Get Updates
Get notified of breaking news, exclusive insights, and must-see stories!

മുൻ ഐഎസ്ഐ മേധാവി ഫായിസ് ഹമീദിനെ അറസ്‌റ്റ് ചെയ്‌ത്‌ പാകിസ്ഥാൻ സൈന്യം; കോർട്ട് മാർഷലിന് തുടക്കം

കറാച്ചി: പാകിസ്ഥാനിലെ ചാരസംഘടനയായ ഐഎസ്‌ഐയുടെ മുൻ മേധാവി ഫായിസ് ഹമീദിനെ സൈന്യം അറസ്‌റ്റ് ചെയ്‌തു. അദ്ദേഹത്തിന്റെ കോർട്ട് മാർഷൽ നടപടികൾ ആരംഭിച്ചതായാണ് സൈന്യവുമായി അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പാർപ്പിട പദ്ധതിയുടെ ഓഫീസിലെ റെയ്‌ഡുമായി ബന്ധപ്പെട്ട കേസിലാണ് ഫായിസ് ഹമീദിനെ സൈന്യം അറസ്‌റ്റ് ചെയ്‌തത്‌. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു നടപടിയെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്യുന്നു.

ഒരു മുൻ ഇന്റലിജൻസ് മേധാവിക്കെതിരെയുള്ള കോർട്ട് മാർഷൽ നടപടി അപൂർവമായ സംഭവ വികസമാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സുപ്രീം കോടതി ഉത്തരവുകൾ പാലിച്ചുകൊണ്ടാണ് സൈന്യം കേസിൽ വിശദമായ അന്വേഷണം നടത്തിയതെന്ന് പാക് സൈന്യം പറയുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിനെതിരെ കോർട്ട് മാർഷൽ നടപടി ആരംഭിച്ചതായും കസ്‌റ്റഡിയിൽ എടുത്തതായും പാക് സൈന്യത്തിന്റെ മാധ്യമവിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു.

isifaizhameed

മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത സഹായിയായാണ് ഹമീദ് കണക്കാക്കപ്പെട്ടിരുന്നത്. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഐഎസ്ഐയെ നയിക്കാൻ ഹമീദിനെ ആയിരുന്നു നിയോഗിച്ചത്. 2022-ൽ അവിശ്വാസ വോട്ടിലൂടെ ഖാനെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഇത് സൈന്യം നടത്തിയതാണെന്ന് ഇമ്രാൻ ഖാൻ അവകാശപ്പെട്ടിരുന്നു, എന്നാൽ ഈ ആരോപണങ്ങൾ എല്ലാം പാക് സൈന്യം നിഷേധിച്ചിരുന്നു.

2022ൽ രണ്ട് ഉന്നത സൈനിക പദവികളിലേക്കുള്ള പരിഗണനയ്ക്കായി ജനറൽ ഹെഡ്ക്വാർട്ടേഴ്‌സ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കൈമാറിയ ആറ് മുതിർന്ന ജനറൽമാരുടെ പേരുകളിൽ ഒന്ന് ഹമീദിന്റെത് ആയിരുന്നു. എന്നാൽ അദ്ദേഹം നേരത്തെ വിരമിക്കാൻ തീരുമാനിക്കുകയും രാജിക്കത്ത് ഹൈക്കമാൻഡിന് സമർപ്പിക്കുകയും ചെയ്യുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം.

നേരത്തെ ഫായിസ് ഹമീദിനെതിരായ ആരോപണങ്ങൾ സുപ്രീം കോടതി ശക്തമായ വിമർശനം ഉന്നയിച്ചിരുന്നു. ഹമീദിനെതിരായ ആരോപണങ്ങൾ അതീവഗുരുതരമാണെന്നും, അവഗണിക്കാൻ കഴിയാത്തതാണെന്നും പറഞ്ഞ പരമോന്നത കോടതി സർക്കാർ, സായുധ സേന, ഐഎസ്ഐ, പാകിസ്ഥാൻ റേഞ്ചർമാർ എന്നിവരുടെ പേര് ഇല്ലാതാക്കുമെന്നും നവംബറിൽ പുറത്തുവിട്ട ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

കേസിന് ആസ്‌പദമായ സംഭവം

2017 മെയ് 12ന് സമർപ്പിച്ച പരാതി പ്രകാരം പാകിസ്ഥാൻ റേഞ്ചേഴ്‌സും ഐഎസ്ഐ ഉദ്യോഗസ്ഥരും ടോപ്പ് സിറ്റി എന്ന സ്വകാര്യ പാർപ്പിട പദ്ധതിയുടെ ഓഫീസിലും ഉടമയായ മോയിസ് ഖാന്റെ വസതിയിലും റെയ്‌ഡ്‌ നടത്തിയെന്നും, തീവ്രവാദ കേസുമായി ബന്ധപ്പെട്ട് സ്വർണ്ണം, വജ്രാഭരണങ്ങൾ, പണം തുടങ്ങിയ വിലപിടിപ്പുള്ള വസ്‌തുക്കൾ പിടിച്ചെടുത്തതായും ഡോൺ റിപ്പോർട്ട് ചെയ്യുന്നു.

മുൻ ഐഎസ്ഐ ഉദ്യോഗസ്ഥരായ ഇർതാസ ഹാറൂൺ, സർദാർ നജാഫ്, വസീം താബിഷ്, സാഹിദ് മെഹമൂദ് മാലിക്, മുഹമ്മദ് മുനീർ എന്നിവർക്കും കൃത്യത്തിൽ പങ്കുണ്ടെന്നാണ് ആരോപണം. തുടർന്ന് മുൻ ഐഎസ്ഐ തലവൻ കൂടി ഉൾപ്പെട്ട അധികാര ദുർവിനിയോഗം സംബന്ധിച്ച ആരോപണങ്ങൾ അന്വേഷിക്കാൻ ഏപ്രിലിൽ സൈന്യം ഒരു അന്വേഷണ സമിതി രൂപീകരിക്കുകയായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+