങി, ഫേക്ക് അക്കൗണ്ടുകളുടെ വന്‍ കുതിപ്പ്: ഇലോണ്‍ മസ്കിന്റെ എല്ലാ കണക്കും തെറ്റി
വാഷിംഗ്ടണ്‍: ഇലോണ്‍ മസ്ക് പ്രഖ്യാപിച്ച സബ്സ്ക്രിപ്ഷന് രീതിയിലുള്ള ട്വിറ്റര്‍ വെരിഫിക്കേഷന് എത്തി തുടങ്ങി. പല രാജ്യങ്ങളിലും ഇവ എത്തിയിട്ടുണ്ട്. അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, യുകെ എന്നിവിടങ്ങളില്‍ ഇപ്പോള്‍ ലഭ്യമായിട്ടുണ്ട്. അതേസമയം ആന്‍ഡ്രോയിഡ് യൂസര്‍മാര്‍ക്കും ബ്ലൂടിക് ലഭ്യമായി തുടങ്ങിയിട്ടില്ല.
പകരം ആപ്പിള്‍ ഫോണ്‍ ഉപയോഗിക്കുന്ന ഐഒഎസ് യൂസര്‍മാര്‍ക്ക് ലഭ്യമായിട്ടുണ്ട്. ഇന്ത്യയിലൊന്നും ഇവ എത്തിയിട്ടുണ്ട്. എട്ട് ഡോളറാണ് സബ്സ്ക്രിപ്ഷനായി നല്‍കേണ്ടത്. ഏകദേശം ഇന്ത്യയില്‍ 600 രൂപയാണ് നല്കണ്ടത്. എന്നാല്‍ ഇന്ത്യയില്‍ ഈ ഫീച്ചര്‍ എത്തിയിട്ടില്ല.

പക്ഷേ ഇന്ത്യക്കാര്‍ക്ക് സന്തോഷിക്കാന്‍ ചില കാരണങ്ങളുണ്ട്. അതായത് ആപ്പിള്‍ ഫോണുള്ളവര്‍ക്കും, ഐഒഎസ് പ്ലാറ്റ്ഫോം ഉപയോഗിക്കുന്നവര്‍ക്കും ബ്ലൂടിക്ക് നേരത്തെ ലഭ്യമാകും. ഈ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 719 രൂപ ട്വിറ്ററിനായി നല്‍കേണ്ടി വരുമെന്നാണ് വ്യക്തമാകുന്നത്.
അതേസമയം എത്ര പേര് ഈ ഫീച്ചര്‍ നിലനിര്‍ത്തുമെന്ന് കണ്ടറിയണം. എന്നാല്‍ ഇപ്പോള്‍ തന്നെ വലിയ ആശയക്കുഴപ്പമാണ് ട്വിറ്ററിലുള്ളത്. അതേസമയം പണം നല്കുന്ന ആര്‍ക്കും ബ്ലൂടിക് നല്‍കുന്നതാണ് പുതിയ രീതി. ഇത് ട്വിറ്ററിന്റെ വിശ്വാസ്യതയെ ഇല്ലാതാക്കുമെന്ന് ഉറപ്പാണ്.
അതേസമയം ഫേക്ക് അക്കൗണ്ടുകളുടെ കുത്തൊഴുക്കാണ് ട്വിറ്ററില്‍ ഇപ്പോഴുള്ളത്. ഒരു കമ്പനിയുടെ പേരില്‍ വെരിഫൈഡ് ആയി നമുക്കും അക്കൗണ്ട് തുടങ്ങാം. അതില്‍ പറയുന്ന കാര്യങ്ങള്‍ വിശ്വസിച്ച് ആളുകള്‍ക്ക് വാങ്ങാന്‍ പോലും സാധിക്കില്ല. വ്യാജ അക്കൗണ്ടുകളില്‍ ഒരുപാട് എണ്ണത്തിന് ഇതിനോടകം വെരിഫിക്കേഷന് ലഭിച്ച് കഴിഞ്ഞു.
ബ്ലൂടിക്ക് അക്കൗണ്ടുകള്‍ വലിയ സാമ്പത്തിക തട്ടിപ്പിനും, വ്യാജ വിവരങ്ങള്‍ക്കും, സൈബര്‍ ബുള്ളിയിംഗിനും വഴിയൊരുക്കുമെന്ന് ഉറപ്പാണ്. ചെറിയൊരു തുക നല്കിയാല് എന്ത് കാര്യവും ട്വിറ്ററില്‍ നിയമവിരുദ്ധമാകും. ആദ്യത്തെ പ്രശ്നം ഇപ്പോഴേ ആരംഭിച്ച് കഴിഞ്ഞു.
ഇന്‍സുലിന്‍ ഉണ്ടാക്കുന്ന കമ്പനിയായ എല്ലി ലില്ലി ആന്‍ഡ് കമ്പനിയാണ് പ്രശ്നം നേരിട്ടത്. ഇവരുടെ അക്കൗണ്ടിന്റെ പേരില്‍ മറ്റൊരു വ്യാജനെത്തി. ഇതിന് വെരിഫിക്കേഷനുമുണ്ടായിരുന്നു. ഇതിലൂടെ സൗജന്യമായി ഇന്‍സുലിന്‍ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ഇതോടെ ഇക്കാര്യം നിഷേധിച്ച് യഥാര്‍ത്ഥ കമ്പനിക്ക് രംഗത്ത് വരേണ്ടി വന്നു. ഇവര്‍ ആശയക്കുഴപ്പത്തില്‍ മാപ്പുചോദിച്ചു.
ടെസ്ലയുടെ അക്കൗണ്ടിന്റെ വ്യാജനും ഇതിനിടെയുണ്ടായി. ഇവര്‍ക്കും വെരിഫിക്കേഷന് ലഭിച്ചു. ഇലോണ്‍ മസ്കില്‍ നിന്ന് ക്രിപ്റ്റോ കറന്‍സി വാങ്ങാനായി സൗജന്യമായി പണം നല്‍കുമെന്നായിരുന്നു ഇതില്‍ പറഞ്ഞിരുന്നത്. ഇതിനായി ഒരു ലിങ്കില്‍ ക്ലിക് ചെയ്യാനും പറഞ്ഞിട്ടുണ്ട്. ഇലോണ്‍ മസ്കിന്റെ അക്കൗണ്ടിനും വ്യാജമാര്‍ ഉണ്ടായിട്ടുണ്ട്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications